ലക്നോ: ഉത്തർപ്രദേശിലെ അലഹാബാദ് നഗരത്തിന്റെ പേര് പ്രയാഗ് എന്നാക്കി മാറ്റാൻ തീരുമാനിച്ചതായി റിപ്പോർട്ട്. മന്ത്രിസഭ ഉടൻ തീരുമാനം എടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പിന്നെ കേന്ദ്രത്തിന്റെ അംഗീകാരംകൂടി ലഭിച്ചാൽ മതി.
ഏറെ നാളായി സന്യാസികൾ ഉന്നയിച്ച ആവശ്യമാണ് അംഗീകരിക്കപ്പെടുന്നത്. അടുത്ത വർഷത്തെ കുംഭമേളയ്ക്കു മുന്പായി പേരുമാറ്റം വേണമെന്ന് സന്യാസി നേതാക്കൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരുന്നു. മുന്പ് പ്രയാഗ് എന്നറിയപ്പെട്ട സ്ഥലം മുഗൾ ചക്രവർത്തി അക്ബർ 1580ൽ അലഹാബാദ് എന്നാക്കിമാറ്റുകയായിരുന്നു.
ഏറെ നാളായി സന്യാസികൾ ഉന്നയിച്ച ആവശ്യമാണ് അംഗീകരിക്കപ്പെടുന്നത്. അടുത്ത വർഷത്തെ കുംഭമേളയ്ക്കു മുന്പായി പേരുമാറ്റം വേണമെന്ന് സന്യാസി നേതാക്കൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരുന്നു. മുന്പ് പ്രയാഗ് എന്നറിയപ്പെട്ട സ്ഥലം മുഗൾ ചക്രവർത്തി അക്ബർ 1580ൽ അലഹാബാദ് എന്നാക്കിമാറ്റുകയായിരുന്നു.