ഇസ്ലാമാബാദ്: അപകീർത്തികരമായ പത്രക്കുറിപ്പ് ഇറക്കിയതിനു നൂറുകോടി രൂപ നഷ്ടപരിഹാരം തരണമെന്നാവശ്യപ്പെട്ട് നാഷണൽ അക്കൗണ്ടബിലിറ്റി കോടതി(എൻഎബി) ചെയർമാൻ റിട്ടയേഡ് ജസ്റ്റീസ് ജാവേദ് ഇക്ബാലിന് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് വക്കീൽ നോട്ടീസയച്ചു.
ഷരീഫ് കുടുംബം 490 കോടി ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചതുമൂലം ഇന്ത്യയുടെ വിദേശനാണ്യത്തിൽ വർധനയുണ്ടായെന്ന് ലോകബാങ്കിനെ ഉദ്ധരിച്ച് പ്രാദേശികപത്രത്തിൽ വന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇക്ബാൽ ഇറക്കിയ പത്രക്കുറിപ്പാണു പ്രശ്നമായത്.
എൻഎബിയുടെ ശ്രദ്ധയിൽ വാർത്ത വന്നെന്നും ഇന്ത്യയിലേക്കു പണം കൈമാറിയ സംഭവത്തിൽ ഷരീഫിനു പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പത്രക്കുറിപ്പിൽ പറഞ്ഞു. എന്നാൽ കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ച് തങ്ങളുടെ റിപ്പോർട്ടിൽ പരാമർശമില്ലെന്നു ലോകബാങ്ക് വ്യക്തമാക്കി.
രണ്ടാഴ്ചയ്ക്കകം അപകീർത്തികരമായ പ്രസ്താവനയ്ക്കു മാപ്പുപറയുകയും നൂറുകോടി രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് ഇക്ബാലിന് അയച്ച വക്കീൽ നോട്ടീസിൽ ഷരീഫ് ആവശ്യപ്പെട്ടു. പ്രമുഖ ഇംഗ്ലീഷ്, ഉർദു പത്രങ്ങളിൽ മാപ്പപേക്ഷ പ്രസിദ്ധീകരിക്കണം. വീഴ്ച വരുത്തിയാൽ നിയമനടപടികൾ മുന്നോട്ടു കൊണ്ടുപോകും.
ഷരീഫ് കുടുംബം 490 കോടി ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചതുമൂലം ഇന്ത്യയുടെ വിദേശനാണ്യത്തിൽ വർധനയുണ്ടായെന്ന് ലോകബാങ്കിനെ ഉദ്ധരിച്ച് പ്രാദേശികപത്രത്തിൽ വന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇക്ബാൽ ഇറക്കിയ പത്രക്കുറിപ്പാണു പ്രശ്നമായത്.
എൻഎബിയുടെ ശ്രദ്ധയിൽ വാർത്ത വന്നെന്നും ഇന്ത്യയിലേക്കു പണം കൈമാറിയ സംഭവത്തിൽ ഷരീഫിനു പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പത്രക്കുറിപ്പിൽ പറഞ്ഞു. എന്നാൽ കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ച് തങ്ങളുടെ റിപ്പോർട്ടിൽ പരാമർശമില്ലെന്നു ലോകബാങ്ക് വ്യക്തമാക്കി.
രണ്ടാഴ്ചയ്ക്കകം അപകീർത്തികരമായ പ്രസ്താവനയ്ക്കു മാപ്പുപറയുകയും നൂറുകോടി രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് ഇക്ബാലിന് അയച്ച വക്കീൽ നോട്ടീസിൽ ഷരീഫ് ആവശ്യപ്പെട്ടു. പ്രമുഖ ഇംഗ്ലീഷ്, ഉർദു പത്രങ്ങളിൽ മാപ്പപേക്ഷ പ്രസിദ്ധീകരിക്കണം. വീഴ്ച വരുത്തിയാൽ നിയമനടപടികൾ മുന്നോട്ടു കൊണ്ടുപോകും.