ആംസ്റ്റർഡാം: 298 പേർ കൊല്ലപ്പെട്ട മലേഷ്യൻ വിമാനദുരന്തത്തിനു കാരണം റഷ്യൻ മിസൈലെന്ന് അന്താരാഷ്ട്ര അന്വേഷണസംഘം സ്ഥിരീകരിച്ചു. 2014 ജൂലൈ 17ന് ആംസ്റ്റർഡാമിൽനിന്നു ക്വാലാലംപുരിനു പുറപ്പെട്ട മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 17 വിമാനം റഷ്യൻ അനുകൂല വിഘടനവാദികളുടെ കേന്ദ്രമായ കിഴക്കൻ യുക്രേനിയൻ ആകാശത്തു തകരുകയായിരുന്നു. ഭൂരിഭാഗം യാത്രക്കാരും ഡച്ചുകാരായിരുന്നു.
അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ ഇന്നലെ പുറത്തുവിട്ടു. റഷ്യൻ നഗരമായ കുർസ്കിൽ താവളമുറപ്പിച്ചിരിക്കുന്ന 53-ാം വിമാനവേധ മിസൈൽ ബ്രിഗേഡ് നൽകിയ മിസൈൽ ഏറ്റാണ് വിമാനം തകർന്നത്. റഷ്യൻ പട്ടാളത്തിന്റെ വാഹനവ്യൂഹമാണ് മിസൈൽ യുക്രെയ്നിൽ എത്തിച്ചത്.
അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് സംഘത്തിന്റെ മേധാവി ഫ്രെഡ് വെസ്റ്റർബെകെ അറിയിച്ചു. ഇതുവരെയുള്ള കണ്ടെത്തലുകൾ റഷ്യക്കു കൈമാറി. എന്നാൽ അവർ പ്രതികരിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മിസൈൽ തൊടുത്തവരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ പൊതുജനം മുന്നോട്ടു വരണമെന്ന് അന്വേഷണസംഘം അഭ്യർഥിച്ചു.
അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ ഇന്നലെ പുറത്തുവിട്ടു. റഷ്യൻ നഗരമായ കുർസ്കിൽ താവളമുറപ്പിച്ചിരിക്കുന്ന 53-ാം വിമാനവേധ മിസൈൽ ബ്രിഗേഡ് നൽകിയ മിസൈൽ ഏറ്റാണ് വിമാനം തകർന്നത്. റഷ്യൻ പട്ടാളത്തിന്റെ വാഹനവ്യൂഹമാണ് മിസൈൽ യുക്രെയ്നിൽ എത്തിച്ചത്.
അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് സംഘത്തിന്റെ മേധാവി ഫ്രെഡ് വെസ്റ്റർബെകെ അറിയിച്ചു. ഇതുവരെയുള്ള കണ്ടെത്തലുകൾ റഷ്യക്കു കൈമാറി. എന്നാൽ അവർ പ്രതികരിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മിസൈൽ തൊടുത്തവരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ പൊതുജനം മുന്നോട്ടു വരണമെന്ന് അന്വേഷണസംഘം അഭ്യർഥിച്ചു.