ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സിയാൽക്കോട്ടിലുള്ള ന്യൂനപക്ഷ അഹമ്മദീയ വിഭാഗത്തിന്റെ മോസ്ക് ജനക്കൂട്ടം കൈയേറി പൊളിച്ചു. നൂറുവർഷം പഴക്കമുള്ള മോസ്കിന്റെ മിനാരങ്ങൾ തകർത്തു. ജനക്കൂട്ടവും പ്രാദേശിക ഉദ്യോഗസ്ഥരും ഒത്തുകളിക്കുകയായിരുന്നുവെന്ന് അഹമ്മദീയ വിഭാഗത്തിന്റെ വക്താവ് സലിമുദ്ദീൻ ആരോപിച്ചു.
സുന്നികൾക്കു ഭൂരിപക്ഷമുള്ള പാക്കിസ്ഥാനിൽ അഹമ്മദീയർ ഏറെ പീഡനം നേരിടുന്നുണ്ട്. മുനിസിപ്പൽ അധികൃതരിൽനിന്ന് അനുമതി വാങ്ങാതെ മോസ്കിൽ നവീകരണ പ്രവർത്തനം നടത്തിയെന്ന ആരോപണം സലിമുദ്ദീൻ നിഷേധിച്ചു.
സുന്നികൾക്കു ഭൂരിപക്ഷമുള്ള പാക്കിസ്ഥാനിൽ അഹമ്മദീയർ ഏറെ പീഡനം നേരിടുന്നുണ്ട്. മുനിസിപ്പൽ അധികൃതരിൽനിന്ന് അനുമതി വാങ്ങാതെ മോസ്കിൽ നവീകരണ പ്രവർത്തനം നടത്തിയെന്ന ആരോപണം സലിമുദ്ദീൻ നിഷേധിച്ചു.