തൂത്തുക്കുടി: തൂത്തുക്കുടി വേദാന്ത സ്റ്റെർലൈറ്റ് ചെന്പു ശുദ്ധീകരണശാല പ്രക്ഷോഭകാരികൾക്കു നേരേ ഇന്നലെ വീണ്ടും പോലീസ് വെടിവയ്പ്. അണ്ണാനഗറിൽ പ്രതിഷേധക്കാർക്കു നേരേ നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു, നിരവധിപേർക്കു പരിക്കേറ്റു. ഇതോടെ, സ്റ്റെർലൈറ്റ് പ്രതിഷേധത്തിൽ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. ചൊവ്വാഴ്ച 11 പേർ മരിച്ചിരുന്നു.
ഇതിനിടെ, തൂത്തുക്കുടി ജില്ലാ കളക്ടർ എൻ. വെങ്കടേഷിനെയും ജില്ലാ പോലീസ് മേധാവി പി. മഹേന്ദ്രനെയും സ്ഥലം മാറ്റി. തിരുനെൽവേലി ജില്ലാ കളക്ടർ സന്ദീപ് നന്ദൂരിയെ തൂത്തുക്കുടി കളക്ടറായി നിയമിച്ചു. നീലഗിരി എസ്പി മുരളി രംഭയാണു തൂത്തുക്കുടിയിലെ പുതിയ ജില്ലാ പോലീസ് മേധാവി.
അണ്ണാനഗറിൽ പ്രതിഷേധക്കാർ പോലീസിനു നേരേ കല്ലും കട്ടകളും എറിഞ്ഞു. ഇതിനെത്തുടർന്നായിരുന്നു പോലീസ് വെടിവയ്പ്. കന്പനിയിൽനിന്നു പുറന്തള്ളപ്പെടുന്ന മാലിന്യം ജലസ്രോതസുകൾ മലിനമാക്കുന്നതായി ആരോപിച്ച് നൂറുദിവസമായി നാട്ടുകാർ സമരത്തിലാണ്.
കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി റിട്ടയേ ഡ് ജഡ്ജി ജസ്റ്റീസ് അരുണ ജഗദീശനെ കമ്മീഷനായി തമിഴ്നാട് സർക്കാർ നിയമിച്ചു.
നിരോധനാജ്ഞ ലംഘിച്ച് തൂത്തുക്കുടി കളക്ടറേറ്റിലേക്ക് ആ യിരക്കണക്കിനാളുകൾ പ്രതിഷേധ പ്രകടനം നടത്തിയത് കമ്മീഷൻ അന്വേഷിക്കുമെന്ന് പത്രക്കുറിപ്പിൽ പറഞ്ഞു. ഇതിനിടെ, സ്റ്റെർലൈറ്റ് ചെന്പു ശുദ്ധീകരണ ശാല വിപുലീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തു. ജസ്റ്റീസ് എം. സുന്ദർ, ജസ്റ്റീസ് അനിത സുമന്ത് എന്നിവർ അധ്യക്ഷരായ മദ്രാസ് ഹൈക്കോടതി ബെഞ്ചാണ് സ്റ്റേ ചെയ്തത്. പരിസ്ഥിതി പ്രവർത്തക ഫാത്തിമ ബാനു നല്കിയ ഹർജിയിൽ വിധി.
പ്ലാന്റുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതി സ്വീകരിച്ച് നാലു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. പോലീസ് വെടിവയ്പും കലാപവും സംബന്ധിച്ച് ചീഫ് സെക്രട്ടറിയിൽനിന്നും ഡിജിപിയിൽനിന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ, എംഡിഎംകെ അധ്യക്ഷൻ വൈക്കോ തുടങ്ങിയവർ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു.
ഇതിനിടെ, തൂത്തുക്കുടി ജില്ലാ കളക്ടർ എൻ. വെങ്കടേഷിനെയും ജില്ലാ പോലീസ് മേധാവി പി. മഹേന്ദ്രനെയും സ്ഥലം മാറ്റി. തിരുനെൽവേലി ജില്ലാ കളക്ടർ സന്ദീപ് നന്ദൂരിയെ തൂത്തുക്കുടി കളക്ടറായി നിയമിച്ചു. നീലഗിരി എസ്പി മുരളി രംഭയാണു തൂത്തുക്കുടിയിലെ പുതിയ ജില്ലാ പോലീസ് മേധാവി.
അണ്ണാനഗറിൽ പ്രതിഷേധക്കാർ പോലീസിനു നേരേ കല്ലും കട്ടകളും എറിഞ്ഞു. ഇതിനെത്തുടർന്നായിരുന്നു പോലീസ് വെടിവയ്പ്. കന്പനിയിൽനിന്നു പുറന്തള്ളപ്പെടുന്ന മാലിന്യം ജലസ്രോതസുകൾ മലിനമാക്കുന്നതായി ആരോപിച്ച് നൂറുദിവസമായി നാട്ടുകാർ സമരത്തിലാണ്.
കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി റിട്ടയേ ഡ് ജഡ്ജി ജസ്റ്റീസ് അരുണ ജഗദീശനെ കമ്മീഷനായി തമിഴ്നാട് സർക്കാർ നിയമിച്ചു.
നിരോധനാജ്ഞ ലംഘിച്ച് തൂത്തുക്കുടി കളക്ടറേറ്റിലേക്ക് ആ യിരക്കണക്കിനാളുകൾ പ്രതിഷേധ പ്രകടനം നടത്തിയത് കമ്മീഷൻ അന്വേഷിക്കുമെന്ന് പത്രക്കുറിപ്പിൽ പറഞ്ഞു. ഇതിനിടെ, സ്റ്റെർലൈറ്റ് ചെന്പു ശുദ്ധീകരണ ശാല വിപുലീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തു. ജസ്റ്റീസ് എം. സുന്ദർ, ജസ്റ്റീസ് അനിത സുമന്ത് എന്നിവർ അധ്യക്ഷരായ മദ്രാസ് ഹൈക്കോടതി ബെഞ്ചാണ് സ്റ്റേ ചെയ്തത്. പരിസ്ഥിതി പ്രവർത്തക ഫാത്തിമ ബാനു നല്കിയ ഹർജിയിൽ വിധി.
പ്ലാന്റുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതി സ്വീകരിച്ച് നാലു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. പോലീസ് വെടിവയ്പും കലാപവും സംബന്ധിച്ച് ചീഫ് സെക്രട്ടറിയിൽനിന്നും ഡിജിപിയിൽനിന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ, എംഡിഎംകെ അധ്യക്ഷൻ വൈക്കോ തുടങ്ങിയവർ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു.