തൂത്തുക്കുടി: പ്രക്ഷോഭകരുടെ ആക്രമണം രൂക്ഷമായപ്പോൾ സ്വയരക്ഷയ്ക്കാണ് പോലീസ് വെടിവച്ചതെന്ന തമിഴ്നാട് സർക്കാരിന്റെ ന്യായീകരണം തെറ്റാണെന്നു കാണിക്കുന്ന ടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നു.
പുതിയ തലമുറ, ന്യൂസ് 18 എന്നീ ചാനലുകളാണ് ഇതു കാണിച്ചത്. മഞ്ഞ ടീഷർട്ട് ധരിച്ച പോലീസുകാരൻ വാനിനു മുകളിൽ നിന്നുകൊണ്ട് റൈഫിൾ ഉന്നംവയ്ക്കുന്ന ദൃശ്യമുണ്ട്. പിന്നീട് കറുത്ത ഷർട്ട് ധരിച്ച പോലീസുകാരൻ വാനിനു മുകളിൽ കയറി കിടന്നുകൊണ്ട് വെടിവയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കൊല്ലുക എന്ന ലക്ഷ്യത്തോടെയാണു പോലീസ് വെടിവച്ചതെന്നു നാട്ടുകാർ ആരോപിച്ചു. തലയിലും നെഞ്ചിലുമാണ് മിക്കവർക്കും വെടിയേറ്റത്. പോലീസും പ്രകടനക്കാരുമായി വാക്കേറ്റം നടത്തുന്നതിനിടെ അപ്രതീക്ഷിതമായി വെടിയുണ്ടകൾ പാഞ്ഞുവരികയായിരുന്നെന്ന് ജനങ്ങൾ പറഞ്ഞു. മുന്നറിയിപ്പുമില്ലായിരുന്നു. ഒരുത്തനെങ്കിലും ചാകണമെന്നു പോലീസുകാരിലാരോ പറയുന്നതു കേട്ടതായി മൊഴിയുണ്ട്.
പുതിയ തലമുറ, ന്യൂസ് 18 എന്നീ ചാനലുകളാണ് ഇതു കാണിച്ചത്. മഞ്ഞ ടീഷർട്ട് ധരിച്ച പോലീസുകാരൻ വാനിനു മുകളിൽ നിന്നുകൊണ്ട് റൈഫിൾ ഉന്നംവയ്ക്കുന്ന ദൃശ്യമുണ്ട്. പിന്നീട് കറുത്ത ഷർട്ട് ധരിച്ച പോലീസുകാരൻ വാനിനു മുകളിൽ കയറി കിടന്നുകൊണ്ട് വെടിവയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കൊല്ലുക എന്ന ലക്ഷ്യത്തോടെയാണു പോലീസ് വെടിവച്ചതെന്നു നാട്ടുകാർ ആരോപിച്ചു. തലയിലും നെഞ്ചിലുമാണ് മിക്കവർക്കും വെടിയേറ്റത്. പോലീസും പ്രകടനക്കാരുമായി വാക്കേറ്റം നടത്തുന്നതിനിടെ അപ്രതീക്ഷിതമായി വെടിയുണ്ടകൾ പാഞ്ഞുവരികയായിരുന്നെന്ന് ജനങ്ങൾ പറഞ്ഞു. മുന്നറിയിപ്പുമില്ലായിരുന്നു. ഒരുത്തനെങ്കിലും ചാകണമെന്നു പോലീസുകാരിലാരോ പറയുന്നതു കേട്ടതായി മൊഴിയുണ്ട്.