ബംഗളൂരു: കർണാടകത്തിൽ എച്ച്.ഡി. കുമാരസ്വാമി സർക്കാർ അധികാരമേറ്റു. വിധാൻസൗധയിൽ നടന്ന ചടങ്ങിൽ ഗവർണർ വാജുഭായി വാല സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിയായി കോൺഗ്രസിന്റെ ജി. പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച വിശ്വാസവോട്ട് നേടിയശേഷമായിരിക്കും മന്ത്രിസഭാ വികസനം.പരന്പരാഗത വേഷ മായ മുണ്ടും വെള്ളഷർട്ടുമണിഞ്ഞെത്തിയ മുഖ്യമന്ത്രി ദൈവ നാമത്തിലും കന്നഡനാട്ടിലെ ജനങ്ങളുടെ പേരിലുമാണു സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് നേതാക്കളുടെ അഭിനന്ദനപ്രവാഹം, അണികളുടെ ആഹ്ലാദപ്രകടനവും.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരുടെ സാന്നിധ്യംകൊണ്ടു സന്പന്നമായിരുന്നു സത്യപ്രതിജ്ഞാവേദി. ബിഹാർ പ്രതിപക്ഷനേതാവ് തേജസ്വി യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, സിപിഎം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി, സോഷ്യലിസ്റ്റ്നേതാവ് ശരത് യാദവ് തുടങ്ങിയരും ചടങ്ങിനെത്തി.
അവിശുദ്ധകൂട്ടുകെട്ടാണെന്ന് ആരോപിച്ച് സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് ബിജെപി വിട്ടുനിന്നു. സംസ്ഥാനമെന്പാടും ബിജെപി പ്രവർത്തകർ പ്രതിഷേധയോഗങ്ങളും സംഘടിപ്പിച്ചു. അസംതൃപ്തരായി കഴിയുന്ന കോൺഗ്രസ് നേതാക്കളോട് ഒപ്പംചേരാനാണു ബിജെപി നേതാക്കൾ ആഹ്വാനംചെയ്തത്.
ബംഗളുരുവിലെ ആനന്ദ് റാവു സർക്കിളിലെ ഗാന്ധിപ്രതിമയ്ക്കു സമീപത്തു നടന്ന പ്രതിഷേധയോഗം ബിജെപി സംസ്ഥാനപ്രസിഡന്റ് ബി.എസ്. യെദിയൂരപ്പ കുറ്റപ്പെടുത്തി. കർഷകരുടെ കടം എഴുതിത്തള്ളിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയാത്തതിനെത്തുടർന്നു സത്യപ്രതിജ്ഞ ചെയ്തു മൂന്നുദിവസത്തിനുശേഷം കഴിഞ്ഞ 19 നാണ് യെദിയൂരപ്പ രാജിവച്ചത്. തെരഞ്ഞെടുപ്പിൽ 104 സീറ്റുകളുമായി ബിജെപി വലിയ കക്ഷിയായപ്പോൾ കോൺഗ്രസ്-ജനതാദൾ സഖ്യത്തിന് 117 എംഎൽഎമാരുണ്ട്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരുടെ സാന്നിധ്യംകൊണ്ടു സന്പന്നമായിരുന്നു സത്യപ്രതിജ്ഞാവേദി. ബിഹാർ പ്രതിപക്ഷനേതാവ് തേജസ്വി യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, സിപിഎം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി, സോഷ്യലിസ്റ്റ്നേതാവ് ശരത് യാദവ് തുടങ്ങിയരും ചടങ്ങിനെത്തി.
അവിശുദ്ധകൂട്ടുകെട്ടാണെന്ന് ആരോപിച്ച് സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് ബിജെപി വിട്ടുനിന്നു. സംസ്ഥാനമെന്പാടും ബിജെപി പ്രവർത്തകർ പ്രതിഷേധയോഗങ്ങളും സംഘടിപ്പിച്ചു. അസംതൃപ്തരായി കഴിയുന്ന കോൺഗ്രസ് നേതാക്കളോട് ഒപ്പംചേരാനാണു ബിജെപി നേതാക്കൾ ആഹ്വാനംചെയ്തത്.
ബംഗളുരുവിലെ ആനന്ദ് റാവു സർക്കിളിലെ ഗാന്ധിപ്രതിമയ്ക്കു സമീപത്തു നടന്ന പ്രതിഷേധയോഗം ബിജെപി സംസ്ഥാനപ്രസിഡന്റ് ബി.എസ്. യെദിയൂരപ്പ കുറ്റപ്പെടുത്തി. കർഷകരുടെ കടം എഴുതിത്തള്ളിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയാത്തതിനെത്തുടർന്നു സത്യപ്രതിജ്ഞ ചെയ്തു മൂന്നുദിവസത്തിനുശേഷം കഴിഞ്ഞ 19 നാണ് യെദിയൂരപ്പ രാജിവച്ചത്. തെരഞ്ഞെടുപ്പിൽ 104 സീറ്റുകളുമായി ബിജെപി വലിയ കക്ഷിയായപ്പോൾ കോൺഗ്രസ്-ജനതാദൾ സഖ്യത്തിന് 117 എംഎൽഎമാരുണ്ട്.