ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില വർധനയിൽ ജനം എരിതീയിലാകുന്പോഴും കണ്ണടച്ച് കേന്ദ്രസർക്കാർ. ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം പെട്രോളിയം നികുതി കുറയ്ക്കുന്നതിൽ തീരുമാനം എടുക്കുമെന്ന് വാർത്തകൾ പ്രചരിപ്പിച്ചിരുന്നെങ്കിലും ഇന്നലെ ഇക്കാര്യം മന്ത്രിസഭ ചർച്ച ചെയ്തില്ല. ഇന്ധനവിലയിൽ ദീർഘകാല പരിഹാരമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് യോഗത്തിനു ശേഷം മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
ഇതേസമയം, കേന്ദ്ര സർക്കാരിന് ഇന്ധനം ലിറ്ററിന് 25 രൂപ വരെ കുറച്ചു നൽകാൻ കഴിയുമെന്ന് മുൻ ധനമന്ത്രി പി. ചിദംബരം ചൂണ്ടിക്കാട്ടി. ക്രൂഡ് ഓയിൽ വിലയനുസരിച്ച് നിലവിൽ 15 രൂപ വരെ വില കുറയ്ക്കാൻ കേന്ദ്രത്തിനു കഴിയും. ഇതിന് പുറമേ അധികമായി പിരിച്ചെടുക്കുന്ന നികുതി ഒഴിവാക്കിയാൽ 10 രൂപ കൂടി കുറയ്ക്കാമെന്ന് ട്വിറ്ററിൽ ചിദംബരം വിശദീകരിച്ചു.
നാലു വർഷം കൊണ്ട് പെട്രോൾ, ഡീസൽ വില കൂട്ടലിലൂടെ ഇന്ത്യയിലെ സാധാരണക്കാരുടെ 10 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ കൊള്ളയടിച്ചതെന്നു കോണ്ഗ്രസ് ആരോപിച്ചു. മോദി സർക്കാരിന്റെ കാലത്ത് മൊത്ത ആഭ്യന്തര ഉത്പാദനത്തിനുള്ള ജിഡിപി എന്നത് ഗ്യാസ്, ഡീസൽ, പെട്രോൾ എന്നായി മാറിയെന്നും കോണ്ഗ്രസ് പരിഹസിച്ചു. ജനങ്ങളെ മര്യാദ വിട്ട് പിഴിഞ്ഞ് ഖജനാവ് നിറയ്ക്കുകയാണ് സർക്കാർ. ജനങ്ങളുടെ ബജറ്റ് തകർത്തുകൊണ്ടാണ് മോദി സർക്കാരിന്റെ ബജറ്റിനായി കൊള്ള നടത്തുന്നത്.
ഇതിനിടെ, കർണാടക തെരഞ്ഞെടുപ്പിനായി 19 ദിവസം വില മരവിപ്പിച്ച ശേഷം തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധന വില കൂട്ടി. കേരളത്തിൽ ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും പെട്രോൾ വില 80 രൂപ കടന്നു. മുംബൈയിൽ വില 85 രൂപയും.
ജനങ്ങളെ വലിയ തോതിൽ പിഴിയുന്പോഴും സ്വകാര്യ, പൊതുമേഖലാ എണ്ണക്കന്പനികൾ കോടിക്കണക്കിന് രൂപയാണ് അമിതലാഭം നേടുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നു മാസം കൊണ്ട് ഇന്ത്യൻ ഓയിൽ കോർപറേഷന് (ഐഒസി) മാത്രം 5,218 കോടി രൂപയാണ് അധികലാഭം നേടിയത്. 40 ശതമാനമാണ് ലാഭത്തിലെ വർധന. എച്ച് പിസിഎലിന്റെ മൂന്നു മാസത്തെ ലാഭം 1747 കോടി രൂപയാണ്.
ജോർജ് കള്ളിവയലിൽ
ഇതേസമയം, കേന്ദ്ര സർക്കാരിന് ഇന്ധനം ലിറ്ററിന് 25 രൂപ വരെ കുറച്ചു നൽകാൻ കഴിയുമെന്ന് മുൻ ധനമന്ത്രി പി. ചിദംബരം ചൂണ്ടിക്കാട്ടി. ക്രൂഡ് ഓയിൽ വിലയനുസരിച്ച് നിലവിൽ 15 രൂപ വരെ വില കുറയ്ക്കാൻ കേന്ദ്രത്തിനു കഴിയും. ഇതിന് പുറമേ അധികമായി പിരിച്ചെടുക്കുന്ന നികുതി ഒഴിവാക്കിയാൽ 10 രൂപ കൂടി കുറയ്ക്കാമെന്ന് ട്വിറ്ററിൽ ചിദംബരം വിശദീകരിച്ചു.
നാലു വർഷം കൊണ്ട് പെട്രോൾ, ഡീസൽ വില കൂട്ടലിലൂടെ ഇന്ത്യയിലെ സാധാരണക്കാരുടെ 10 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ കൊള്ളയടിച്ചതെന്നു കോണ്ഗ്രസ് ആരോപിച്ചു. മോദി സർക്കാരിന്റെ കാലത്ത് മൊത്ത ആഭ്യന്തര ഉത്പാദനത്തിനുള്ള ജിഡിപി എന്നത് ഗ്യാസ്, ഡീസൽ, പെട്രോൾ എന്നായി മാറിയെന്നും കോണ്ഗ്രസ് പരിഹസിച്ചു. ജനങ്ങളെ മര്യാദ വിട്ട് പിഴിഞ്ഞ് ഖജനാവ് നിറയ്ക്കുകയാണ് സർക്കാർ. ജനങ്ങളുടെ ബജറ്റ് തകർത്തുകൊണ്ടാണ് മോദി സർക്കാരിന്റെ ബജറ്റിനായി കൊള്ള നടത്തുന്നത്.
ഇതിനിടെ, കർണാടക തെരഞ്ഞെടുപ്പിനായി 19 ദിവസം വില മരവിപ്പിച്ച ശേഷം തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധന വില കൂട്ടി. കേരളത്തിൽ ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും പെട്രോൾ വില 80 രൂപ കടന്നു. മുംബൈയിൽ വില 85 രൂപയും.
ജനങ്ങളെ വലിയ തോതിൽ പിഴിയുന്പോഴും സ്വകാര്യ, പൊതുമേഖലാ എണ്ണക്കന്പനികൾ കോടിക്കണക്കിന് രൂപയാണ് അമിതലാഭം നേടുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നു മാസം കൊണ്ട് ഇന്ത്യൻ ഓയിൽ കോർപറേഷന് (ഐഒസി) മാത്രം 5,218 കോടി രൂപയാണ് അധികലാഭം നേടിയത്. 40 ശതമാനമാണ് ലാഭത്തിലെ വർധന. എച്ച് പിസിഎലിന്റെ മൂന്നു മാസത്തെ ലാഭം 1747 കോടി രൂപയാണ്.
ജോർജ് കള്ളിവയലിൽ