ബസ്ര: സദ്ദാം ഹുസൈന്റെ ആഡംബരയാനം ഹോട്ടലാക്കി മാറ്റി. പ്രസിഡൻഷ്യൽ സ്യൂട്ടും ഡൈനിംഗ് റൂമും ഒക്കെയുള്ള ബസ്ര ബ്രീസ് എന്ന കപ്പൽ ഇപ്പോൾ ബസ്ര തുറമുഖത്തെ കപ്പിത്താൻമാർ താമസത്തിനായി ഉപയോഗിക്കുകയാണ്.
കപ്പൽ എന്തുചെയ്യണമെന്നറിയാതെ ഇറാക്കി അധികൃതർ വിഷമിക്കുകയായിരുന്നു. മൂന്നു കോടി ഡോളറിന് വിൽക്കാൻ വച്ചുവെങ്കിലും ആരും വാങ്ങാനെത്തിയില്ല. പിന്നെ കുറച്ചുനാൾ ബസ്ര യൂണിവേഴ്സിറ്റിയിലെ സമുദ്രഗവേഷകർ പഠനയാത്രകൾക്കായി ഉപയോഗിച്ചു. അവസാനമാണ് വിദൂരദേശങ്ങളിലെ കപ്പിത്താന്മാർക്കുള്ള ഹോട്ടലാക്കി മാറ്റിയത്.
ആഡംബരങ്ങളെല്ലാം കുത്തിനിറച്ച കപ്പലിൽ സദ്ദാം ഒരുദിവസം പോലും കഴിഞ്ഞിട്ടില്ല. 270 അടിയാണ് നീളം. 17 ഗസ്റ്റ് റൂമുകളും ജോലിക്കാർക്കായി 18 കാബിനുകളും ക്ലിനിക്കും കപ്പലിലുണ്ട്.
ഇറാക്ക് കുവൈത്തിനെ ആക്രമിച്ച 1990 മുതൽ കപ്പൽ അപ്രത്യക്ഷമായിരുന്നു. പിന്നീട് ഫ്രാൻസിലെ നീസിൽ കണ്ടെത്തി. 2010ൽ ഇറാക്കി സർക്കാരിനു തിരിച്ചുകിട്ടി.അമേരിക്കൻ അധിനിവേശത്തിൽ 2003ൽ സ്ഥാനഭ്രഷ്ടനായ സദ്ദാം ഹുസൈൻ മൂന്നു വർഷത്തികനകം തൂക്കിലേറ്റപ്പെട്ടു.
കപ്പൽ എന്തുചെയ്യണമെന്നറിയാതെ ഇറാക്കി അധികൃതർ വിഷമിക്കുകയായിരുന്നു. മൂന്നു കോടി ഡോളറിന് വിൽക്കാൻ വച്ചുവെങ്കിലും ആരും വാങ്ങാനെത്തിയില്ല. പിന്നെ കുറച്ചുനാൾ ബസ്ര യൂണിവേഴ്സിറ്റിയിലെ സമുദ്രഗവേഷകർ പഠനയാത്രകൾക്കായി ഉപയോഗിച്ചു. അവസാനമാണ് വിദൂരദേശങ്ങളിലെ കപ്പിത്താന്മാർക്കുള്ള ഹോട്ടലാക്കി മാറ്റിയത്.
ആഡംബരങ്ങളെല്ലാം കുത്തിനിറച്ച കപ്പലിൽ സദ്ദാം ഒരുദിവസം പോലും കഴിഞ്ഞിട്ടില്ല. 270 അടിയാണ് നീളം. 17 ഗസ്റ്റ് റൂമുകളും ജോലിക്കാർക്കായി 18 കാബിനുകളും ക്ലിനിക്കും കപ്പലിലുണ്ട്.
ഇറാക്ക് കുവൈത്തിനെ ആക്രമിച്ച 1990 മുതൽ കപ്പൽ അപ്രത്യക്ഷമായിരുന്നു. പിന്നീട് ഫ്രാൻസിലെ നീസിൽ കണ്ടെത്തി. 2010ൽ ഇറാക്കി സർക്കാരിനു തിരിച്ചുകിട്ടി.അമേരിക്കൻ അധിനിവേശത്തിൽ 2003ൽ സ്ഥാനഭ്രഷ്ടനായ സദ്ദാം ഹുസൈൻ മൂന്നു വർഷത്തികനകം തൂക്കിലേറ്റപ്പെട്ടു.