ബംഗളൂരു: കർണാടകയിൽ ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിൽ പാർപ്പിക്കേണ്ടിവന്നതിൽ ക്ഷമചോദിക്കുന്നുവെന്നു യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധി. കർണാടകയിൽ ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞാചടങ്ങിനെത്തിയതായിരുന്നു സോണിയ.
നിങ്ങളെ വീടുകളിൽനിന്നു മാറ്റിപ്പാർപ്പിക്കേണ്ടിവന്നതു ദൗർഭാഗ്യകരമാണ്. വരുമാനനികുതി വകുപ്പിനെ ഉപയോഗിച്ച് നിങ്ങളുടെ വീടുകളിലും മറ്റും റെയ്ഡ് നടത്താനുള്ള ബിജെപിയുടെ തന്ത്രം നടപ്പാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യേണ്ടിവന്നത്. ബിജെപിയുടെ ഇരയാകാത്തതിൽ അഭിനന്ദിക്കുന്നു. നിങ്ങളുടെ ത്യാഗത്തെ പാർട്ടി വിലകുറച്ചു കാണില്ല. അവസരം വരുന്പോൾ ഉചിതമായ പ്രതിഫലം നല്കും. സഖ്യകക്ഷി സർക്കാരിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും സോണിയ പറഞ്ഞു.
സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക വിമാനത്തിലാണു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും സോണിയഗാന്ധിയും ബംഗളൂരുവിലെത്തിയത്. അതേസമയം, ഉപമുഖ്യമന്ത്രിസ്ഥാനം നല്കാത്തതിൽ അസ്വസ്ഥനായ മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ സോണിയ അനുനയിപ്പിച്ചു. സത്യപ്രതിജ്ഞാച്ചടങ്ങ് ബഹിഷ്കരിച്ച് ശിവകുമാർ വീട്ടിലേക്കു മടങ്ങിയിരുന്നു.
നിങ്ങളെ വീടുകളിൽനിന്നു മാറ്റിപ്പാർപ്പിക്കേണ്ടിവന്നതു ദൗർഭാഗ്യകരമാണ്. വരുമാനനികുതി വകുപ്പിനെ ഉപയോഗിച്ച് നിങ്ങളുടെ വീടുകളിലും മറ്റും റെയ്ഡ് നടത്താനുള്ള ബിജെപിയുടെ തന്ത്രം നടപ്പാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യേണ്ടിവന്നത്. ബിജെപിയുടെ ഇരയാകാത്തതിൽ അഭിനന്ദിക്കുന്നു. നിങ്ങളുടെ ത്യാഗത്തെ പാർട്ടി വിലകുറച്ചു കാണില്ല. അവസരം വരുന്പോൾ ഉചിതമായ പ്രതിഫലം നല്കും. സഖ്യകക്ഷി സർക്കാരിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും സോണിയ പറഞ്ഞു.
സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക വിമാനത്തിലാണു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും സോണിയഗാന്ധിയും ബംഗളൂരുവിലെത്തിയത്. അതേസമയം, ഉപമുഖ്യമന്ത്രിസ്ഥാനം നല്കാത്തതിൽ അസ്വസ്ഥനായ മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ സോണിയ അനുനയിപ്പിച്ചു. സത്യപ്രതിജ്ഞാച്ചടങ്ങ് ബഹിഷ്കരിച്ച് ശിവകുമാർ വീട്ടിലേക്കു മടങ്ങിയിരുന്നു.