ശ്രീനഗർ: പാക് പട്ടാളത്തിന്റ വെടിവയ്പിനെത്തുടർന്ന് അതിർത്തിയിലെ നൂറിനടുത്ത് ഗ്രാമങ്ങളിലെ 76,000 നിവാസികൾ ഒഴിഞ്ഞുപോയി. അർണിയ പട്ടണം, ആർ.കെ. പുര മേഖല എന്നിവയോടു ചേർന്ന ഗ്രാമങ്ങളിലെ നിവാസികളാണ് ഒഴിഞ്ഞുപോയത്.
ബുധനാഴ്ച രാത്രി നടന്ന വെടിവയ്പ്പിൽ 30 പേർക്കു പരിക്കേറ്റു. നിരവധി വീടുകളും തകർന്നു.
സർക്കാർ ഒരുക്കിയിരിക്കുന്ന അഭയകേന്ദ്രങ്ങളിലേക്കോ ബന്ധുക്കളുടെ വീടുകളിലേക്കോ ആണു ഗ്രാമീണർ മാറിയിരിക്കുന്നത്. അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് അഞ്ചു കിലോമീറ്റർ മാത്രം അകലെയുള്ള ആർണിയ പട്ടണത്തിൽ 18,000 പേർ താമസിച്ചിരുന്നു. ഇപ്പോൾ ഇവിടം പ്രേതനഗരം പോലെയാണ്.
ബുധനാഴ്ച രാത്രി നടന്ന വെടിവയ്പ്പിൽ 30 പേർക്കു പരിക്കേറ്റു. നിരവധി വീടുകളും തകർന്നു.
സർക്കാർ ഒരുക്കിയിരിക്കുന്ന അഭയകേന്ദ്രങ്ങളിലേക്കോ ബന്ധുക്കളുടെ വീടുകളിലേക്കോ ആണു ഗ്രാമീണർ മാറിയിരിക്കുന്നത്. അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് അഞ്ചു കിലോമീറ്റർ മാത്രം അകലെയുള്ള ആർണിയ പട്ടണത്തിൽ 18,000 പേർ താമസിച്ചിരുന്നു. ഇപ്പോൾ ഇവിടം പ്രേതനഗരം പോലെയാണ്.