ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയായി ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്നതു തടയണം എന്നാവശ്യപ്പെട്ടുള്ള ഹിന്ദു മഹാസഭയുടെ ഹർജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്നു സുപ്രീംകോടതി.
തെരഞ്ഞെടുപ്പിനുശേഷം സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസിനെയും ജെഡിഎസിനെയും സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചത് ഭരണഘടനാ ലംഘനമാണെന്നാണു ഹർജിയിൽ വാദിക്കുന്നത്. വിഷയത്തിൽ അടിയന്തരവാദം കേൾക്കേണ്ട സാഹചര്യമില്ലെന്നു സുപ്രീംകോടതി പറഞ്ഞു.
തെരഞ്ഞെടുപ്പിനുശേഷം സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസിനെയും ജെഡിഎസിനെയും സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചത് ഭരണഘടനാ ലംഘനമാണെന്നാണു ഹർജിയിൽ വാദിക്കുന്നത്. വിഷയത്തിൽ അടിയന്തരവാദം കേൾക്കേണ്ട സാഹചര്യമില്ലെന്നു സുപ്രീംകോടതി പറഞ്ഞു.