ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപിയാനിൽ സൈന്യം നടത്തിയ വെടിവയ്പിൽ നാലു സ്ത്രീകൾക്കു പരിക്കേറ്റു. മോസ്കിനു മുന്പിൽ ടെന്റ് കെട്ടി ഇഫ്താർ വിരുന്നു നടത്താനുള്ള സൈനികരുടെ നീക്കം പ്രദേശവാസികൾ തടഞ്ഞു. ഇതു സംബന്ധിച്ച തർക്കമാണു സംഘർഷത്തിൽ കലാശിച്ചത്. ഇഫ്താർ വിരുന്നു നടത്തുന്നതിനെതിരേ രാഷ്ട്രീയ റൈഫിൾസിന്റെ ലോക്കൽ യൂണിറ്റിലെത്തി നാട്ടുകാർ പ്രതിഷേധം അറിയിച്ചിരുന്നു. പ്രതിഷേധക്കാരെ ഓടിക്കാനാണു സൈന്യം വെടിവച്ചത്.