പൂനെ: 2016ലെ മിന്നലാക്രമണത്തിനുശേഷം അബദ്ധത്തിൽ നിയന്ത്രണ രേഖ കടന്നതിനെത്തുടർന്ന് പാക് പിടിയിലായ ജവാൻ ചന്ദു ബാബുലാൽ ചവാൻ (24) വിരമിക്കലിന് അപേക്ഷിച്ചു.
താൻ അസ്വസ്ഥനാണെന്നും വിരമിക്കണമെന്നും അപേക്ഷിച്ച് മിലിട്ടറി ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽനിന്നാണു ചന്ദു ബാബുലാൽ സൈനിക ഉദ്യോഗസ്ഥർക്കു കത്തെഴുതിയത്. തിങ്കളാഴ്ചയാണു ബാബുലാലിനെ ഡിസ്ചാർജ് ചെയ്തത്. നാലുമാസത്തിനു ശേഷമാണ് ബാബുലാലിനെ പാക് സൈനികർ വിട്ടയച്ചത്.
2016 സെപ്റ്റംബർ 29നാണ് രാഷ്ട്രീയ റൈഫിൾസിലെ സൈനികനായ ബാബുലാലിനെ കാണാതായത്. ധുലെ ജില്ലക്കാരനായ ബാബുലാലിനെ പാക് സൈന്യം തിരിച്ചയച്ചെങ്കിലും ആരെയും അറിയിക്കാതെ നിയന്ത്രണരേഖ കടന്നതിന് മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലുള്ള ആംഡ് കോർ സെന്ററിലേക്കു സ്ഥലം മാറ്റിയിരുന്നു.
താൻ അസ്വസ്ഥനാണെന്നും വിരമിക്കണമെന്നും അപേക്ഷിച്ച് മിലിട്ടറി ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽനിന്നാണു ചന്ദു ബാബുലാൽ സൈനിക ഉദ്യോഗസ്ഥർക്കു കത്തെഴുതിയത്. തിങ്കളാഴ്ചയാണു ബാബുലാലിനെ ഡിസ്ചാർജ് ചെയ്തത്. നാലുമാസത്തിനു ശേഷമാണ് ബാബുലാലിനെ പാക് സൈനികർ വിട്ടയച്ചത്.
2016 സെപ്റ്റംബർ 29നാണ് രാഷ്ട്രീയ റൈഫിൾസിലെ സൈനികനായ ബാബുലാലിനെ കാണാതായത്. ധുലെ ജില്ലക്കാരനായ ബാബുലാലിനെ പാക് സൈന്യം തിരിച്ചയച്ചെങ്കിലും ആരെയും അറിയിക്കാതെ നിയന്ത്രണരേഖ കടന്നതിന് മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലുള്ള ആംഡ് കോർ സെന്ററിലേക്കു സ്ഥലം മാറ്റിയിരുന്നു.