ന്യൂഡൽഹി: വിമാന യാത്രക്കാരുടെ അവകാശങ്ങൾക്കായുള്ള കരട് രേഖ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി. രണ്ടാഴ്ചയ്ക്കുള്ളിലോ വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുന്പോ വിമാനം റദ്ദാക്കിയതായി യാത്രക്കാരെ വിവരമറിയിക്കുകയാണെങ്കിൽ ബുക്ക് ചെയ്ത സമയത്തെ പുറപ്പെടൽ സമയത്തിന്റെ രണ്ട് മണിക്കൂറിനുള്ളിൽ വരുന്ന മറ്റു വിമാനങ്ങളിൽ സീറ്റ് അനുവദിക്കണം. അതല്ലെങ്കിൽ യാത്രക്കാരന് സമ്മതമാണെങ്കിൽ ടിക്കറ്റിന്റെ പണം മുഴുവൻ തിരിച്ചു നൽകണമെന്നും കരടിൽ പറയുന്നു.
കാൻസലേഷൻ ഫീസ്, കണക്റ്റിംഗ് വിമാനങ്ങൾ നഷ്ടപ്പെട്ടാലുണ്ടാകുന്ന നഷ്ടപരിഹാരം, വിമാനങ്ങളിൽ വൈഫൈ സംവിധാനം തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കിയാണ് ആദ്യം കരട് തയാറാക്കിയിരിക്കുന്നത്. മന്ത്രിസഭ അംഗീകാരം നൽകുന്നതോടെ ഇത് പ്രാബല്യത്തിൽ വരും. ഷെഡ്യൂൾ ചെയ്ത സമയത്തേക്കാളും 24 മണിക്കൂർ വിമാനം വൈകുമെന്ന് അറിയിക്കുകയോ, നാലു മണിക്കൂറിലധികം വിമാനം വൈകുകയോ ചെയ്താൽ ടിക്കറ്റിന്റെ മുഴുവൻ പണവും വിമാനക്കന്പനി യാത്രക്കാരന് തിരിച്ചു നൽകണം.
വൈകിയ വിമാനം പിറ്റേ ദിവസമാണു പുറപ്പെടുന്നതെങ്കിൽ യാത്രകാരനു സൗജന്യമായി ഹോട്ടൽ താമസം വിമാനകന്പനി നൽകണം. കണക്റ്റിംഗ് വിമാനങ്ങൾ നഷ്ടപ്പെടുന്പോഴുള്ള നഷ്ടപരിഹാരവും കരട് നിർദേശിക്കുന്നുണ്ട്.
മൂന്നു മണിക്കൂറിലധികം വൈകുകയാണെങ്കിൽ 5,000 രൂപ, നാല് മണിക്കൂറുമുതൽ 12 മണിക്കൂർ വരെ വൈകുകയാണെങ്കിൽ 10,000, പന്ത്രണ്ട് മണിക്കൂറിൽ കൂടുതൽ വൈകുകയാണെങ്കിൽ 20,000 രൂപയും കന്പനി നൽകണം. അംഗവൈകല്യമുള്ള യാത്രക്കാർക്ക് തൊട്ടു മുന്പിലെ സീറ്റുമായി കൂടുതൽ അകലത്തിലുള്ള സീറ്റുകൾ നൽകണം.
ടിക്കറ്റ് എടുത്ത് 24 മണിക്കൂറിനകം പേരുകൾ തിരുത്തുന്നതിന് അധിക ചാർജ് ഈടാക്കാൻ പാടില്ലെന്നും ടിക്കറ്റ് കാൻസൽ ചെയ്യുന്നതിനുള്ള ചാർജ് ടിക്കറ്റിൽ അടയാളപ്പെടുത്തണം. വിമാനങ്ങളിൽ വൈഫൈ സംവിധാനം നൽകാമെന്നും കരടിൽ നിർദേശിക്കുന്നുണ്ട്.
കരടിന് അടുത്ത മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകിയേക്കും.
കാൻസലേഷൻ ഫീസ്, കണക്റ്റിംഗ് വിമാനങ്ങൾ നഷ്ടപ്പെട്ടാലുണ്ടാകുന്ന നഷ്ടപരിഹാരം, വിമാനങ്ങളിൽ വൈഫൈ സംവിധാനം തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കിയാണ് ആദ്യം കരട് തയാറാക്കിയിരിക്കുന്നത്. മന്ത്രിസഭ അംഗീകാരം നൽകുന്നതോടെ ഇത് പ്രാബല്യത്തിൽ വരും. ഷെഡ്യൂൾ ചെയ്ത സമയത്തേക്കാളും 24 മണിക്കൂർ വിമാനം വൈകുമെന്ന് അറിയിക്കുകയോ, നാലു മണിക്കൂറിലധികം വിമാനം വൈകുകയോ ചെയ്താൽ ടിക്കറ്റിന്റെ മുഴുവൻ പണവും വിമാനക്കന്പനി യാത്രക്കാരന് തിരിച്ചു നൽകണം.
വൈകിയ വിമാനം പിറ്റേ ദിവസമാണു പുറപ്പെടുന്നതെങ്കിൽ യാത്രകാരനു സൗജന്യമായി ഹോട്ടൽ താമസം വിമാനകന്പനി നൽകണം. കണക്റ്റിംഗ് വിമാനങ്ങൾ നഷ്ടപ്പെടുന്പോഴുള്ള നഷ്ടപരിഹാരവും കരട് നിർദേശിക്കുന്നുണ്ട്.
മൂന്നു മണിക്കൂറിലധികം വൈകുകയാണെങ്കിൽ 5,000 രൂപ, നാല് മണിക്കൂറുമുതൽ 12 മണിക്കൂർ വരെ വൈകുകയാണെങ്കിൽ 10,000, പന്ത്രണ്ട് മണിക്കൂറിൽ കൂടുതൽ വൈകുകയാണെങ്കിൽ 20,000 രൂപയും കന്പനി നൽകണം. അംഗവൈകല്യമുള്ള യാത്രക്കാർക്ക് തൊട്ടു മുന്പിലെ സീറ്റുമായി കൂടുതൽ അകലത്തിലുള്ള സീറ്റുകൾ നൽകണം.
ടിക്കറ്റ് എടുത്ത് 24 മണിക്കൂറിനകം പേരുകൾ തിരുത്തുന്നതിന് അധിക ചാർജ് ഈടാക്കാൻ പാടില്ലെന്നും ടിക്കറ്റ് കാൻസൽ ചെയ്യുന്നതിനുള്ള ചാർജ് ടിക്കറ്റിൽ അടയാളപ്പെടുത്തണം. വിമാനങ്ങളിൽ വൈഫൈ സംവിധാനം നൽകാമെന്നും കരടിൽ നിർദേശിക്കുന്നുണ്ട്.
കരടിന് അടുത്ത മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകിയേക്കും.