ന്യൂഡൽഹി: പെട്രോൽ, ഡീസൽ വിലക്കയറ്റത്തിൽ ചെറിയ ആശ്വാസം നല്കുന്നതിനെപ്പറ്റി കേന്ദ്രത്തിൽ ആലോചന. ഈയാഴ്ച തന്നെ തീരുമാനം ഉണ്ടാകുമെന്നാണു സൂചന.
എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത് ഒഴിവാക്കി വില താഴ്ത്തി നിർത്താനാണു കേന്ദ്രശ്രമം. ഇതിന് ഒഎൻജിസി, ഓയിൽ ഇന്ത്യ എന്നിവയോടും സബ്സിഡി ഭാരം പങ്കുവയ്ക്കാൻ ആവശ്യപ്പെടും. എണ്ണ വില്പന കന്പനികളായ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയും സബ്സിഡി പങ്കുവയ്ക്കേണ്ടിവരും. ഇന്നലെയും പെട്രോൾ, ഡീസൽ വിലകൾ വർധിച്ചിരുന്നു.
കേരളത്തിൽ പെട്രോൾ വില ലിറ്ററിനു 34 പൈസയും ഡീസൽ വില 28 പൈസയും കൂടി. ഇപ്പോൾ 79.60 രൂപ മുതൽ 81.08 രൂപ വരെയാണു പെട്രോൾ വില സംസ്ഥാനത്ത്. ഡീസൽവില 72.48 മുതൽ 73.93 വരെയും കർണാടക തെരഞ്ഞെടുപ്പു കഴിഞ്ഞശേഷം തുടർച്ചയായ പത്താം ദിവസമാണു വിലവർധന.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നതിനോടു ധനമന്ത്രാലയം ഇപ്പോഴും യോജിക്കുന്നില്ല. ഒരു രൂപ കുറയ്ക്കുന്പോൾ 13,000 കോടി രൂപയാണു കേന്ദ്രത്തിനു നഷ്ടപ്പെടുക.
കേന്ദ്രം ലിറ്ററിന് നിശ്ചിത രൂപ എന്ന നിരക്കിലാണു ഡ്യൂട്ടി ഈടാക്കുന്നത്. സംസ്ഥാനങ്ങൾ വിലയുടെ നിശ്ചിത ശതമാനമായാണു വാറ്റ് ചുമത്തുന്നത്. അതിനാൽ വില കൂടുന്പോൾ സംസ്ഥാനങ്ങൾക്കു സ്വാഭാവികമായി നികുതി കൂടും. കേന്ദ്രത്തിന് അങ്ങനെ വർധിക്കുന്നില്ല. അന്താരാഷ്ട്ര ക്രൂഡ് വില വീപ്പയ്ക്ക് 80 ഡോളറിനടുത്താണ്. ഇതു 100 ഡോളറാകുമെന്നാണു നിരീക്ഷകർ പറയുന്നത്.
എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത് ഒഴിവാക്കി വില താഴ്ത്തി നിർത്താനാണു കേന്ദ്രശ്രമം. ഇതിന് ഒഎൻജിസി, ഓയിൽ ഇന്ത്യ എന്നിവയോടും സബ്സിഡി ഭാരം പങ്കുവയ്ക്കാൻ ആവശ്യപ്പെടും. എണ്ണ വില്പന കന്പനികളായ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയും സബ്സിഡി പങ്കുവയ്ക്കേണ്ടിവരും. ഇന്നലെയും പെട്രോൾ, ഡീസൽ വിലകൾ വർധിച്ചിരുന്നു.
കേരളത്തിൽ പെട്രോൾ വില ലിറ്ററിനു 34 പൈസയും ഡീസൽ വില 28 പൈസയും കൂടി. ഇപ്പോൾ 79.60 രൂപ മുതൽ 81.08 രൂപ വരെയാണു പെട്രോൾ വില സംസ്ഥാനത്ത്. ഡീസൽവില 72.48 മുതൽ 73.93 വരെയും കർണാടക തെരഞ്ഞെടുപ്പു കഴിഞ്ഞശേഷം തുടർച്ചയായ പത്താം ദിവസമാണു വിലവർധന.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നതിനോടു ധനമന്ത്രാലയം ഇപ്പോഴും യോജിക്കുന്നില്ല. ഒരു രൂപ കുറയ്ക്കുന്പോൾ 13,000 കോടി രൂപയാണു കേന്ദ്രത്തിനു നഷ്ടപ്പെടുക.
കേന്ദ്രം ലിറ്ററിന് നിശ്ചിത രൂപ എന്ന നിരക്കിലാണു ഡ്യൂട്ടി ഈടാക്കുന്നത്. സംസ്ഥാനങ്ങൾ വിലയുടെ നിശ്ചിത ശതമാനമായാണു വാറ്റ് ചുമത്തുന്നത്. അതിനാൽ വില കൂടുന്പോൾ സംസ്ഥാനങ്ങൾക്കു സ്വാഭാവികമായി നികുതി കൂടും. കേന്ദ്രത്തിന് അങ്ങനെ വർധിക്കുന്നില്ല. അന്താരാഷ്ട്ര ക്രൂഡ് വില വീപ്പയ്ക്ക് 80 ഡോളറിനടുത്താണ്. ഇതു 100 ഡോളറാകുമെന്നാണു നിരീക്ഷകർ പറയുന്നത്.