വാഷിംഗ്ടൺ ഡിസി: തർക്കം പരിഹരിക്കാതെ കിഷൻഗംഗാ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ നടപടിക്കെതിരേ പരാതിയുമായി പാക്കിസ്ഥാൻ ലോകബാങ്കിനെ സമീപിച്ചു. ജമ്മുകാഷ്മീരിലെ ബന്ദിപ്പോരയിൽ ഏതാനും ദിവസം മുന്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 330 മെഗാവാട്ടിന്റെ പദ്ധതി ഉദ്ഘാടനം ചെയ്തത്.
പാക്കിസ്ഥാനിലേക്കുള്ള ഒഴുക്കു തടസപ്പെടുമെന്നാരോപിച്ച് ഡാം ഉദ്ഘാടനത്തിനെതിരേ അവർ വലിയ പ്രതിഷേധം ഉന്നയിച്ചിരുന്നു. സിന്ധു നദീജല കരാറിലെ മാനദണ്ഡങ്ങൾ അനുസരിച്ചല്ല ഡാമിന്റെ ഡിസൈനെന്ന് പാക്കിസ്ഥാൻ പറയുന്നു. ഇക്കാര്യത്തിൽ അവർക്കുള്ള ആശങ്ക പരിഹരിക്കാതെ ഇന്ത്യ പദ്ധതി ഉദ്ഘാടനം ചെയ്തത് ഇൻഡസ് ജലകരാറിന്റെ ലംഘനമാണെന്നും ആരോപിക്കുന്നു.
2007ൽ ഇന്ത്യ ആരംഭിച്ച പദ്ധതിക്കെതിരേ പാക്കിസ്ഥാൻ ഹേഗിലെ അന്താരാഷ്ട്ര മധ്യസ്ഥകോടതിയെ സമീപിച്ചിരുന്നു. 2013ൽ ഇന്ത്യക്ക് അനുകൂല വിധിയുണ്ടായി. അതോടൊപ്പം പാക്കിസ്ഥാനിലേക്ക് മിനിമം ഒഴുക്കു നിലനിർത്തണമെന്നും നിർദേശിച്ചു.
പാക്കിസ്ഥാനിലേക്കുള്ള ഒഴുക്കു തടസപ്പെടുമെന്നാരോപിച്ച് ഡാം ഉദ്ഘാടനത്തിനെതിരേ അവർ വലിയ പ്രതിഷേധം ഉന്നയിച്ചിരുന്നു. സിന്ധു നദീജല കരാറിലെ മാനദണ്ഡങ്ങൾ അനുസരിച്ചല്ല ഡാമിന്റെ ഡിസൈനെന്ന് പാക്കിസ്ഥാൻ പറയുന്നു. ഇക്കാര്യത്തിൽ അവർക്കുള്ള ആശങ്ക പരിഹരിക്കാതെ ഇന്ത്യ പദ്ധതി ഉദ്ഘാടനം ചെയ്തത് ഇൻഡസ് ജലകരാറിന്റെ ലംഘനമാണെന്നും ആരോപിക്കുന്നു.
2007ൽ ഇന്ത്യ ആരംഭിച്ച പദ്ധതിക്കെതിരേ പാക്കിസ്ഥാൻ ഹേഗിലെ അന്താരാഷ്ട്ര മധ്യസ്ഥകോടതിയെ സമീപിച്ചിരുന്നു. 2013ൽ ഇന്ത്യക്ക് അനുകൂല വിധിയുണ്ടായി. അതോടൊപ്പം പാക്കിസ്ഥാനിലേക്ക് മിനിമം ഒഴുക്കു നിലനിർത്തണമെന്നും നിർദേശിച്ചു.