വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ തലവൻ കിം ജോംഗ് ഉന്നും തമ്മിൽ നടക്കാൻ പോകുന്ന ചരിത്ര കൂടിക്കാഴ്ചയുടെ സ്മരണയ്ക്കായി വൈറ്റ്ഹൗസ് നാണയം പുറത്തിറക്കി.
ഇരു രാജ്യങ്ങളുടെയും പതാകകളുടെ പശ്ചാത്തലത്തിൽ കിമ്മിന്റെയും ട്രംപിന്റെയും ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. സമാധാനചർച്ച എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ‘പരമോന്നത നേതാവ് കിം ജോംഗ് ഉൻ’ എന്നാണ് കിമ്മിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.
അടുത്ത മാസം 12ന് സിംഗപ്പൂരിലാണ് ലോകം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്ന നിർദിഷ്ട കൂടിക്കാഴ്ച. ഭരണത്തിലിരിക്കുന്ന യുഎസ് പ്രസിഡന്റ് ഉത്തരകൊറിയൻ തലവനുമായി മുഖാമുഖം കാണുന്നത് ആദ്യമായിരിക്കും.
ആണവനിർവ്യാപനത്തിനായി അമേരിക്ക അനാവശ്യ സമ്മർദം തുടർന്നാൽ ചർച്ച ബഹിഷ്കരിക്കുമെന്ന് ഉത്തരകൊറിയ അടുത്തിടെ ഭീഷണി മുഴക്കിയത് ആശങ്കയ്ക്കിടയാക്കിയിരുന്നു. എന്നാൽ കൂടിക്കാഴ്ചയുടെ ഒരുക്കങ്ങൾ തകൃതിയായി മുന്നോട്ടു പോകുന്നു. ഇതിനു മുന്നോടിയായി ഇന്നലെ ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺജേ ഇൻ വൈറ്റ്ഹൗസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി.
വിദേശ മാധ്യമപ്രവർത്തകർ ഉത്തരകൊറിയയിൽ
പ്യോംഗ്യാംഗ്: ഉത്തരകൊറിയയുടെ ആണവപരീക്ഷണകേന്ദ്രമായ പുംജിയേരി സൈറ്റ് പൊളിച്ചുകളയുന്നതു റിപ്പോർട്ട് ചെയ്യാനായി വിദേശമാധ്യമപ്രവർത്തകർ എത്തി. അമേരിക്കയുമായി ചേർന്ന് കൊറിയൻ മേഖലയിൽ സൈനികാഭ്യാസം നടത്തുന്നതിൽ പ്രതിഷേധിച്ച് എട്ടംഗ ദക്ഷിണകൊറിയൻ മാധ്യമപ്രവർത്തകർക്ക് അനുമതി നിഷേധിച്ചു.
പുംജിയേരി സൈറ്റ് 23-25 തീയതികളിൽ സ്ഫോടനത്തിൽ തകർക്കുമെന്നാണ് ഉത്തരകൊറിയ അറിയിച്ചത്. സുതാര്യതയുടെ ഭാഗമായി ദക്ഷിണകൊറിയ, യുഎസ്, റഷ്യ, ചൈന, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ മാധ്യമപ്രവർത്തകരെ ക്ഷണിക്കുമെന്നും പറഞ്ഞിരുന്നു.
ഇരു രാജ്യങ്ങളുടെയും പതാകകളുടെ പശ്ചാത്തലത്തിൽ കിമ്മിന്റെയും ട്രംപിന്റെയും ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. സമാധാനചർച്ച എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ‘പരമോന്നത നേതാവ് കിം ജോംഗ് ഉൻ’ എന്നാണ് കിമ്മിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.
അടുത്ത മാസം 12ന് സിംഗപ്പൂരിലാണ് ലോകം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്ന നിർദിഷ്ട കൂടിക്കാഴ്ച. ഭരണത്തിലിരിക്കുന്ന യുഎസ് പ്രസിഡന്റ് ഉത്തരകൊറിയൻ തലവനുമായി മുഖാമുഖം കാണുന്നത് ആദ്യമായിരിക്കും.
ആണവനിർവ്യാപനത്തിനായി അമേരിക്ക അനാവശ്യ സമ്മർദം തുടർന്നാൽ ചർച്ച ബഹിഷ്കരിക്കുമെന്ന് ഉത്തരകൊറിയ അടുത്തിടെ ഭീഷണി മുഴക്കിയത് ആശങ്കയ്ക്കിടയാക്കിയിരുന്നു. എന്നാൽ കൂടിക്കാഴ്ചയുടെ ഒരുക്കങ്ങൾ തകൃതിയായി മുന്നോട്ടു പോകുന്നു. ഇതിനു മുന്നോടിയായി ഇന്നലെ ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺജേ ഇൻ വൈറ്റ്ഹൗസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി.
വിദേശ മാധ്യമപ്രവർത്തകർ ഉത്തരകൊറിയയിൽ
പ്യോംഗ്യാംഗ്: ഉത്തരകൊറിയയുടെ ആണവപരീക്ഷണകേന്ദ്രമായ പുംജിയേരി സൈറ്റ് പൊളിച്ചുകളയുന്നതു റിപ്പോർട്ട് ചെയ്യാനായി വിദേശമാധ്യമപ്രവർത്തകർ എത്തി. അമേരിക്കയുമായി ചേർന്ന് കൊറിയൻ മേഖലയിൽ സൈനികാഭ്യാസം നടത്തുന്നതിൽ പ്രതിഷേധിച്ച് എട്ടംഗ ദക്ഷിണകൊറിയൻ മാധ്യമപ്രവർത്തകർക്ക് അനുമതി നിഷേധിച്ചു.
പുംജിയേരി സൈറ്റ് 23-25 തീയതികളിൽ സ്ഫോടനത്തിൽ തകർക്കുമെന്നാണ് ഉത്തരകൊറിയ അറിയിച്ചത്. സുതാര്യതയുടെ ഭാഗമായി ദക്ഷിണകൊറിയ, യുഎസ്, റഷ്യ, ചൈന, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ മാധ്യമപ്രവർത്തകരെ ക്ഷണിക്കുമെന്നും പറഞ്ഞിരുന്നു.