രാജ്കോട്ട് (ഗുജറാത്ത്): മോഷ്ടാവാണെന്ന സംശയത്തിൽ ഗുജറാത്തിലെ രാജ്കോട്ടിൽ ദളിത് യുവാവിനെ ഫാക്ടറി ഉടമയുടെ നേതൃത്വത്തിൽ തല്ലിക്കൊന്നു. പാഴ്വസ്തുക്കൾ ശേഖരിച്ചു വിൽക്കുന്ന 35 കാരനായ മുകേഷ് വാനിയയെ ആണ് കെട്ടിയിട്ടശേഷം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചതോടെയാണു നിയമപാലകർ ഉണർന്നത്.
ഫാക്ടറി ഉടമയായ ജയ്സുഗ് രദാദിയ, അനുചരന്മാരായ ചിരാഗ് പട്ടേൽ, ദിവ്യേഷ് പട്ടേൽ, തേജസ് സാല എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ ഒരാളുടെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല. ഷാപാറിനു സമീപം രാധാദിയ ഇൻഡസ്ട്രീസിന്റെ വളപ്പിൽ പാഴ്വസ്തുക്കൾ ശേഖരിക്കുകയായിരുന്ന മുകേഷ് എന്നയാളെയാണു കൊലപ്പെടുത്തിയതെന്നു രാജ്കോട്ട് എസ്.പി. ശ്രുതി എസ്. മേത്ത പറഞ്ഞു.
ആശുപത്രിയിലേക്കു കൊണ്ടുപോകുന്പോഴാണു മരണം സംഭവിച്ചത്. മുകേഷ് വാനിയയുടെ ഭാര്യ ഞായറാഴ്ച വൈകുന്നേരം ഷാപർ-വെരാവൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഫാക്ടറി ഉടമയായ ജയ്സുഗ് രദാദിയ, അനുചരന്മാരായ ചിരാഗ് പട്ടേൽ, ദിവ്യേഷ് പട്ടേൽ, തേജസ് സാല എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ ഒരാളുടെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല. ഷാപാറിനു സമീപം രാധാദിയ ഇൻഡസ്ട്രീസിന്റെ വളപ്പിൽ പാഴ്വസ്തുക്കൾ ശേഖരിക്കുകയായിരുന്ന മുകേഷ് എന്നയാളെയാണു കൊലപ്പെടുത്തിയതെന്നു രാജ്കോട്ട് എസ്.പി. ശ്രുതി എസ്. മേത്ത പറഞ്ഞു.
ആശുപത്രിയിലേക്കു കൊണ്ടുപോകുന്പോഴാണു മരണം സംഭവിച്ചത്. മുകേഷ് വാനിയയുടെ ഭാര്യ ഞായറാഴ്ച വൈകുന്നേരം ഷാപർ-വെരാവൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.