ന്യൂഡൽഹി: ജഡ്ജി ലോയയുടെ മരണത്തേക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കണമെന്ന ആവശ്യം നിരാകരിച്ച സുപ്രീംകോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകസംഘം സുപ്രീംകോടതിയിൽ.
ബോംബെ ലോയേഴ്സ് അസോസിയേഷനാണ് ഏപ്രിൽ 19ലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്. ജഡ്ജി ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നുതന്നെയാണ് ഇവരുടെയും ആവശ്യം.
ഇതു സംബന്ധിച്ച സുപ്രീംകോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കണം. ലോയ കേസിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ മാറാതിരുന്നാൽ ഭാവിയിൽ സുപ്രീംകോടതിയുടെ പ്രതിച്ഛായയ്ക്കുതന്നെ മങ്ങലേൽക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ജഡ്ജി ലോയയുടെ മരണം സംബന്ധിച്ചു സ്വതന്ത്ര അന്വേഷണം നടത്തി സ്വാഭാവിക മരണം എന്നുതന്നെ വീണ്ടും കണ്ടെത്തിയാൽ ഈ വിഷയം സംബന്ധിച്ചുള്ള എല്ലാ ദുരൂഹതകളും അതോടെ അവസാനിക്കും. അതോടൊപ്പംതന്നെ വെല്ലുവിളികളുടെ കാലത്ത് ജനങ്ങൾ ജുഡീഷറിക്കൊപ്പം നിൽക്കുമെന്ന ശക്തമായ സന്ദേശവും അതു രാജ്യത്തിനു നൽകും.
മറിച്ച്, ജഡ്ജി ലോയയുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നാണു കണ്ടെത്തുന്നതെങ്കിൽ അത് കോടതിയുടെ സ്വാതന്ത്ര്യത്തിനും നിക്ഷ്പക്ഷതയ്ക്കും തിളക്കും കൂട്ടുമെന്നും ഹർജിയിൽ പറയുന്നു.
ജുഡീഷറിയുടെ സ്വാതന്ത്ര്യത്തിനു നേരേയുള്ള ആക്രമണവും ജുഡീഷൽ സ്ഥാപനങ്ങളുടെ വിശ്വാസ്യത കുറയ്ക്കാനുള്ള ശ്രമങ്ങളും വെളിപ്പെട്ടെന്നുമാണ് കോടതി നിരീക്ഷിച്ചിരുന്നത്.
ഹർജിക്കാരെയും കേസിൽ കക്ഷി ചേർന്നവരുടെയും ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. അവർ ജൂഡീഷറിയെ ദുരുപയോഗം ചെയ്തുവെന്നുമുള്ള കോടതിയുടെ നിരീക്ഷണങ്ങൾ നീക്കംചെയ്യണമെന്നാണ് ലോയേഴ്സ് അസോസിയേഷൻ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സഹപ്രവർത്തകന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകവേ നാഗ്പുരിൽ 2014 ഡിസംബർ ഒന്നിനാണ് ജഡ്ജി ബി.എച്ച്. ലോയ ഹൃദയാഘാതം മൂലം മരിച്ചത്. എന്നാൽ, ബിജെപി അധ്യക്ഷനായ അമിത് ഷാ പ്രതിയായ സൊറാബുദീൻ ഷേക്ക് വ്യാജ ഏറ്റമുട്ടൽ കേസിൽ വാദം കേട്ടിരുന്ന പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്ന അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
ജഡ്ജി ലോയയുടെ മരണത്തേക്കുറിച്ച് പ്രത്യേക സംഘം സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച വിവിധ ഹർജികൾ തള്ളിക്കൊണ്ടാണ് ഏപ്രിൽ 19ന് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. ജഡ്ജി ലോയയുടേത് സാധാരണ മരണമാണെന്നായിരുന്നു ചീഫ്ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പ്രസ്താവിച്ചത്. വീണ്ടും ഒരന്വേഷണം നടത്താൻ മാത്രം സംശയകരമായി ഒന്നുമില്ലെന്നും സുപ്രീംകോടതി അന്നു വ്യക്തമാക്കി.
അന്വേഷണമാവശ്യപ്പെട്ട് തെഹ്സീൻ പൂനാവാല, ബാന്ധുരാജ് ലോണേ എന്നിവർക്കൊപ്പം മറ്റുള്ളവർ നൽകിയ വ്യത്യസ്ത ഹർജികളും സുപ്രീംകോടതി തള്ളിയിരുന്നു.എന്നാൽ, വിഷയത്തെ വിവാദവത്കരിക്കാനോ സുപ്രീംകോടതിയുടെ സ്വാതന്ത്ര്യമോ വിശ്വാസ്യതയോ ചോദ്യംചെയ്യാനല്ല പുതിയ പരാതി എന്ന് പുനഃപരിശോധന ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ വ്യക്തമാക്കുന്നു.
ബോംബെ ലോയേഴ്സ് അസോസിയേഷനാണ് ഏപ്രിൽ 19ലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്. ജഡ്ജി ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നുതന്നെയാണ് ഇവരുടെയും ആവശ്യം.
ഇതു സംബന്ധിച്ച സുപ്രീംകോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കണം. ലോയ കേസിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ മാറാതിരുന്നാൽ ഭാവിയിൽ സുപ്രീംകോടതിയുടെ പ്രതിച്ഛായയ്ക്കുതന്നെ മങ്ങലേൽക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ജഡ്ജി ലോയയുടെ മരണം സംബന്ധിച്ചു സ്വതന്ത്ര അന്വേഷണം നടത്തി സ്വാഭാവിക മരണം എന്നുതന്നെ വീണ്ടും കണ്ടെത്തിയാൽ ഈ വിഷയം സംബന്ധിച്ചുള്ള എല്ലാ ദുരൂഹതകളും അതോടെ അവസാനിക്കും. അതോടൊപ്പംതന്നെ വെല്ലുവിളികളുടെ കാലത്ത് ജനങ്ങൾ ജുഡീഷറിക്കൊപ്പം നിൽക്കുമെന്ന ശക്തമായ സന്ദേശവും അതു രാജ്യത്തിനു നൽകും.
മറിച്ച്, ജഡ്ജി ലോയയുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നാണു കണ്ടെത്തുന്നതെങ്കിൽ അത് കോടതിയുടെ സ്വാതന്ത്ര്യത്തിനും നിക്ഷ്പക്ഷതയ്ക്കും തിളക്കും കൂട്ടുമെന്നും ഹർജിയിൽ പറയുന്നു.
ജുഡീഷറിയുടെ സ്വാതന്ത്ര്യത്തിനു നേരേയുള്ള ആക്രമണവും ജുഡീഷൽ സ്ഥാപനങ്ങളുടെ വിശ്വാസ്യത കുറയ്ക്കാനുള്ള ശ്രമങ്ങളും വെളിപ്പെട്ടെന്നുമാണ് കോടതി നിരീക്ഷിച്ചിരുന്നത്.
ഹർജിക്കാരെയും കേസിൽ കക്ഷി ചേർന്നവരുടെയും ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. അവർ ജൂഡീഷറിയെ ദുരുപയോഗം ചെയ്തുവെന്നുമുള്ള കോടതിയുടെ നിരീക്ഷണങ്ങൾ നീക്കംചെയ്യണമെന്നാണ് ലോയേഴ്സ് അസോസിയേഷൻ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സഹപ്രവർത്തകന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകവേ നാഗ്പുരിൽ 2014 ഡിസംബർ ഒന്നിനാണ് ജഡ്ജി ബി.എച്ച്. ലോയ ഹൃദയാഘാതം മൂലം മരിച്ചത്. എന്നാൽ, ബിജെപി അധ്യക്ഷനായ അമിത് ഷാ പ്രതിയായ സൊറാബുദീൻ ഷേക്ക് വ്യാജ ഏറ്റമുട്ടൽ കേസിൽ വാദം കേട്ടിരുന്ന പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്ന അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
ജഡ്ജി ലോയയുടെ മരണത്തേക്കുറിച്ച് പ്രത്യേക സംഘം സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച വിവിധ ഹർജികൾ തള്ളിക്കൊണ്ടാണ് ഏപ്രിൽ 19ന് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. ജഡ്ജി ലോയയുടേത് സാധാരണ മരണമാണെന്നായിരുന്നു ചീഫ്ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പ്രസ്താവിച്ചത്. വീണ്ടും ഒരന്വേഷണം നടത്താൻ മാത്രം സംശയകരമായി ഒന്നുമില്ലെന്നും സുപ്രീംകോടതി അന്നു വ്യക്തമാക്കി.
അന്വേഷണമാവശ്യപ്പെട്ട് തെഹ്സീൻ പൂനാവാല, ബാന്ധുരാജ് ലോണേ എന്നിവർക്കൊപ്പം മറ്റുള്ളവർ നൽകിയ വ്യത്യസ്ത ഹർജികളും സുപ്രീംകോടതി തള്ളിയിരുന്നു.എന്നാൽ, വിഷയത്തെ വിവാദവത്കരിക്കാനോ സുപ്രീംകോടതിയുടെ സ്വാതന്ത്ര്യമോ വിശ്വാസ്യതയോ ചോദ്യംചെയ്യാനല്ല പുതിയ പരാതി എന്ന് പുനഃപരിശോധന ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ വ്യക്തമാക്കുന്നു.