ന്യൂഡൽഹി: സ്വകാര്യ ആശുപത്രി നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് മിനിമം ശന്പളം ഉറപ്പാക്കി സർക്കാർ ഇറക്കിയ വിജ്ഞാപനത്തിനെതിരേ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് മാനേജ്മെന്റുകൾ സുപ്രീംകോടതിയെ സമീപിച്ചത്. മാനേജ്മെന്റുകൾ നൽകിയ ഹർജിയിൽ ഒരു മാസത്തിനുള്ളിൽ തീർപ്പാക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിനു സുപ്രീംകോടതി നിർദേശം നൽകി. ജസ്റ്റീസുമാരായ എ.എം. ഖാൻവിൽകർ, നവീൻ സിൻഹ എന്നിവരടങ്ങിയ സുപ്രീംകോടതിയിലെ അവധിക്കാല ബെഞ്ചിന്റേതാണ് നടപടി.
നഴ്സുമാരുടെ ശന്പളവർധനപരിഷ്കരിച്ച സമിതിയുടെ ഘടനയെ ചോദ്യംചെയ്ത് ആശുപത്രി മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജി നവംബറിൽ സുപ്രീംകോടതി തള്ളിയിരുന്നു. ശന്പള പരിഷ്കരണത്തിനുള്ള സമിതിയെക്കുറിച്ചു പരാതിയുണ്ടായിരുന്നെങ്കിൽ അത് എന്തുകൊണ്ട് ഉന്നയിച്ചില്ലെന്നും, സർക്കാരിനു സമിതി രൂപീകരിക്കാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കിയാണ് ജസ്റ്റീസ് എ.കെ. ഗോയൽ അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയിരുന്നത്.
സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പാക്കരുതെന്നും തങ്ങളുടെ ഭാഗം പരിഗണിക്കാതെയാണ് കമ്മിറ്റി തീരുമാനമെടുത്തതെന്നും ചൂണ്ടിക്കാണിച്ചാണ് ആശുപത്രി ഉടമകളുടെ സംഘടനയായ പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് മാനേജ്മെന്റുകൾ സുപ്രീംകോടതിയെ സമീപിച്ചത്. മാനേജ്മെന്റുകൾ നൽകിയ ഹർജിയിൽ ഒരു മാസത്തിനുള്ളിൽ തീർപ്പാക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിനു സുപ്രീംകോടതി നിർദേശം നൽകി. ജസ്റ്റീസുമാരായ എ.എം. ഖാൻവിൽകർ, നവീൻ സിൻഹ എന്നിവരടങ്ങിയ സുപ്രീംകോടതിയിലെ അവധിക്കാല ബെഞ്ചിന്റേതാണ് നടപടി.
നഴ്സുമാരുടെ ശന്പളവർധനപരിഷ്കരിച്ച സമിതിയുടെ ഘടനയെ ചോദ്യംചെയ്ത് ആശുപത്രി മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജി നവംബറിൽ സുപ്രീംകോടതി തള്ളിയിരുന്നു. ശന്പള പരിഷ്കരണത്തിനുള്ള സമിതിയെക്കുറിച്ചു പരാതിയുണ്ടായിരുന്നെങ്കിൽ അത് എന്തുകൊണ്ട് ഉന്നയിച്ചില്ലെന്നും, സർക്കാരിനു സമിതി രൂപീകരിക്കാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കിയാണ് ജസ്റ്റീസ് എ.കെ. ഗോയൽ അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയിരുന്നത്.
സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പാക്കരുതെന്നും തങ്ങളുടെ ഭാഗം പരിഗണിക്കാതെയാണ് കമ്മിറ്റി തീരുമാനമെടുത്തതെന്നും ചൂണ്ടിക്കാണിച്ചാണ് ആശുപത്രി ഉടമകളുടെ സംഘടനയായ പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.