ന്യൂഡൽഹി: കർണാടകയിൽ ജനവിധി കോണ്‍ഗ്രസിന് എതിരായിരുന്നെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കർണാടകയിൽ ജനങ്ങൾ കോണ്‍ഗ്രസിനെതിരായാണ് വിധിയെഴുതിയെന്ന കാര്യത്തിൽ സംശയമില്ല. സർക്കാർ രൂപീകരിക്കാൻ ബിജെപി മുന്നോട്ടു വന്നില്ലായിരുന്നെങ്കിൽ അത് കർണാടകയിലെ ഭൂരിപക്ഷം ജനങ്ങൾക്കും എതിരാകുമായിരുന്നെന്നും ഇന്നലെ ബിജെപി ദേശീയ ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു.
കർണാടകയിലേതു സങ്കീർണമായ ഒരു ജനവിധി ആയിരുന്നില്ല. ബിജെപിക്ക് സർക്കാർ രൂപീകരിക്കുന്നതിന് ഏഴു സീറ്റുകളുടെ കുറവേ ഉണ്ടായിരുന്നുള്ളൂ. ജനങ്ങൾ സംസ്ഥാനത്ത് ബിജെപി ഭരണം ആഗ്രഹിച്ചപ്പോൾ കോണ്‍ഗ്രസ് ജെഡിഎസുമായി കൂട്ടുചേർന്ന് അവരെ ചതിക്കുകയായിരുന്നു എന്നും അമിത്ഷാ കുറ്റപ്പെടുത്തി.
കർണാടകത്തിലെ ജനങ്ങൾക്ക് എപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ ഉണ്ടാകുമെന്നും അമിത് ഷാ ഉറപ്പു നൽകി. അഞ്ചു വർഷത്തിനുള്ളിൽ കർണാകയിൽ നിരവദി കർഷകർ ജീവനൊടുക്കി. കർണാടകയിലെ ബിജെപിയുടെ മുന്നേറ്റം 2019 വരെ പാർട്ടിക്കു നേട്ടമായി തുടരും. കോണ്‍ഗ്രസ് ഇപ്പോൾ ഭരണഘടനാ സ്ഥാപനങ്ങളെയും സുപ്രീംകോടതിയെയും തെരഞ്ഞെടുപ്പു കമ്മീഷനെയും വോട്ടിംഗ് മെഷീനുകളെയുംവരെ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നുവെന്നും അമിത് ഷാ പരിഹസിച്ചു. ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ ഗവർണറോട് ഭൂരിപക്ഷം തെളിയിക്കാൻ ഏഴു ദിവസം ആവശ്യപ്പെട്ടെന്ന് കോണ്‍ഗ്രസിന്റെ അഭിഭാഷകൻ സുപ്രീംകോടതിയിൽ കള്ളം പറഞ്ഞുവെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു.
ഗോവയിലും മണിപ്പൂരിലും സർക്കാരുണ്ടാക്കാൻ ആദ്യം അവകാശവാദം ഉന്നയിച്ചത് ബിജെപിയാണ്. കോണ്‍ഗ്രസാകട്ടെ, കൂടുതൽ സമയമെടുത്തു കാത്തിരിക്കുകയായിരുന്നു. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ആദ്യം സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നില്ല. ബിജെപി ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയായിരുന്നെങ്കിലും സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിച്ച ആദ്യത്തെ പാർട്ടിയായിരുന്നെന്നും അമിത് ഷാ ന്യായീകരിച്ചു.
എന്നാൽ, അമിത്ഷായുടെ ആരോപണങ്ങളെ തള്ളിയ കോണ്‍ഗ്രസ് നേതൃത്വം ബിജെപി അധ്യക്ഷൻ ഭരണഘടനടയെ ബഹുമാനിക്കുന്നില്ലെന്നു കുറ്റപ്പെടുത്തി. അമിത് ഷായ്ക്ക് ഭരണഘടനയോട് ബഹുമാനം ഉണ്ടെന്നോ ഭരണഘടനയെക്കുറിച്ച് അറിവുണ്ടെന്നോ കരുതുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശർമ പ്രതികരിച്ചത്.
കർണാടകയിലേതു സങ്കീർണമായ ഒരു ജനവിധി ആയിരുന്നില്ല. ബിജെപിക്ക് സർക്കാർ രൂപീകരിക്കുന്നതിന് ഏഴു സീറ്റുകളുടെ കുറവേ ഉണ്ടായിരുന്നുള്ളൂ. ജനങ്ങൾ സംസ്ഥാനത്ത് ബിജെപി ഭരണം ആഗ്രഹിച്ചപ്പോൾ കോണ്‍ഗ്രസ് ജെഡിഎസുമായി കൂട്ടുചേർന്ന് അവരെ ചതിക്കുകയായിരുന്നു എന്നും അമിത്ഷാ കുറ്റപ്പെടുത്തി.
കർണാടകത്തിലെ ജനങ്ങൾക്ക് എപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ ഉണ്ടാകുമെന്നും അമിത് ഷാ ഉറപ്പു നൽകി. അഞ്ചു വർഷത്തിനുള്ളിൽ കർണാകയിൽ നിരവദി കർഷകർ ജീവനൊടുക്കി. കർണാടകയിലെ ബിജെപിയുടെ മുന്നേറ്റം 2019 വരെ പാർട്ടിക്കു നേട്ടമായി തുടരും. കോണ്‍ഗ്രസ് ഇപ്പോൾ ഭരണഘടനാ സ്ഥാപനങ്ങളെയും സുപ്രീംകോടതിയെയും തെരഞ്ഞെടുപ്പു കമ്മീഷനെയും വോട്ടിംഗ് മെഷീനുകളെയുംവരെ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നുവെന്നും അമിത് ഷാ പരിഹസിച്ചു. ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ ഗവർണറോട് ഭൂരിപക്ഷം തെളിയിക്കാൻ ഏഴു ദിവസം ആവശ്യപ്പെട്ടെന്ന് കോണ്‍ഗ്രസിന്റെ അഭിഭാഷകൻ സുപ്രീംകോടതിയിൽ കള്ളം പറഞ്ഞുവെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു.
ഗോവയിലും മണിപ്പൂരിലും സർക്കാരുണ്ടാക്കാൻ ആദ്യം അവകാശവാദം ഉന്നയിച്ചത് ബിജെപിയാണ്. കോണ്‍ഗ്രസാകട്ടെ, കൂടുതൽ സമയമെടുത്തു കാത്തിരിക്കുകയായിരുന്നു. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ആദ്യം സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നില്ല. ബിജെപി ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയായിരുന്നെങ്കിലും സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിച്ച ആദ്യത്തെ പാർട്ടിയായിരുന്നെന്നും അമിത് ഷാ ന്യായീകരിച്ചു.
എന്നാൽ, അമിത്ഷായുടെ ആരോപണങ്ങളെ തള്ളിയ കോണ്‍ഗ്രസ് നേതൃത്വം ബിജെപി അധ്യക്ഷൻ ഭരണഘടനടയെ ബഹുമാനിക്കുന്നില്ലെന്നു കുറ്റപ്പെടുത്തി. അമിത് ഷായ്ക്ക് ഭരണഘടനയോട് ബഹുമാനം ഉണ്ടെന്നോ ഭരണഘടനയെക്കുറിച്ച് അറിവുണ്ടെന്നോ കരുതുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശർമ പ്രതികരിച്ചത്.