ജമ്മു: അതിർത്തിയിലെ ജനവാസമേഖലകളിൽ പാക്കിസ്ഥാൻ റേഞ്ചേഴ്സ് നടത്തിയ കനത്ത ഷെല്ലാക്രമണത്തിൽ എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞ് കൊല്ലപ്പെട്ടു. ആറു പേർക്കു പരിക്കേറ്റു. പല്ലൻവാല, ആർണിയ സെക്ടറുകളിലാണ് ആക്രമണമുണ്ടായത്. പല്ലൻവാല സെക്ടറിലെ ഷേർപലായി ഗ്രാമത്തിലെ വീടിനു പുറത്ത് കുടുംബാംഗങ്ങൾക്കൊപ്പം ഉറങ്ങുകയായിരുന്ന നിതിൻകുമാർ എന്നകുരുന്നാണു ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.
പരിക്കേറ്റവരിൽ ഒരു സ്പെഷൽ പോലീസ് ഓഫീസറും ഉൾപ്പെടുന്നു. ബിഎസ്എഫ് ജവാന്മാർ ശക്തമായി തിരിച്ചടിച്ചു. ജനവാസകേന്ദ്രങ്ങളിലെ ആക്രമണത്തെത്തുടർന്നു പരിഭ്രാന്തരായ ജനങ്ങൾ വീടുവിട്ട് ഓടി. ആർണിയ പട്ടണത്തിലെ പോലീസ് സ്റ്റേഷനിൽ മോർട്ടാർ ഷെൽ പതിച്ച് പോലീസ് സ്റ്റേഷന്റെ ഭിത്തി തകർന്നു.
പരിക്കേറ്റവരിൽ ഒരു സ്പെഷൽ പോലീസ് ഓഫീസറും ഉൾപ്പെടുന്നു. ബിഎസ്എഫ് ജവാന്മാർ ശക്തമായി തിരിച്ചടിച്ചു. ജനവാസകേന്ദ്രങ്ങളിലെ ആക്രമണത്തെത്തുടർന്നു പരിഭ്രാന്തരായ ജനങ്ങൾ വീടുവിട്ട് ഓടി. ആർണിയ പട്ടണത്തിലെ പോലീസ് സ്റ്റേഷനിൽ മോർട്ടാർ ഷെൽ പതിച്ച് പോലീസ് സ്റ്റേഷന്റെ ഭിത്തി തകർന്നു.