ശ്രീനഗർ: ജമ്മു കാഷ്മീരിൽ സമീപകാലത്തു ഭീകരപ്രവർത്തനങ്ങളിലേക്കു തിരിഞ്ഞ യുവാക്കളെ മുഖ്യധാരയിലേക്കു മടക്കിക്കൊണ്ടുവരുന്നതിനു സുരക്ഷാസേനയുടെ ശ്രമം. തീവ്രവാദം ഉപേക്ഷിക്കാൻ പലരും തയാറാണെന്ന രഹസ്യവിവരത്തെത്തുടർന്നാണിത്. ചിലരുടെ കുടുംബാംഗങ്ങളും ഇക്കാര്യത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പമുണ്ട്.
കഴിഞ്ഞ ഏഴുമാസംകൊണ്ട് എഴുപതോളം ഭീകരരെയാണു സുരക്ഷാസേന വകവരുത്തിയത്. ശക്തമായ ആക്രമണത്തിനുപകരം യുവാക്കളെ വഴിതെറ്റിക്കുന്ന സംഘത്തിന്റെ വേരറക്കാനാണു സുരക്ഷാസൈനികരുടെ ശ്രമം. ഇതോടെ ഭീകരസംഘടനകളിലേക്ക് യുവാക്കൾ എത്തുന്നതിൽ കുറവ് വരും.
സമീപകാലത്തു ഭീകരസംഘടനകളിൽ എത്തിയവരെ പിടികൂടി അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കും. തുടർപഠനം ഉൾപ്പെടെയുള്ളതിനും സഹായം നൽകും. 15-16 വയസ് പ്രായത്തിലുള്ളവർ ഭീകരർക്കൊപ്പമെത്തുന്നത് തടയാൻ ഇതുവഴി കഴിയും. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്കർ-ഇ-ത്വയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ സംഘടനകളിലേക്ക് യുവാക്കളെ എത്തിക്കുന്നതിന്റെ ഇടനിലക്കാരോട് മൃദുസമീപനം ഉണ്ടാകില്ലെന്നും സൈനികകേന്ദ്രങ്ങൾ സൂചിപ്പിച്ചു.
കഴിഞ്ഞ ഏഴുമാസംകൊണ്ട് എഴുപതോളം ഭീകരരെയാണു സുരക്ഷാസേന വകവരുത്തിയത്. ശക്തമായ ആക്രമണത്തിനുപകരം യുവാക്കളെ വഴിതെറ്റിക്കുന്ന സംഘത്തിന്റെ വേരറക്കാനാണു സുരക്ഷാസൈനികരുടെ ശ്രമം. ഇതോടെ ഭീകരസംഘടനകളിലേക്ക് യുവാക്കൾ എത്തുന്നതിൽ കുറവ് വരും.
സമീപകാലത്തു ഭീകരസംഘടനകളിൽ എത്തിയവരെ പിടികൂടി അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കും. തുടർപഠനം ഉൾപ്പെടെയുള്ളതിനും സഹായം നൽകും. 15-16 വയസ് പ്രായത്തിലുള്ളവർ ഭീകരർക്കൊപ്പമെത്തുന്നത് തടയാൻ ഇതുവഴി കഴിയും. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്കർ-ഇ-ത്വയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ സംഘടനകളിലേക്ക് യുവാക്കളെ എത്തിക്കുന്നതിന്റെ ഇടനിലക്കാരോട് മൃദുസമീപനം ഉണ്ടാകില്ലെന്നും സൈനികകേന്ദ്രങ്ങൾ സൂചിപ്പിച്ചു.