കഠുവ: മുൻ മന്ത്രി ലാൽ സിംഗിന്റെ സഹോദരൻ ചൗധരി രജീന്ദർ സിംഗ്, ജമ്മു കാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ അധിക്ഷേപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഠുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ മന്ത്രികൂടിയായ ലാൽ സിംഗിന്റെ നേതൃത്വത്തിൽ കഠുവ ജില്ലയിലെ ലഖിംപുരിൽനിന്നു ഹിരാനഗറിലേക്കു നടത്തിയ ഡോഗ്രി സ്വാഭിമാൻ റാലിക്കിടെയാണു സംഭവം.
26 സെക്കൻഡ് വീഡിയോയിൽ രജീന്ദറിന്റെ പ്രസംഗം ആസ്വദിച്ച് കൈയടിക്കുന്നവരെയും കാണാം. വൃത്തികെട്ട വാക്കുകൾകൊണ്ട് മെഹബൂബ മുഫ്തിയെ പരിഹസിച്ച ഇയാൾക്കെതിരേ ജമ്മു കാഷ്മീർ പോലീസ് ഉടൻ കേസെടുക്കണമെന്ന് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വർക്കിംഗ് പ്രസിഡന്റുമായ ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.
26 സെക്കൻഡ് വീഡിയോയിൽ രജീന്ദറിന്റെ പ്രസംഗം ആസ്വദിച്ച് കൈയടിക്കുന്നവരെയും കാണാം. വൃത്തികെട്ട വാക്കുകൾകൊണ്ട് മെഹബൂബ മുഫ്തിയെ പരിഹസിച്ച ഇയാൾക്കെതിരേ ജമ്മു കാഷ്മീർ പോലീസ് ഉടൻ കേസെടുക്കണമെന്ന് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വർക്കിംഗ് പ്രസിഡന്റുമായ ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.