മുംബൈ: മുംബൈയിൽനിന്ന് 70 യാത്രക്കാരുമായി ഷിർദി വിമാനത്താവളത്തിലിറങ്ങിയ അലിയൻസ് വിമാനം റൺവേയിൽനിന്ന് 50 മീറ്റർ തെന്നിമാറി. ഇന്നലെ വൈകുന്നേരം 5.29നായിരുന്നു സംഭവം. യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിനു പരിക്കില്ലെന്നും എയർ ഇന്ത്യ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെക്കുറിച്ച് വ്യോമയാന മന്ത്രാലയം അന്വേഷണം തുടങ്ങി.
152 യാത്രക്കാരുമായി ദുബായിൽനിന്ന് മംഗളൂരു വിമാനത്താവളത്തിലിറങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് റൺവേയിൽനിന്നു തെന്നിമാറി 152 പേർ മരിച്ചത് മേയ് 2010ലാണ്.350 കോടി രൂപ മുതൽമുടക്കി നിർമിച്ച ഷിർദി വിമാനത്താവളം കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിനാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രത്തിനു സമർപ്പിച്ചത്.
152 യാത്രക്കാരുമായി ദുബായിൽനിന്ന് മംഗളൂരു വിമാനത്താവളത്തിലിറങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് റൺവേയിൽനിന്നു തെന്നിമാറി 152 പേർ മരിച്ചത് മേയ് 2010ലാണ്.350 കോടി രൂപ മുതൽമുടക്കി നിർമിച്ച ഷിർദി വിമാനത്താവളം കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിനാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രത്തിനു സമർപ്പിച്ചത്.