ഗ്വാളിയർ(മധ്യപ്രദേശ്): ന്യൂഡൽഹി-വിശാഖപട്ടണം എപി എക്സ്പ്രസ് ട്രെയിനിലെ രണ്ട് എസി കോച്ചുകളിൽ തീ പടർന്നതു പരിഭ്രാന്തി പരത്തി. രാവിലെ 11.45നു ട്രെയിൻ മധ്യപ്രദേശിലെ ബിർളനഗർ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. ആർക്കും പരിക്കില്ലെന്നും കോച്ചുകൾ ഭാഗികമായി കത്തിനശിച്ചെന്നും നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഗൗരവ് കൃഷ്ണ പറഞ്ഞു.
തീ ശ്രദ്ധയിൽപ്പെട്ടയുടൻ യാത്രക്കാർ ചങ്ങല വലിച്ചു പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. പരിശീലനം പൂർത്തിയാക്കി മടങ്ങിയ 37 ഡെപ്യൂട്ടി കളക്ടർമാരാണു കോച്ചുകളിലുണ്ടായിരുന്നത്. കോച്ചുകൾ ഉടൻ നീക്കം ചെയ്തു ട്രെയിൻ ഗ്വാളിയറിലേക്കു യാത്ര തുടർന്നു. അപകടകാരണം ഷോർട്ട് സർക്യൂട്ടാണോ എന്നു പരിശോധിച്ചുവരുന്നതായി റെയിൽവേ ബോർഡ് പബ്ലിസിറ്റി ഡയറക്ടർ വേദ പ്രകാശ് പറഞ്ഞു.
തീ ശ്രദ്ധയിൽപ്പെട്ടയുടൻ യാത്രക്കാർ ചങ്ങല വലിച്ചു പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. പരിശീലനം പൂർത്തിയാക്കി മടങ്ങിയ 37 ഡെപ്യൂട്ടി കളക്ടർമാരാണു കോച്ചുകളിലുണ്ടായിരുന്നത്. കോച്ചുകൾ ഉടൻ നീക്കം ചെയ്തു ട്രെയിൻ ഗ്വാളിയറിലേക്കു യാത്ര തുടർന്നു. അപകടകാരണം ഷോർട്ട് സർക്യൂട്ടാണോ എന്നു പരിശോധിച്ചുവരുന്നതായി റെയിൽവേ ബോർഡ് പബ്ലിസിറ്റി ഡയറക്ടർ വേദ പ്രകാശ് പറഞ്ഞു.