കാരക്കാസ് : ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിലെ സോഷ്യലിസ്റ്റ് പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കു രണ്ടാമൂഴം. ആറു വർഷത്തേക്കു കൂടി അധികാരത്തിൽ തുടരാൻ ജനവിധി ലഭിച്ച മഡുറോ സാമ്രാജ്യത്വ ശക്തിക്കെതിരേയുള്ള വിജയമാണിതെന്നു പ്രഖ്യാപിച്ചു.
മുഖ്യ പ്രതിപക്ഷം ബഹിഷ്കരിച്ച ഞായറാഴ്ചത്തെ വോട്ടെടുപ്പിൽ മഡുറോയ്ക്ക് 67ശതമാനം വോട്ടും തൊട്ടടുത്ത എതിരാളി ഹെന്റി ഫാൽക്കണ് 21 ശതമാനം വോട്ടും കിട്ടിയെന്ന് ഇലക്ഷൻ കമ്മീഷൻ പറഞ്ഞു. മൂന്നാം സ്ഥാനക്കാരനായ ഹാവിയർ ബെർട്രൂച്ചിക്ക് പത്തുശതമാനം വോട്ടു കിട്ടി. 2013ലെ പോളിംഗ് ശതമാനം 80 ആയിരുന്നെങ്കിൽ ഇത്തവണ അത് 46 ശതമാനമായി കുറഞ്ഞു. തെരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നെന്ന് ഫാൽക്കൺ ആരോപിച്ചു.
സാന്പത്തികരംഗത്തെ ഉയർത്തെഴുന്നേല്പിനു മുൻഗണന നൽകുമെന്നും വിപ്ലവം തുടരുമെന്നും 55 കാരനായ മഡുറോ ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു. കാരക്കാസിലെ മിറാഫ്ളോരസ് കൊട്ടാരത്തിനു മുന്നിൽ തടിച്ചുകൂടിയ ജനങ്ങൾ ആഹ്ലാദാരവം മുഴക്കി. ഹ്യൂഗോ ഷാവേസിന്റെ പിൻഗാമിയായി ആദ്യവട്ടം അധികാരമേറ്റ മഡുറോയുടെ ഭരണത്തിൽ വെനസ്വേലയിലെ സന്പദ് വ്യവസ്ഥ ഏറെ പിന്നോട്ടടിച്ചു.
നാണ്യപ്പെരുപ്പം 14000 ശതമാനത്തിലേക്കു കുതിക്കുകയാണ്. കൊടുത്തുവീട്ടാനുള്ള വിദേശക്കടവും ഭീമമാണ്. സന്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള മഡുറോയുടെ ശ്രമം എത്രകണ്ടു വിജയിക്കുമെന്നു കണ്ടറിയണം. വെനസ്വേലയുടെ എണ്ണ വ്യവസായത്തെ ശ്വാസംമുട്ടിക്കാനുള്ള നീക്കം അമേരിക്ക തുടരുമെന്നു തീർച്ചയാണ്.
തെരഞ്ഞെടുപ്പ് പ്രഹസനമായിരുന്നുവെന്ന് പ്രതിപക്ഷവും അന്തർദേശീയ സമൂഹവും കുറ്റപ്പെടുത്തി. വെനസ്വേലയ്ക്കെതിരേ കടുത്ത ഉപരോധത്തിന് അമേരിക്ക തയാറെടുക്കുന്നതായി സൂചനയുണ്ട്. പതിന്നാലംഗ ലീമാ ഗ്രൂപ്പ് രാജ്യങ്ങളും കാനഡയും വെനസ്വേലയ് ക്കെതിരേ രൂക്ഷ വിമർശനമുയർത്തി. സ്ഥാനപതിമാരെ കൂടിയാലോചനയ്ക്കായി തിരിച്ചുവിളിക്കുമെന്നും ഭാവി പരിപാടികൾ സംയുക്തമായി തീരുമാനിക്കുമെന്നും ലീമാ ഗ്രൂപ്പ് പറഞ്ഞു.
വെനസ്വേലൻ തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്നു ചിലി പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേറോ പറഞ്ഞു.ഇതേസമയം ഇടതുപക്ഷ സർക്കാരുകൾ ഭരിക്കുന്ന ക്യൂബയും എൽ സാൽവദോറും മഡുറോയെ അഭിനന്ദിച്ചു. വെനസ്വേലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവിടത്തെ സർക്കാരിനും ജനങ്ങൾക്കും കഴിയുമെന്ന് ബെയ്ജിംഗിൽ വിദേശകാര്യവക്താവ് ലു കാംഗ് പറഞ്ഞു. വെനസ്വേലയിലെ ജനവിധി മാനിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യ പ്രതിപക്ഷം ബഹിഷ്കരിച്ച ഞായറാഴ്ചത്തെ വോട്ടെടുപ്പിൽ മഡുറോയ്ക്ക് 67ശതമാനം വോട്ടും തൊട്ടടുത്ത എതിരാളി ഹെന്റി ഫാൽക്കണ് 21 ശതമാനം വോട്ടും കിട്ടിയെന്ന് ഇലക്ഷൻ കമ്മീഷൻ പറഞ്ഞു. മൂന്നാം സ്ഥാനക്കാരനായ ഹാവിയർ ബെർട്രൂച്ചിക്ക് പത്തുശതമാനം വോട്ടു കിട്ടി. 2013ലെ പോളിംഗ് ശതമാനം 80 ആയിരുന്നെങ്കിൽ ഇത്തവണ അത് 46 ശതമാനമായി കുറഞ്ഞു. തെരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നെന്ന് ഫാൽക്കൺ ആരോപിച്ചു.
സാന്പത്തികരംഗത്തെ ഉയർത്തെഴുന്നേല്പിനു മുൻഗണന നൽകുമെന്നും വിപ്ലവം തുടരുമെന്നും 55 കാരനായ മഡുറോ ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു. കാരക്കാസിലെ മിറാഫ്ളോരസ് കൊട്ടാരത്തിനു മുന്നിൽ തടിച്ചുകൂടിയ ജനങ്ങൾ ആഹ്ലാദാരവം മുഴക്കി. ഹ്യൂഗോ ഷാവേസിന്റെ പിൻഗാമിയായി ആദ്യവട്ടം അധികാരമേറ്റ മഡുറോയുടെ ഭരണത്തിൽ വെനസ്വേലയിലെ സന്പദ് വ്യവസ്ഥ ഏറെ പിന്നോട്ടടിച്ചു.
നാണ്യപ്പെരുപ്പം 14000 ശതമാനത്തിലേക്കു കുതിക്കുകയാണ്. കൊടുത്തുവീട്ടാനുള്ള വിദേശക്കടവും ഭീമമാണ്. സന്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള മഡുറോയുടെ ശ്രമം എത്രകണ്ടു വിജയിക്കുമെന്നു കണ്ടറിയണം. വെനസ്വേലയുടെ എണ്ണ വ്യവസായത്തെ ശ്വാസംമുട്ടിക്കാനുള്ള നീക്കം അമേരിക്ക തുടരുമെന്നു തീർച്ചയാണ്.
തെരഞ്ഞെടുപ്പ് പ്രഹസനമായിരുന്നുവെന്ന് പ്രതിപക്ഷവും അന്തർദേശീയ സമൂഹവും കുറ്റപ്പെടുത്തി. വെനസ്വേലയ്ക്കെതിരേ കടുത്ത ഉപരോധത്തിന് അമേരിക്ക തയാറെടുക്കുന്നതായി സൂചനയുണ്ട്. പതിന്നാലംഗ ലീമാ ഗ്രൂപ്പ് രാജ്യങ്ങളും കാനഡയും വെനസ്വേലയ് ക്കെതിരേ രൂക്ഷ വിമർശനമുയർത്തി. സ്ഥാനപതിമാരെ കൂടിയാലോചനയ്ക്കായി തിരിച്ചുവിളിക്കുമെന്നും ഭാവി പരിപാടികൾ സംയുക്തമായി തീരുമാനിക്കുമെന്നും ലീമാ ഗ്രൂപ്പ് പറഞ്ഞു.
വെനസ്വേലൻ തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്നു ചിലി പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേറോ പറഞ്ഞു.ഇതേസമയം ഇടതുപക്ഷ സർക്കാരുകൾ ഭരിക്കുന്ന ക്യൂബയും എൽ സാൽവദോറും മഡുറോയെ അഭിനന്ദിച്ചു. വെനസ്വേലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവിടത്തെ സർക്കാരിനും ജനങ്ങൾക്കും കഴിയുമെന്ന് ബെയ്ജിംഗിൽ വിദേശകാര്യവക്താവ് ലു കാംഗ് പറഞ്ഞു. വെനസ്വേലയിലെ ജനവിധി മാനിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.