ന്യൂഡൽഹി: കർണാടകത്തിലെ രാഷ്ട്രീയക്കളികൾ വിജയിച്ചതിനു പിന്നാലെ ബിജെപിയെയും നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് കോണ്ഗ്രസ്. കർണാടകത്തിൽ കോണ്ഗ്രസ്, ജെഡിഎസ് എംഎംഎൽഎമാരെ വശത്താക്കാൻ ബിജെപി നടത്തിയ ശ്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിടണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടു.
ബിജെപി എംഎൽഎമാർക്കൂടി ഉൾപ്പെട്ടു നടത്തിയ അഴിമതി നാടകങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ പ്രധാനമന്ത്രി നിർദേശം നൽകണമെന്ന് കോണ്ഗ്രസ് വക്താവ് ജയ് വീർ ഷെർഗിലാണ് ആവശ്യപ്പെട്ടത്. അഴിമതിക്കെതിരേ പോരാടുമെന്ന വാഗ്ദാനം പ്രധാനമന്ത്രി തെളിയിക്കണം. കൈക്കൂലി വാഗ്ദാനം ചെയ്ത് കോണ്ഗ്രസ്, ജെഡിഎസ് എംഎൽഎമാരെ പരസ്യമായി സ്വാധീനിക്കാൻ ശ്രമിച്ച ബിജെപി എംഎൽഎമാർക്കെതിരേ നടപടിയെടുക്കാൻ പ്രധാനമന്ത്രി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വീടുകൾ തോറും മോദി (ഖർ ഖർ മോദി) എന്നായിരുന്നു ബിജെപിയുടെ മുദ്രാവാക്യം. എന്നാൽ, അടുത്ത തെരഞ്ഞെടുപ്പോടെ ഇത് ബൈ ബൈ മോദി എന്നായി മാറും. കോണ്ഗ്രസ് സുഹൃത്തുക്കളെ സന്പാദിച്ചു കൊണ്ടിരിക്കുകയാണ്. കേന്ദ്രഭരണത്തിൽനിന്നു ബിജെപിയെ ഒഴിവാക്കാനും വെറുപ്പിന്റെ രാഷ്ട്രീയം ഇല്ലാതാക്കാനും മറ്റു പാർട്ടികളുമായി സഖ്യമുണ്ടാക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിർദേശമനുസരിച്ചു പാർട്ടി പ്രവർത്തിക്കുമെന്നും ജയ്വീർ വ്യക്തമാക്കി. എന്നാൽ, എൻഡിഎ ശത്രുക്കളെയാണു സന്പാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡീസലിന്റെയും പെട്രോളിന്റെയും എക്സൈസ് നികുതി വർധിപ്പിച്ചു ജനങ്ങളുടെ പത്തു ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ തട്ടിയെടുത്തത്. കർണാടകയിലെ എംഎൽഎമാരെ വേട്ടയാടിപ്പിടിക്കാനാണ് ഈ പണം ഉപയോഗിച്ചതെന്നും കോണ്ഗ്രസ് വക്താവ് ആരോപിച്ചു. പെട്രോൾ നികുതിയെല്ലാം നിലയില്ലാ കയത്തിലേക്കാണു പോകുന്നത്. ആ കയത്തിന്റെ പേര് ബിജെപി എന്നാണ്. ആ പണമാണു സർക്കാരുകളെ അട്ടിമറിക്കാനും ജനാധിപത്യത്തെ തകർക്കാനും ബിജെപി ഉപയോഗിക്കുന്നത്. കർണാടക തെരഞ്ഞെടുപ്പു കാലത്ത് ഇന്ധന വില വർധിപ്പിക്കാതിരുന്നത് വർഷം മുഴുവനുമായി നീട്ടണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി എംഎൽഎമാർക്കൂടി ഉൾപ്പെട്ടു നടത്തിയ അഴിമതി നാടകങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ പ്രധാനമന്ത്രി നിർദേശം നൽകണമെന്ന് കോണ്ഗ്രസ് വക്താവ് ജയ് വീർ ഷെർഗിലാണ് ആവശ്യപ്പെട്ടത്. അഴിമതിക്കെതിരേ പോരാടുമെന്ന വാഗ്ദാനം പ്രധാനമന്ത്രി തെളിയിക്കണം. കൈക്കൂലി വാഗ്ദാനം ചെയ്ത് കോണ്ഗ്രസ്, ജെഡിഎസ് എംഎൽഎമാരെ പരസ്യമായി സ്വാധീനിക്കാൻ ശ്രമിച്ച ബിജെപി എംഎൽഎമാർക്കെതിരേ നടപടിയെടുക്കാൻ പ്രധാനമന്ത്രി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വീടുകൾ തോറും മോദി (ഖർ ഖർ മോദി) എന്നായിരുന്നു ബിജെപിയുടെ മുദ്രാവാക്യം. എന്നാൽ, അടുത്ത തെരഞ്ഞെടുപ്പോടെ ഇത് ബൈ ബൈ മോദി എന്നായി മാറും. കോണ്ഗ്രസ് സുഹൃത്തുക്കളെ സന്പാദിച്ചു കൊണ്ടിരിക്കുകയാണ്. കേന്ദ്രഭരണത്തിൽനിന്നു ബിജെപിയെ ഒഴിവാക്കാനും വെറുപ്പിന്റെ രാഷ്ട്രീയം ഇല്ലാതാക്കാനും മറ്റു പാർട്ടികളുമായി സഖ്യമുണ്ടാക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിർദേശമനുസരിച്ചു പാർട്ടി പ്രവർത്തിക്കുമെന്നും ജയ്വീർ വ്യക്തമാക്കി. എന്നാൽ, എൻഡിഎ ശത്രുക്കളെയാണു സന്പാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡീസലിന്റെയും പെട്രോളിന്റെയും എക്സൈസ് നികുതി വർധിപ്പിച്ചു ജനങ്ങളുടെ പത്തു ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ തട്ടിയെടുത്തത്. കർണാടകയിലെ എംഎൽഎമാരെ വേട്ടയാടിപ്പിടിക്കാനാണ് ഈ പണം ഉപയോഗിച്ചതെന്നും കോണ്ഗ്രസ് വക്താവ് ആരോപിച്ചു. പെട്രോൾ നികുതിയെല്ലാം നിലയില്ലാ കയത്തിലേക്കാണു പോകുന്നത്. ആ കയത്തിന്റെ പേര് ബിജെപി എന്നാണ്. ആ പണമാണു സർക്കാരുകളെ അട്ടിമറിക്കാനും ജനാധിപത്യത്തെ തകർക്കാനും ബിജെപി ഉപയോഗിക്കുന്നത്. കർണാടക തെരഞ്ഞെടുപ്പു കാലത്ത് ഇന്ധന വില വർധിപ്പിക്കാതിരുന്നത് വർഷം മുഴുവനുമായി നീട്ടണമെന്നും അദ്ദേഹം പറഞ്ഞു.