ബംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും ലിംഗായത്ത് വിഭാഗക്കാരനുമായ ഷാമന്നൂർ ശിവശങ്കരപ്പയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അഖില ഭാരത വീരശൈവ മഹാസഭ. വീരശൈവ-ലിംഗായത്ത് വിഭാഗത്തിന്റെ സംഘടനയായ അഖില ഭാരത വീരശൈവ മഹാസഭയുടെ ദേശീയ അധ്യക്ഷനാണു ശിവശങ്കരപ്പ (86).
തെക്കൻ കർണാടകക്കാരനും വൊക്കലിഗ വിഭാഗത്തിൽപ്പെട്ടയാളുമായ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയാകുന്പോൾ വടക്കൻ കർണാടകയിലെ ലിംഗായത്ത് വിഭാഗക്കാരനായ ശിവശങ്കരപ്പയെ പരിഗണിക്കണമെന്നാണു സമുദായം ആവശ്യപ്പെടുന്നത്. ദാവൺഗെരെ സൗത്ത് മണ്ഡലത്തിൽനിന്നാണു ശിവശങ്കരപ്പ വിജയിച്ചത്. അതേസമയം, ഇദ്ദേഹത്തിന്റെ മകനും മുൻ മന്ത്രിയുമായ എസ്.എസ്. മല്ലികാർജുൻ പരാജയപ്പെട്ടു.
കെപിസിസി അധ്യക്ഷനും ദളിത് വിഭാഗക്കാരനുമായ ജി. പരമേശ്വരയാണ് ഉപമുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരിൽ മുന്നിലുള്ളത്. മുതിർന്ന നേതാവും വൊക്കലിഗ വിഭാഗക്കാരനുമായ ഡി.കെ. ശിവകുമാറിന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. വൊക്കലിഗ വിഭാഗക്കാരനാണെന്നതാണു ശിവകുമാറിനു പാരയാകുന്നത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒരേ സമുദായക്കാരാകുന്നതു മറ്റു വിഭാഗങ്ങളുടെ അതൃപ്തിക്കു കാരണമാകും. കോൺഗ്രസിന് രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനം ലഭിക്കുമെന്നും സൂചനയുണ്ട്.
തെക്കൻ കർണാടകക്കാരനും വൊക്കലിഗ വിഭാഗത്തിൽപ്പെട്ടയാളുമായ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയാകുന്പോൾ വടക്കൻ കർണാടകയിലെ ലിംഗായത്ത് വിഭാഗക്കാരനായ ശിവശങ്കരപ്പയെ പരിഗണിക്കണമെന്നാണു സമുദായം ആവശ്യപ്പെടുന്നത്. ദാവൺഗെരെ സൗത്ത് മണ്ഡലത്തിൽനിന്നാണു ശിവശങ്കരപ്പ വിജയിച്ചത്. അതേസമയം, ഇദ്ദേഹത്തിന്റെ മകനും മുൻ മന്ത്രിയുമായ എസ്.എസ്. മല്ലികാർജുൻ പരാജയപ്പെട്ടു.
കെപിസിസി അധ്യക്ഷനും ദളിത് വിഭാഗക്കാരനുമായ ജി. പരമേശ്വരയാണ് ഉപമുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരിൽ മുന്നിലുള്ളത്. മുതിർന്ന നേതാവും വൊക്കലിഗ വിഭാഗക്കാരനുമായ ഡി.കെ. ശിവകുമാറിന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. വൊക്കലിഗ വിഭാഗക്കാരനാണെന്നതാണു ശിവകുമാറിനു പാരയാകുന്നത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒരേ സമുദായക്കാരാകുന്നതു മറ്റു വിഭാഗങ്ങളുടെ അതൃപ്തിക്കു കാരണമാകും. കോൺഗ്രസിന് രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനം ലഭിക്കുമെന്നും സൂചനയുണ്ട്.