കാൺപുർ: യുപിയിൽ വ്യാജമദ്യം കഴിച്ച് പത്തു പേർ മരിച്ചു. 16 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കാൺപുർ, കപുർ ദേഹാത് ജില്ലകളിലായിരുന്നു അപകടം. കാൺപുരിൽ ശനിയാഴ്ച നാലു പേർ മരിച്ചിരുന്നു. ഇന്നലെ രാവിലെ ഒരാൾകൂടി മരിച്ചു.
മരിച്ചവരിൽ റിട്ടയേഡ് സബ് ഇൻസ്പെക്ടർ ജഗ്ജീവൻ റാമും(62) ഉൾപ്പെടുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു യുപി മുഖ്യമന്ത്രി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മദ്യദുരന്തത്തിനു കാരണക്കാരെ അറസ്റ്റ് ചെയ്യണമെന്നും ധനസഹായം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹങ്ങളുമായി റോഡ് ഉപരോധിച്ചു.വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാനപ്രതിയായ ബലാക് ഒളിവിലാണ്.
മരിച്ചവരിൽ റിട്ടയേഡ് സബ് ഇൻസ്പെക്ടർ ജഗ്ജീവൻ റാമും(62) ഉൾപ്പെടുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു യുപി മുഖ്യമന്ത്രി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മദ്യദുരന്തത്തിനു കാരണക്കാരെ അറസ്റ്റ് ചെയ്യണമെന്നും ധനസഹായം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹങ്ങളുമായി റോഡ് ഉപരോധിച്ചു.വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാനപ്രതിയായ ബലാക് ഒളിവിലാണ്.