ന്യൂഡൽഹി: തൊടുപുഴ സ്വദേശിയായ യുവാവിനെ ഡൽഹി ഫരീദാബാദിനടുത്ത് റെയിൽവേട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. തൊടുപുഴ ഏഴല്ലൂർ സ്വദേശി പള്ളിവെച്ചുകുന്നേൽ ജിൻസ് ജോസിനെയാണ് (36) മരിച്ച നിലയിൽ കണ്ടെത്തിയത്. ഫരീദാബാദിലെ വല്ലഭ്ഗഡ് റെയിൽവേ സ്റ്റേഷിനിൽ പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള ട്രാക്കിൽ ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുറച്ചു കാലം ഡൽഹിയിൽ മെയിൽ നഴ്സായി ജോലി ചെയ്തിരുന്ന ജിൻസിനെ നാലു ദിവസം മുൻപാണ് നാട്ടിൽനിന്നു കാണാതായതെന്ന് ഫരീദാബാദിൽ തന്നെയുള്ള ബന്ധു പറഞ്ഞു. ട്രെയിനിൽ നിന്നു ചാടിയിറങ്ങാൻ ശ്രമിക്കവേ ട്രാക്കിൽ വീണ് അപകടം സംഭവിച്ചതാകാമെന്നു കരുതുന്നു.
മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന ബാഗിൽ നിന്നും ലഭിച്ച പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകളിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഫരീദാബാദ് ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇന്ന് ബന്ധുക്കൾ നാട്ടിൽ നിന്നെത്തിയശേഷം സംസ്കാരം ഡൽഹിയിൽ തന്നെ നടത്തുമെന്നാണു വിവരം.
കുറച്ചു കാലം ഡൽഹിയിൽ മെയിൽ നഴ്സായി ജോലി ചെയ്തിരുന്ന ജിൻസിനെ നാലു ദിവസം മുൻപാണ് നാട്ടിൽനിന്നു കാണാതായതെന്ന് ഫരീദാബാദിൽ തന്നെയുള്ള ബന്ധു പറഞ്ഞു. ട്രെയിനിൽ നിന്നു ചാടിയിറങ്ങാൻ ശ്രമിക്കവേ ട്രാക്കിൽ വീണ് അപകടം സംഭവിച്ചതാകാമെന്നു കരുതുന്നു.
മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന ബാഗിൽ നിന്നും ലഭിച്ച പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകളിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഫരീദാബാദ് ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇന്ന് ബന്ധുക്കൾ നാട്ടിൽ നിന്നെത്തിയശേഷം സംസ്കാരം ഡൽഹിയിൽ തന്നെ നടത്തുമെന്നാണു വിവരം.