ലണ്ടൻ: ഇറ്റാലിയൻ പരിശീലകനായ അന്റോണിയൊ കോന്റെ കാത്തിരിക്കുന്നു, ചെൽസിയി ൽ നിൽക്കണോ അതോ പോകണോ എന്നറിയാൻ. പ്രീമിയർ ലീഗിൽ ആദ്യ നാല് സ്ഥാനത്ത് എത്താൻ സാധിക്കാതെവന്ന ചെൽസി ചാന്പ്യൻസ് ലീഗ് യോഗ്യത നേടിയിരുന്നില്ല.
എന്നാൽ, എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി ചെൽസി കിരീടം അണിഞ്ഞു. അതോടെ കോന്റെയ്ക്ക് ചെൽസിയിലെ ആയുസ് നീട്ടിക്കിട്ടിയേക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ഇഡൻ ഹസാഡ് (22-ാം മിനിറ്റ്, പെനാൽറ്റി) ഗോളിലാണ് ചെൽസി എഫ്എ കപ്പിൽ മുത്തമിട്ടത്.
എഫ്എയും കോന്റെയുടെ ഭാവിയും
12:45 AM May 21, 2018 | Deepika.com