ഡമാസ്കസ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സിറിയയിലെ അവസാന ശക്തികേന്ദ്രമായ യാർമുകും പ്രസിഡന്റ് അസാദിന്റെ പട്ടാളത്തിന്റെ വരുതിയിലാകുന്നു. പട്ടാളവുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ച് ഇവിടെനിന്ന് ഐഎസ് പോരാളികൾ ഒഴിഞ്ഞുപോകാൻ തുടങ്ങി.
തെക്കൻ ഡമാസ്കസ് പ്രാന്തത്തിൽ സ്ഥിതിചെയ്യുന്ന യാർമുക് 2015 മുതലാണ് ഐഎസിന്റെ നിയന്ത്രണത്തിലായത്. ഇന്നലെ പുലർച്ചെ ആറു ബസുകളിൽ ഐഎസ് പോരാളികൾ ഇവിടം വിട്ടതായി സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു. ബസുകളിൽ എത്രപേർ ഉണ്ടായിരുന്നുവെന്നു വ്യക്തമല്ല. എന്നാൽ ഭൂരിഭാഗം പേരും ഭീകരരുടെ ബന്ധുക്കളാണെന്നും ആയുധധാരികളല്ലെന്നും സിറിയൻ ഒബ്സർവേറ്ററി പ്രതിനിധികൾ പറഞ്ഞു. അവശേഷിക്കുന്നവരെ കൊണ്ടുപോകാനായി കൂടുതൽ ബസുകൾ എത്തിയിട്ടുണ്ട്.
സൈന്യത്തെ ഉപയോഗിച്ച് ഉപരോധം നടത്തിയശേഷം ഒഴിഞ്ഞുപോകാൻ നിർബന്ധിക്കുന്ന തന്ത്രമാണ് അസാദ് ഭരണകൂടം യാർമുക്കിലും പ്രയോഗിച്ചത്. നേരത്തെ വിമത ശക്തികേന്ദ്രമായ ഈസ്റ്റേൺ ഗൂട്ടായും ഈ തന്ത്രം പ്രയോഗിച്ചു സിറിയൻ സേന തിരിച്ചുപിടിച്ചിരുന്നു.
അസാദിന്റെ പട്ടാളത്തിനൊപ്പം റഷ്യൻ സൈനികരും പലസ്തീനിയൻ പോരാളികളും യാർമുകിൽ പോരാടി. സർക്കാർ സേനാപക്ഷത്ത് 250 പേരും 233 ഭീകരരും 60 സിവിലയന്മാരും കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് വെടിനിർത്തലിന് തയാറാണെന്ന് ഐഎസ് അറിയിക്കുകയായിരുന്നു. മേഖല വിട്ടുപോകുന്നതിനു മുന്പ് ഐഎസ് തങ്ങളുടെ ആസ്ഥാനം അഗ്നിക്കിരയാക്കി.
അതേസമയം, ഒഴിഞ്ഞുപോകാനായി ഐഎസ് പോരാളികളുമായി ധാരണ ഉണ്ടാക്കിയകാര്യം സിറിയൻ സർക്കാർ നിഷേധിച്ചു.
തെക്കൻ ഡമാസ്കസ് പ്രാന്തത്തിൽ സ്ഥിതിചെയ്യുന്ന യാർമുക് 2015 മുതലാണ് ഐഎസിന്റെ നിയന്ത്രണത്തിലായത്. ഇന്നലെ പുലർച്ചെ ആറു ബസുകളിൽ ഐഎസ് പോരാളികൾ ഇവിടം വിട്ടതായി സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു. ബസുകളിൽ എത്രപേർ ഉണ്ടായിരുന്നുവെന്നു വ്യക്തമല്ല. എന്നാൽ ഭൂരിഭാഗം പേരും ഭീകരരുടെ ബന്ധുക്കളാണെന്നും ആയുധധാരികളല്ലെന്നും സിറിയൻ ഒബ്സർവേറ്ററി പ്രതിനിധികൾ പറഞ്ഞു. അവശേഷിക്കുന്നവരെ കൊണ്ടുപോകാനായി കൂടുതൽ ബസുകൾ എത്തിയിട്ടുണ്ട്.
സൈന്യത്തെ ഉപയോഗിച്ച് ഉപരോധം നടത്തിയശേഷം ഒഴിഞ്ഞുപോകാൻ നിർബന്ധിക്കുന്ന തന്ത്രമാണ് അസാദ് ഭരണകൂടം യാർമുക്കിലും പ്രയോഗിച്ചത്. നേരത്തെ വിമത ശക്തികേന്ദ്രമായ ഈസ്റ്റേൺ ഗൂട്ടായും ഈ തന്ത്രം പ്രയോഗിച്ചു സിറിയൻ സേന തിരിച്ചുപിടിച്ചിരുന്നു.
അസാദിന്റെ പട്ടാളത്തിനൊപ്പം റഷ്യൻ സൈനികരും പലസ്തീനിയൻ പോരാളികളും യാർമുകിൽ പോരാടി. സർക്കാർ സേനാപക്ഷത്ത് 250 പേരും 233 ഭീകരരും 60 സിവിലയന്മാരും കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് വെടിനിർത്തലിന് തയാറാണെന്ന് ഐഎസ് അറിയിക്കുകയായിരുന്നു. മേഖല വിട്ടുപോകുന്നതിനു മുന്പ് ഐഎസ് തങ്ങളുടെ ആസ്ഥാനം അഗ്നിക്കിരയാക്കി.
അതേസമയം, ഒഴിഞ്ഞുപോകാനായി ഐഎസ് പോരാളികളുമായി ധാരണ ഉണ്ടാക്കിയകാര്യം സിറിയൻ സർക്കാർ നിഷേധിച്ചു.