ബെയ്ജിംഗ്: ഇന്ത്യാ-ചൈന ബന്ധത്തിൽ സംഘർഷത്തിന്റെ വിത്ത് വിതച്ച് അരുണാചൽ അതിർത്തിയിൽ ചൈനയുടെ സ്വർണഖനന പദ്ധതി. പ്രദേശത്തു കണ്ടെത്തിയ സ്വർണവും വെള്ളിയുമുൾപ്പെടെ വിലപിടിപ്പുള്ള ലോഹങ്ങളുടെ നിക്ഷേപം ലക്ഷ്യമാക്കി വൻതോതിലുള്ള ഖനനത്തിനു ചൈന തയാറെടുക്കുകയാണ്.
6000 കോടി യുഎസ് ഡോളർ വിലമതിക്കുന്ന നിക്ഷേപമാണ് ഇന്ത്യൻ അതിർത്തിയോടു ചേർന്ന് ചൈനയുടെ നിയന്ത്രണത്തിലുള്ള ലുൻസെ പ്രവിശ്യയിൽ കണ്ടെത്തിയിരിക്കുന്നതെന്നു ഹോങ്കോംഗിൽ നിന്നു പ്രസിദ്ധീകരിക്കുന്ന സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
അരുണാചൽപ്രദേശ് തെക്കൻ തിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം.
തെക്കൻ തിബറ്റ് തിരിച്ചുപിടിക്കാനുള്ള ചൈനയുടെ നീക്കങ്ങളുടെ ഭാഗമായാണു പദ്ധതിയെന്നും നടത്തിപ്പുകാർ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും തമ്മിൽ കഴിഞ്ഞമാസം നടന്ന അനൗപചാരിക ഉച്ചകോടിക്കു തൊട്ടുപിന്നാലെ ജിയോളജിസ്റ്റുകളും സുരക്ഷാവിദഗ്ധരും ലുൻസെയിലെത്തിയിരുന്നു. ഡോക ലാം ആവർത്തിക്കരുതെന്നു പ്രതിജ്ഞയോടെ മോദിയും ഷി ചിൻപിംഗും പിരിഞ്ഞതിനു പിന്നാലെയായിരുന്നു ഇത്.
ലോകത്തിലെ ഏറ്റവും ഉയരമേറിയ പര്‍വത മേഖലയില്‍ നൂറുവര്‍ഷത്തിലേറെയായി. വളരെ പരിമിതമായ അളവിലായിരുന്നു ഇത്. എന്നാല്‍ വന്‍തോതിലുള്ള നിക്ഷേപം നടത്തി റോഡുകളും റെയില്‍പാതകളും തുറന്ന് പ്രദേശത്തേക്കുള്ള യാത്ര എളുപ്പമാക്കാനാണ് ചൈന ഇപ്പോള്‍ ശ്രമിക്കുന്നത്. ഈവര്‍ഷം അവസാനത്തോടെ ടിബറ്റന്‍ മേഖലില്‍ ഏറ്റവുമധികം ഖനനം നടത്തുന്ന പ്രദേശമായി ലുന്സ മാറുമെന്നാണു റിപ്പോര്‍ട്ടുകള്‍. മേഖലയില്‍ വന്‍തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ഡോകാ ലാമിനു സമാനമായ അവസ്ഥ സൃഷ്ടിച്ചേക്കുമെന്ന ആശങ്കയും ഉയരുന്നു.
6000 കോടി യുഎസ് ഡോളർ വിലമതിക്കുന്ന നിക്ഷേപമാണ് ഇന്ത്യൻ അതിർത്തിയോടു ചേർന്ന് ചൈനയുടെ നിയന്ത്രണത്തിലുള്ള ലുൻസെ പ്രവിശ്യയിൽ കണ്ടെത്തിയിരിക്കുന്നതെന്നു ഹോങ്കോംഗിൽ നിന്നു പ്രസിദ്ധീകരിക്കുന്ന സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
അരുണാചൽപ്രദേശ് തെക്കൻ തിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം.
തെക്കൻ തിബറ്റ് തിരിച്ചുപിടിക്കാനുള്ള ചൈനയുടെ നീക്കങ്ങളുടെ ഭാഗമായാണു പദ്ധതിയെന്നും നടത്തിപ്പുകാർ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും തമ്മിൽ കഴിഞ്ഞമാസം നടന്ന അനൗപചാരിക ഉച്ചകോടിക്കു തൊട്ടുപിന്നാലെ ജിയോളജിസ്റ്റുകളും സുരക്ഷാവിദഗ്ധരും ലുൻസെയിലെത്തിയിരുന്നു. ഡോക ലാം ആവർത്തിക്കരുതെന്നു പ്രതിജ്ഞയോടെ മോദിയും ഷി ചിൻപിംഗും പിരിഞ്ഞതിനു പിന്നാലെയായിരുന്നു ഇത്.
ലോകത്തിലെ ഏറ്റവും ഉയരമേറിയ പര്‍വത മേഖലയില്‍ നൂറുവര്‍ഷത്തിലേറെയായി. വളരെ പരിമിതമായ അളവിലായിരുന്നു ഇത്. എന്നാല്‍ വന്‍തോതിലുള്ള നിക്ഷേപം നടത്തി റോഡുകളും റെയില്‍പാതകളും തുറന്ന് പ്രദേശത്തേക്കുള്ള യാത്ര എളുപ്പമാക്കാനാണ് ചൈന ഇപ്പോള്‍ ശ്രമിക്കുന്നത്. ഈവര്‍ഷം അവസാനത്തോടെ ടിബറ്റന്‍ മേഖലില്‍ ഏറ്റവുമധികം ഖനനം നടത്തുന്ന പ്രദേശമായി ലുന്സ മാറുമെന്നാണു റിപ്പോര്‍ട്ടുകള്‍. മേഖലയില്‍ വന്‍തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ഡോകാ ലാമിനു സമാനമായ അവസ്ഥ സൃഷ്ടിച്ചേക്കുമെന്ന ആശങ്കയും ഉയരുന്നു.