ബംഗളൂരു: വിശ്വാസവോട്ടിനെ അഭിമുഖീകരിക്കാതെ ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ ഇന്നലെ വൈകുന്നേരം കർണാടക മുഖ്യമന്ത്രിപദം രാജിവച്ചു.
ഒരു നിമിഷംപോലും ഭൂരിപക്ഷമില്ലാതിരുന്ന യെദിയൂരപ്പയും ബിജെപിയും സകല പണിയും പയറ്റിയിട്ടും എംഎൽഎമാരെ ചാക്കിലാക്കാനായില്ല. കോൺഗ്രസ് - ജനതാദൾ എസ് സഖ്യത്തിന്റെ നേതാവായി ഇന്നലെ രാത്രി തെരഞ്ഞെടുക്കപ്പെട്ട ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി നാളെ 12-നും ഒന്നിനും ഇടയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നാണു ഗവർണർ വാജുഭായി വാല, കുമാരസ്വാമിയോട് ആവശ്യപ്പെട്ടത്.
ഗവർണർ 15 ദിവസം അനുവദിച്ചിരുന്നെങ്കിലും യെദിയൂരപ്പ ഇന്നലെത്തന്നെ വിശ്വാസവോട്ട് തേടണമെന്നു സുപ്രീംകോടതി വ്യാഴാഴ്ച നിർദേശിക്കുകയായിരുന്നു. അതനുസരിച്ച് ഇന്നലെ രാവിലെ 11നു നിയമസഭ ചേർന്നു. പ്രോ ടെം സ്പീക്കർ കെ.ജി. ബൊപ്പയ്യ പുതിയ അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിച്ചു.
ബൊപ്പയ്യ പക്ഷപാതിയാണെന്നാരോപിച്ചു കോൺഗ്രസും ജെഡിഎസും കൊടുത്ത ഹർജി സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്നലെ രാവിലെ പത്തരയ്ക്കു പരിഗണിച്ചു. എന്നാൽ, നിയമനം റദ്ദാക്കാൻ തയാറായില്ല. പക്ഷേ, സഭാനടപടികൾ ചാനലുകളിൽ തത്സമയം കാണിക്കാൻ നിർദേശം നൽകി. ഇതു സ്വീകാര്യമാണെന്നു ഹർജിക്കാർ സമ്മതിച്ചു.
ഹൈദരാബാദിലായിരുന്ന കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ രാവിലെ നഗരത്തിൽ മടക്കിയെത്തിച്ചു. സംഘത്തിലില്ലാതിരുന്ന രണ്ടു കോൺഗ്രസ് എംഎൽഎമാർ ഉച്ചവരെ ബിജെപിയിലെ ചിലരുടെ പിടിയിലായിരുന്നെന്നു പറയുന്നു. ഉച്ചയ്ക്കുശേഷം ഇവരിലൊരാളെ ഹോട്ടലിൽനിന്നു പോലീസ് പുറത്തുകൊണ്ടുവന്നു നിയമസഭയിലെത്തിച്ചു. അപ്പോഴേക്കും രണ്ടാമത്തെ അംഗവും നിയമസഭയിലെത്തി. ഇരുവരും കോൺഗ്രസിനൊപ്പം നിൽക്കുമെന്നു പ്രഖ്യാപിച്ചു. ഇതോടെ ബിജെപിക്കു തങ്ങളുടെ 104 എംഎൽഎമാർക്കു പുറമേ ആരെയും കിട്ടില്ലെന്നുറപ്പായി. ഉച്ചവരെ പല മാധ്യമങ്ങളുംവഴി പ്രചരിച്ച ലിംഗായത്ത് എംഎൽഎമാരുടെ കൂറുമാറ്റം പോലുള്ള കഥകളെല്ലാം കഥകൾ മാത്രമായി.
പിന്നീടു ബിജെപി നേതൃത്വം മുഖം സംരക്ഷിക്കാനുള്ള വഴി ആലോചിച്ചു. തുടർന്നാണു നിയമസഭയിൽ യെദിയൂരപ്പ വികാരഭരിതമായ പ്രസംഗം നടത്തി രാജി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. മൂന്നരയ്ക്കു നിയമസഭ വീണ്ടും ചേർന്നു. എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായ ശേഷം യെദിയൂരപ്പ പ്രസംഗിച്ചു. “ജനം തിരസ്കരിച്ച കോൺഗ്രസും ജെഡിഎസും ഒന്നിച്ചുചേർന്നത് അവസരവാദമാണ്... ജനങ്ങളെ ദുരിതത്തിലാഴ്ത്തിയവരാണ് അവർ...താൻ എന്നും കർഷകർക്കും ദുർബലർക്കും വേണ്ടി നിലകൊള്ളും”... എന്നിങ്ങ നെയായിരുന്നു പ്രസംഗം. തുട ർന്നു രാജി പ്രഖ്യാപിച്ചശേഷം രാജ്ഭവനിലെത്തി ഗവർണർക്കു രാജിക്കത്ത് നൽകി.
എഴുപത്തഞ്ചുകാരനായ യെദിയൂരപ്പ ഇതു മൂന്നാംവട്ടമാണു കാലാവധി പൂർത്തിയാക്കാതെ മുഖ്യമന്ത്രിപദത്തിൽനിന്നു രാജിവയ്ക്കുന്നത്. എട്ടു തവണ എംഎൽഎയും രണ്ടു തവണ എംപിയുംആയിട്ടുണ്ട് അദ്ദേഹം. അ ഞ്ചുതവണ വിശ്വാസവോട്ടിനെ നേരിട്ടു.
രാത്രി 7.30നാണു കുമാരസ്വാമി ഗവർണറെ സന്ദർശിച്ചത്. മന്ത്രിസഭ ഉണ്ടാക്കാൻ ഗവർണർ വാല അദ്ദേഹത്തോടാവശ്യപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് കന്തീരവ സ്റ്റേഡിയത്തിലാണു കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ.
ചടങ്ങിൽ പങ്കെടുക്കാൻ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും ക്ഷണിക്കുമെന്നു കുമാരസ്വാമി അറിയിച്ചു. ശരത് പവാർ, മായാവതി, മമത ബാനർജി, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര റാവു, അഖിലേഷ് യാദവ് തുടങ്ങിയവരെയും വിളിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പരമേശ്വര ഉപമുഖ്യമന്ത്രി
കോൺഗ്രസിന്റെ പിസിസി പ്രസിഡന്റ് ജി. പരമേശ്വര ഉപമുഖ്യമന്ത്രി ആകുമെന്നാണു സൂചന. ഡി. ശിവകുമാറിന് ആ പദവിയിൽ നോട്ടമുണ്ടെങ്കിലും കുമാരസ്വാമിക്ക് പരമേശ്വരയെയാണു താത്പര്യം.
കുമാരസ്വാമി ധനകാര്യവും പരമേശ്വര ആഭ്യന്തരവും വഹിക്കുമെന്നാണു ധാരണ.
ജെഡിഎസിൽനിന്ന് ജി.എസ്. പുട്ടരാജു (കൃഷി), എച്ച്. വിശ്വനാഥ് (വിദ്യാഭ്യാസം), എൻ.മഹേഷ് (സാമൂഹ്യക്ഷേമം), ജി.ടി. ദേവഗൗഡ (സഹകരണം), ബി.കാഷെംപുർ (ടെക്സ്റ്റൈൽസ്), ഡി.സി. തമ്മന്ന (തൊഴിൽ), എ.ടി. രാമസ്വാമി (വ്യവസായം) എന്നിവർ മന്ത്രിമാരാകും.
കോൺഗ്രസിൽനിന്നു കെ.ജെ. ജോർജ് (ബംഗളൂരു വികസനം), എം. കൃഷ്ണപ്പ (സ്പോർട്സ്), കെ. ബൈര ഗൗഡ (വാർത്താവിതരണം), എം.കൃഷ്ണപ്പ (സ്പോർട്സ്), ദിനേശ് ഗുണ്ടുറാവു (എക്സൈസ്), ഡോ.കെ.സുധാകർ (ആരോഗ്യം), തൻവീർ സേട്ട് (ഉന്നത വിദ്യാഭ്യാസം), റോഷൻ ബെയ്ഗ് (വന), എം.ഡി. പാട്ടീൽ (ഭക്ഷ്യം), ആർ.വി. ദേഗ് പാണ്ഡെ (നിയമം, പാർലമെന്ററി കാര്യം), സതീഷ് ജാർകിഹോളി (പഞ്ചസാര, ചെറുകിട വ്യവസായം), ഡോ.അജയ് (ശാസ്ത്രം), ശിവശങ്കരപ്പ (റവന്യൂ), രാമലിംഗ റെഡ്ഡി (ട്രാൻസ്പോർട്ട്), ആർ.നരേന്ദ്ര (മൃഗസംരക്ഷണം), യു.ടി. ഖാദർ എന്നിവർ മന്ത്രിമാരാകും.
ഒരു നിമിഷംപോലും ഭൂരിപക്ഷമില്ലാതിരുന്ന യെദിയൂരപ്പയും ബിജെപിയും സകല പണിയും പയറ്റിയിട്ടും എംഎൽഎമാരെ ചാക്കിലാക്കാനായില്ല. കോൺഗ്രസ് - ജനതാദൾ എസ് സഖ്യത്തിന്റെ നേതാവായി ഇന്നലെ രാത്രി തെരഞ്ഞെടുക്കപ്പെട്ട ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി നാളെ 12-നും ഒന്നിനും ഇടയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നാണു ഗവർണർ വാജുഭായി വാല, കുമാരസ്വാമിയോട് ആവശ്യപ്പെട്ടത്.
ഗവർണർ 15 ദിവസം അനുവദിച്ചിരുന്നെങ്കിലും യെദിയൂരപ്പ ഇന്നലെത്തന്നെ വിശ്വാസവോട്ട് തേടണമെന്നു സുപ്രീംകോടതി വ്യാഴാഴ്ച നിർദേശിക്കുകയായിരുന്നു. അതനുസരിച്ച് ഇന്നലെ രാവിലെ 11നു നിയമസഭ ചേർന്നു. പ്രോ ടെം സ്പീക്കർ കെ.ജി. ബൊപ്പയ്യ പുതിയ അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിച്ചു.
ബൊപ്പയ്യ പക്ഷപാതിയാണെന്നാരോപിച്ചു കോൺഗ്രസും ജെഡിഎസും കൊടുത്ത ഹർജി സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്നലെ രാവിലെ പത്തരയ്ക്കു പരിഗണിച്ചു. എന്നാൽ, നിയമനം റദ്ദാക്കാൻ തയാറായില്ല. പക്ഷേ, സഭാനടപടികൾ ചാനലുകളിൽ തത്സമയം കാണിക്കാൻ നിർദേശം നൽകി. ഇതു സ്വീകാര്യമാണെന്നു ഹർജിക്കാർ സമ്മതിച്ചു.
ഹൈദരാബാദിലായിരുന്ന കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ രാവിലെ നഗരത്തിൽ മടക്കിയെത്തിച്ചു. സംഘത്തിലില്ലാതിരുന്ന രണ്ടു കോൺഗ്രസ് എംഎൽഎമാർ ഉച്ചവരെ ബിജെപിയിലെ ചിലരുടെ പിടിയിലായിരുന്നെന്നു പറയുന്നു. ഉച്ചയ്ക്കുശേഷം ഇവരിലൊരാളെ ഹോട്ടലിൽനിന്നു പോലീസ് പുറത്തുകൊണ്ടുവന്നു നിയമസഭയിലെത്തിച്ചു. അപ്പോഴേക്കും രണ്ടാമത്തെ അംഗവും നിയമസഭയിലെത്തി. ഇരുവരും കോൺഗ്രസിനൊപ്പം നിൽക്കുമെന്നു പ്രഖ്യാപിച്ചു. ഇതോടെ ബിജെപിക്കു തങ്ങളുടെ 104 എംഎൽഎമാർക്കു പുറമേ ആരെയും കിട്ടില്ലെന്നുറപ്പായി. ഉച്ചവരെ പല മാധ്യമങ്ങളുംവഴി പ്രചരിച്ച ലിംഗായത്ത് എംഎൽഎമാരുടെ കൂറുമാറ്റം പോലുള്ള കഥകളെല്ലാം കഥകൾ മാത്രമായി.
പിന്നീടു ബിജെപി നേതൃത്വം മുഖം സംരക്ഷിക്കാനുള്ള വഴി ആലോചിച്ചു. തുടർന്നാണു നിയമസഭയിൽ യെദിയൂരപ്പ വികാരഭരിതമായ പ്രസംഗം നടത്തി രാജി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. മൂന്നരയ്ക്കു നിയമസഭ വീണ്ടും ചേർന്നു. എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായ ശേഷം യെദിയൂരപ്പ പ്രസംഗിച്ചു. “ജനം തിരസ്കരിച്ച കോൺഗ്രസും ജെഡിഎസും ഒന്നിച്ചുചേർന്നത് അവസരവാദമാണ്... ജനങ്ങളെ ദുരിതത്തിലാഴ്ത്തിയവരാണ് അവർ...താൻ എന്നും കർഷകർക്കും ദുർബലർക്കും വേണ്ടി നിലകൊള്ളും”... എന്നിങ്ങ നെയായിരുന്നു പ്രസംഗം. തുട ർന്നു രാജി പ്രഖ്യാപിച്ചശേഷം രാജ്ഭവനിലെത്തി ഗവർണർക്കു രാജിക്കത്ത് നൽകി.
എഴുപത്തഞ്ചുകാരനായ യെദിയൂരപ്പ ഇതു മൂന്നാംവട്ടമാണു കാലാവധി പൂർത്തിയാക്കാതെ മുഖ്യമന്ത്രിപദത്തിൽനിന്നു രാജിവയ്ക്കുന്നത്. എട്ടു തവണ എംഎൽഎയും രണ്ടു തവണ എംപിയുംആയിട്ടുണ്ട് അദ്ദേഹം. അ ഞ്ചുതവണ വിശ്വാസവോട്ടിനെ നേരിട്ടു.
രാത്രി 7.30നാണു കുമാരസ്വാമി ഗവർണറെ സന്ദർശിച്ചത്. മന്ത്രിസഭ ഉണ്ടാക്കാൻ ഗവർണർ വാല അദ്ദേഹത്തോടാവശ്യപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് കന്തീരവ സ്റ്റേഡിയത്തിലാണു കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ.
ചടങ്ങിൽ പങ്കെടുക്കാൻ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും ക്ഷണിക്കുമെന്നു കുമാരസ്വാമി അറിയിച്ചു. ശരത് പവാർ, മായാവതി, മമത ബാനർജി, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര റാവു, അഖിലേഷ് യാദവ് തുടങ്ങിയവരെയും വിളിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പരമേശ്വര ഉപമുഖ്യമന്ത്രി
കോൺഗ്രസിന്റെ പിസിസി പ്രസിഡന്റ് ജി. പരമേശ്വര ഉപമുഖ്യമന്ത്രി ആകുമെന്നാണു സൂചന. ഡി. ശിവകുമാറിന് ആ പദവിയിൽ നോട്ടമുണ്ടെങ്കിലും കുമാരസ്വാമിക്ക് പരമേശ്വരയെയാണു താത്പര്യം.
കുമാരസ്വാമി ധനകാര്യവും പരമേശ്വര ആഭ്യന്തരവും വഹിക്കുമെന്നാണു ധാരണ.
ജെഡിഎസിൽനിന്ന് ജി.എസ്. പുട്ടരാജു (കൃഷി), എച്ച്. വിശ്വനാഥ് (വിദ്യാഭ്യാസം), എൻ.മഹേഷ് (സാമൂഹ്യക്ഷേമം), ജി.ടി. ദേവഗൗഡ (സഹകരണം), ബി.കാഷെംപുർ (ടെക്സ്റ്റൈൽസ്), ഡി.സി. തമ്മന്ന (തൊഴിൽ), എ.ടി. രാമസ്വാമി (വ്യവസായം) എന്നിവർ മന്ത്രിമാരാകും.
കോൺഗ്രസിൽനിന്നു കെ.ജെ. ജോർജ് (ബംഗളൂരു വികസനം), എം. കൃഷ്ണപ്പ (സ്പോർട്സ്), കെ. ബൈര ഗൗഡ (വാർത്താവിതരണം), എം.കൃഷ്ണപ്പ (സ്പോർട്സ്), ദിനേശ് ഗുണ്ടുറാവു (എക്സൈസ്), ഡോ.കെ.സുധാകർ (ആരോഗ്യം), തൻവീർ സേട്ട് (ഉന്നത വിദ്യാഭ്യാസം), റോഷൻ ബെയ്ഗ് (വന), എം.ഡി. പാട്ടീൽ (ഭക്ഷ്യം), ആർ.വി. ദേഗ് പാണ്ഡെ (നിയമം, പാർലമെന്ററി കാര്യം), സതീഷ് ജാർകിഹോളി (പഞ്ചസാര, ചെറുകിട വ്യവസായം), ഡോ.അജയ് (ശാസ്ത്രം), ശിവശങ്കരപ്പ (റവന്യൂ), രാമലിംഗ റെഡ്ഡി (ട്രാൻസ്പോർട്ട്), ആർ.നരേന്ദ്ര (മൃഗസംരക്ഷണം), യു.ടി. ഖാദർ എന്നിവർ മന്ത്രിമാരാകും.