മുംബൈ: ബി.എസ്. യെദിയൂരപ്പയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ച ഗവർണർ വാജുഭായ് പിഴവുകാണിച്ചെന്ന് ശിവസേന. യെദിയൂരപ്പ സർക്കാരിനു വിശ്വാസവോട്ട് തേടാൻ ഗവർണർ അനുവദിച്ച സമയപരിധി വെട്ടിക്കുറച്ച സുപ്രീംകോടതി തീരുമാനത്തിലൂടെ, ബിജെപിക്ക് അനുകൂലമായാണു ഗവർണർ തീരുമാനമെടുത്തതെന്നു വ്യക്തമാവുകയാണ്. ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള നീക്കം കോടതി തടഞ്ഞതും വഴിവിട്ട രാഷ്ട്രീയക്കളിയുടെ ഫലമായാണെന്നും മുഖപത്രത്തിൽ ശിവസേന കുറ്റപ്പെടുത്തി.