ന്യൂഡൽഹി: സുപ്രീംകോടതിയിലെ മുതിർന്ന നാലു ജഡ്ജിമാർ പത്രസമ്മേളനം വിളിച്ചുകൂട്ടിയ നടപടിക്കെതിരേ മുൻ ചീഫ് ജസ്റ്റീസ് ടി.എസ്. ഠാകൂർ. ജഡ്ജിമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗോഗോയി, എം.ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരേ ജനുവരി 12നു പത്രസമ്മേളനം വിളിച്ചുകൂട്ടിയത്. പരമോന്നത കോടതിയിലെ നടപടികൾ ശരിയായ രീതിയിലല്ല നടക്കുന്നതെന്നും സ്വാർഥതാത്പര്യങ്ങൾ കടന്നുകൂടിയതിനാൽ ജനാധിപത്യ സംവിധാനത്തെ നിശ്ചലമാക്കുകയാണെന്നുമാണ് അന്നു ജഡ്ജിമാർ പറഞ്ഞത്.
സുപ്രീംകോടതിക്കുള്ളിൽ പരിഹരിക്കാമായിരുന്ന ഒരു വിഷയത്തെ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കു ചർച്ച ചെയ്യാൻ ഇടം കൊടുത്തത് അസ്വസ്ഥതയുണ്ടാക്കി. ജനാധിപത്യം ഭീഷണിയിലാണെന്നു ജഡ്ജിമാർ പറയുന്പോൾ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ആരും അതിൽനിന്നു ഭിന്നരാകുന്നില്ല.
സുപ്രീംകോടതിയിൽ കേസുകൾ കൈകാര്യം ചെയ്യുന്ന ജഡ്ജിമാർ തമ്മിൽ തീരുമാനിച്ചു വിധി പ്രസ്താവിക്കുന്പോൾ വെളിയിൽനില്ക്കുന്ന ആർക്കും സത്യസന്ധതയെക്കുറിച്ചു സംശയം തോന്നാമെന്നും ഗ്ലോബർ ജൂറിസ്റ്റ്സ് എന്ന സർക്കാരിതര സംഘടന സംഘടിപ്പിച്ച നിയമവ്യവസ്ഥയിലെ ജനാധിപത്യം എന്ന സെമിനാറിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു ജസ്റ്റീസ് ഠാകൂർ.
ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യാൻ കോൺഗ്രസ് ശ്രമിച്ചത് രാഷ്ട്രീയ ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്താനായിരുന്നുവെന്നും പഞ്ചാബ്-ഹരിയാന ചീഫ് ജസ്റ്റീസ് വിജേന്ദർ ജയിൻ പറഞ്ഞു.
സുപ്രീംകോടതിക്കുള്ളിൽ പരിഹരിക്കാമായിരുന്ന ഒരു വിഷയത്തെ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കു ചർച്ച ചെയ്യാൻ ഇടം കൊടുത്തത് അസ്വസ്ഥതയുണ്ടാക്കി. ജനാധിപത്യം ഭീഷണിയിലാണെന്നു ജഡ്ജിമാർ പറയുന്പോൾ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ആരും അതിൽനിന്നു ഭിന്നരാകുന്നില്ല.
സുപ്രീംകോടതിയിൽ കേസുകൾ കൈകാര്യം ചെയ്യുന്ന ജഡ്ജിമാർ തമ്മിൽ തീരുമാനിച്ചു വിധി പ്രസ്താവിക്കുന്പോൾ വെളിയിൽനില്ക്കുന്ന ആർക്കും സത്യസന്ധതയെക്കുറിച്ചു സംശയം തോന്നാമെന്നും ഗ്ലോബർ ജൂറിസ്റ്റ്സ് എന്ന സർക്കാരിതര സംഘടന സംഘടിപ്പിച്ച നിയമവ്യവസ്ഥയിലെ ജനാധിപത്യം എന്ന സെമിനാറിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു ജസ്റ്റീസ് ഠാകൂർ.
ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യാൻ കോൺഗ്രസ് ശ്രമിച്ചത് രാഷ്ട്രീയ ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്താനായിരുന്നുവെന്നും പഞ്ചാബ്-ഹരിയാന ചീഫ് ജസ്റ്റീസ് വിജേന്ദർ ജയിൻ പറഞ്ഞു.