വത്തിക്കാന്‍ സിറ്റി: രക്തസാക്ഷിയായ ആർച്ച്ബിഷപ് അർനുൾഫോ ഓസ്കർ റൊമേറോയെയും വാഴ്ത്തപ്പെട്ട പോൾ ആറാമൻ മാർപാപ്പയെയും ഒക്ടോബർ 14ന് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധപദവിയിലേക്ക് ഉയർത്തുമെന്നു വത്തിക്കാൻ അറിയിച്ചു.
ഇവർക്കൊപ്പം രണ്ടു വൈദികരും രണ്ടു കന്യാസ്ത്രീകളും വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടും. വത്തിക്കാനിലായിരിക്കും ചടങ്ങുകൾ.
ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍സാല്‍വഡോറിലെ സാന്‍ സാല്‍വഡോര്‍ അതിരൂപതാധ്യക്ഷനായിരുന്നു റൊമേറോ. ദരിദ്രരുടെ ഉന്നമനത്തിനും മനുഷ്യാവകാശങ്ങൾക്കുംവേണ്ടി ശബ്ദമുയർത്തി റോമേറോയെ അക്ര മികൾ 1980 മാര്‍ച്ച് 24ന് ദിവ്യബലി അര്‍പ്പിക്കുന്നതിനിടെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. 2015 മേയില്‍ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചിരുന്നു.
റോമേറോയുടെ നാമകരണച്ചടങ്ങുകൾ എൽസാൽവദോറിലോ പാനമയിലോ നടന്നേക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു.
1963 മുതൽ 1978 വരെയാണ് പോൾ ആറാമൻ മാർപാപ്പ സഭയെ നയിച്ചത്.
ഇവർക്കൊപ്പം രണ്ടു വൈദികരും രണ്ടു കന്യാസ്ത്രീകളും വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടും. വത്തിക്കാനിലായിരിക്കും ചടങ്ങുകൾ.
ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍സാല്‍വഡോറിലെ സാന്‍ സാല്‍വഡോര്‍ അതിരൂപതാധ്യക്ഷനായിരുന്നു റൊമേറോ. ദരിദ്രരുടെ ഉന്നമനത്തിനും മനുഷ്യാവകാശങ്ങൾക്കുംവേണ്ടി ശബ്ദമുയർത്തി റോമേറോയെ അക്ര മികൾ 1980 മാര്‍ച്ച് 24ന് ദിവ്യബലി അര്‍പ്പിക്കുന്നതിനിടെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. 2015 മേയില്‍ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചിരുന്നു.
റോമേറോയുടെ നാമകരണച്ചടങ്ങുകൾ എൽസാൽവദോറിലോ പാനമയിലോ നടന്നേക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു.
1963 മുതൽ 1978 വരെയാണ് പോൾ ആറാമൻ മാർപാപ്പ സഭയെ നയിച്ചത്.