ബെയ്ജിംഗ്: തെക്കൻ ചൈനാക്കടലിലെ തർക്കദ്വീപുകളിൽ ചൈനയുടെ ബോംബർ വിമാനങ്ങൾ ഇറങ്ങി. പോർ വിമാനങ്ങൾ മുന്പ് ഇവിടെ ഇറക്കിയിട്ടുണ്ടെങ്കിലും ബോംബറുകൾ ആദ്യമാണ്.
പ്രധാന ചരക്കുപാത കടന്നുപോകുന്ന തെക്കൻചൈനാ കടലിന്റെ അവാകാശത്തെച്ചൊല്ലി ചൈനയും ആറു രാജ്യങ്ങളും തമ്മിൽ തർക്കത്തിലാണ്. ചൈന ഇവിടെ നടത്തുന്ന സൈനികവത്കരണം വ്യാപാര സ്വാതന്ത്ര്യ ത്തിനു തടസമാണെന്ന് യുഎസ് വാദിക്കുന്നു.
ദീർഘദൂരം പറക്കാൻ ശേഷിയുള്ള എച്ച്-6കെ വിമാനമാണ് ഇന്നലെ വൂഡി ദ്വീപിൽ ഇറങ്ങിയത്. വിയറ്റ്നാമും തായ്വാനും ഈ ദ്വീപിൽ അവകാശം ഉന്നയിക്കുന്നുണ്ട്. എച്ച്-6കെ ബോംബറിന് ഇവിടെനിന്ന് അമേരിക്കയുടെ പസഫിക് സേനാ ആസ്ഥാനമായ ഗ്വാം വരെ പറക്കാനാകും.
പ്രധാന ചരക്കുപാത കടന്നുപോകുന്ന തെക്കൻചൈനാ കടലിന്റെ അവാകാശത്തെച്ചൊല്ലി ചൈനയും ആറു രാജ്യങ്ങളും തമ്മിൽ തർക്കത്തിലാണ്. ചൈന ഇവിടെ നടത്തുന്ന സൈനികവത്കരണം വ്യാപാര സ്വാതന്ത്ര്യ ത്തിനു തടസമാണെന്ന് യുഎസ് വാദിക്കുന്നു.
ദീർഘദൂരം പറക്കാൻ ശേഷിയുള്ള എച്ച്-6കെ വിമാനമാണ് ഇന്നലെ വൂഡി ദ്വീപിൽ ഇറങ്ങിയത്. വിയറ്റ്നാമും തായ്വാനും ഈ ദ്വീപിൽ അവകാശം ഉന്നയിക്കുന്നുണ്ട്. എച്ച്-6കെ ബോംബറിന് ഇവിടെനിന്ന് അമേരിക്കയുടെ പസഫിക് സേനാ ആസ്ഥാനമായ ഗ്വാം വരെ പറക്കാനാകും.