റോം: ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ മുൻ ലോക ഒന്നാം നന്പർ താരങ്ങളായ സ്പെയിനിന്റെ റാഫേൽ നദാലും സെർബിയയുടെ നൊവാക് ജോക്കോവിച്ചും മുന്നോട്ട്. നദാൽ സെമിയിൽ ഇടംപിടിച്ചപ്പോൾ ജോക്കോവിച്ച് ക്വാർട്ടറിൽ കടന്നു. 2018ൽ ജോക്കോവിച്ച് ഒരു ക്വാർട്ടറിൽ കടക്കുന്നത് ആദ്യമായാണ്. ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 4-6, 6-1, 6-2നു കീഴടക്കിയാണ് നദാൽ സെമിയിൽ പ്രവേശിച്ചത്.
സ്പെയിനിന്റെ റാമോസ് വിനോലസിനെ 6-1, 7-5നു പ്രീക്വാർട്ടറിൽ കീഴടക്കിയാണ് ജോക്കോവിച്ച് അവസാന എട്ടിൽ ഇടംകണ്ടെത്തിയത്. ക്വാർട്ടറിൽ ജപ്പാന്റെ കെയ് നിഷികോരിയാണ് ജോക്കോവിച്ചിന്റെ എതിരാളി.
വനിതാ സിംഗിൾസിൽ യുക്രെയ്നിന്റെ എലിന സ്വിറ്റോളിന ജർമനിയുടെ ആംഗലിക് കെർബറെ കീഴടക്കി സെമിയിൽ പ്രവേശിച്ചു. 6-4, 6-4നായിരുന്നു സ്വിറ്റോളിനയുടെ ജയം. റഷ്യയുടെ മരിയ ഷറപ്പോവ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ഒസ്തപെങ്കോവയെ കീഴടക്കി സെമിയിൽ പ്രവേശിച്ചപ്പോൾ കരോളിൻ വോസ്നിയാസ്കി ക്വാർട്ടറിൽ പുറത്തായി.
നദാൽ, ജോക്കോവിച്ച് മുന്നോട്ട്
01:48 AM May 19, 2018 | Deepika.com