ഇന്നു കർണാടക നിയമസഭയി ൽ വിശ്വാസവോട്ട് നേടാൻ ബി.എസ്. യെദിയൂരപ്പയ്ക്കു വേണ്ടതു 111 എംഎൽഎമാരുടെ പിന്തുണ. ബിജെപിക്കു 104 പേരേ ഉള്ളൂ. പ്രാദേശിക പാർട്ടിയായ കെപിജെപിയുടെ ഒരാളും ഒരു സ്വതന്ത്രനുമാണു മുഖ്യ സഖ്യങ്ങൾക്കു പുറത്തുള്ളത്. കെപിജെപി അംഗം ഇരുപക്ഷത്തിനും മാറിമാറി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ബെല്ലാരി വിജയനഗരത്തിൽ നിന്നുള്ള കോൺഗ്രസ് അംഗം ആനന്ദ് സിംഗ് ബിജെപിയുടെ പിടിയിലാണെന്നാണു സിദ്ധരാമയ്യ ആരോപിക്കുന്നത്. ഖനി ഉടമയായ സിംഗിനെ സാന്പത്തിക ക്രമക്കേടിനു കേസ് എടുക്കുമെന്നു ഭീഷണിപ്പെടുത്തിയിരിക്കുകയാണത്രെ. കേന്ദ്രത്തിന്റെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സിംഗിനെ പിടിച്ചുവച്ചെന്ന് ഗുലാം നബി ആസാദ് ആരോപിച്ചു.
224 അംഗ കർണാടക നിയമസഭയിൽ 222 സീറ്റിലാണു തെരഞ്ഞെടുപ്പു നടന്നത്. ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി രണ്ടിടത്തുനിന്നു ജയിച്ചതിനാൽ സഭയുടെ പ്രായോഗിക അംഗബലം 221 മാത്രം. ഇതിൽ 111 മതി ഭൂരിപക്ഷത്തിന്. കോൺഗ്രസിന് 78, ജെഡിഎസിന് 36, ബിഎസ്പിക്ക് ഒന്ന് എന്നിങ്ങനെയാണു പ്രതിപക്ഷ സഖ്യത്തിലെ അംഗബലം. മൊത്തം 116. ഇതിൽനിന്ന് ആനന്ദ് സിംഗ് മാറിയാൽ 115.
ഈഗിൾടൺ റിസോർട്ടിൽനിന്ന് ആരോഗ്യപ്രശ്നം പറഞ്ഞുപോയ റെയ്ച്ചൂരിലെ മസ്കിയിൽ നിന്നുള്ള കോൺഗ്രസ് അംഗം പ്രതാപ് ഗൗഡ പാട്ടീൽ എത്താതിരുന്നാൽ സഖ്യം 114 ആയി കുറയും.
എന്നാൽ, പാട്ടീൽ ഇന്നലെ വീണ്ടും കോൺഗ്രസ് പക്ഷത്തായെന്നു പറയുന്നു. പാട്ടീലിനോടു ഖനി രാജാവ് ജനാർദന റെഡ്ഡി സംസാരിക്കുന്നതിന്റെ ശബ്ദരേഖ ഇന്നലെ കോൺഗ്രസ് പുറത്തുവിട്ടു.
ബി. ശ്രീരാമുലുവിന്റെ ബന്ധുവും കുഡിഗിൽ എംഎൽഎയുമായ നാഗേന്ദ്ര, അഫ്സൽപുർ എംഎൽഎ എം.വൈ. പാട്ടീൽ എന്നിവരും തങ്ങളുടെ കൂടെ ചേരുമെന്നു ബിജെപി അവകാശപ്പെടുന്നു. ഹൈദരാബാദ്-കർണാടക മേഖലയിൽനിന്നുള്ള നാല് കോൺഗ്രസ് -ജെഡിഎസ് എംഎൽഎമാർ തങ്ങളോടു ബന്ധപ്പെടുന്നതായും ബിജെപി അവകാശപ്പെടുന്നു.
അതേസമയം ബെലഗവി (ബെൽഗാം) യിൽനിന്നുള്ള കരുത്തനായ ബാലചന്ദ്ര ജാർഖിഹോളിയെ ഇന്നലെ ബിജെപിയുടെ ആലോചനാവേദികളിലൊന്നും കണ്ടില്ല.
ജാതിക്കാർഡ് ഇറക്കിയാണ് ഇരുപക്ഷവും ആളുപിടിത്തത്തിനു ശ്രമിക്കുന്നത്. ബിജെപി പ്രധാനമായും ലിംഗായത്ത് എംഎൽഎമാരെ തേടുന്നു. കോൺഗ്രസ്-ജെഡിഎസ് ആകട്ടെ വൊക്കലിഗകളുടെ പിന്നാലെയാണ്. ജെഡിഎസിലെ രണ്ട് എംഎൽഎമാരെ ബിജെപി ചാക്കിലാക്കിയതായി കക്ഷിനേതാവ് എച്ച്.ഡി.കുമാരസ്വാമി ഇന്നലെ രാത്രി പറഞ്ഞു. ഇവരുടെ പേരുകൾ അദ്ദേഹം അറിയിച്ചില്ല.
ബെല്ലാരി വിജയനഗരത്തിൽ നിന്നുള്ള കോൺഗ്രസ് അംഗം ആനന്ദ് സിംഗ് ബിജെപിയുടെ പിടിയിലാണെന്നാണു സിദ്ധരാമയ്യ ആരോപിക്കുന്നത്. ഖനി ഉടമയായ സിംഗിനെ സാന്പത്തിക ക്രമക്കേടിനു കേസ് എടുക്കുമെന്നു ഭീഷണിപ്പെടുത്തിയിരിക്കുകയാണത്രെ. കേന്ദ്രത്തിന്റെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സിംഗിനെ പിടിച്ചുവച്ചെന്ന് ഗുലാം നബി ആസാദ് ആരോപിച്ചു.
224 അംഗ കർണാടക നിയമസഭയിൽ 222 സീറ്റിലാണു തെരഞ്ഞെടുപ്പു നടന്നത്. ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി രണ്ടിടത്തുനിന്നു ജയിച്ചതിനാൽ സഭയുടെ പ്രായോഗിക അംഗബലം 221 മാത്രം. ഇതിൽ 111 മതി ഭൂരിപക്ഷത്തിന്. കോൺഗ്രസിന് 78, ജെഡിഎസിന് 36, ബിഎസ്പിക്ക് ഒന്ന് എന്നിങ്ങനെയാണു പ്രതിപക്ഷ സഖ്യത്തിലെ അംഗബലം. മൊത്തം 116. ഇതിൽനിന്ന് ആനന്ദ് സിംഗ് മാറിയാൽ 115.
ഈഗിൾടൺ റിസോർട്ടിൽനിന്ന് ആരോഗ്യപ്രശ്നം പറഞ്ഞുപോയ റെയ്ച്ചൂരിലെ മസ്കിയിൽ നിന്നുള്ള കോൺഗ്രസ് അംഗം പ്രതാപ് ഗൗഡ പാട്ടീൽ എത്താതിരുന്നാൽ സഖ്യം 114 ആയി കുറയും.
എന്നാൽ, പാട്ടീൽ ഇന്നലെ വീണ്ടും കോൺഗ്രസ് പക്ഷത്തായെന്നു പറയുന്നു. പാട്ടീലിനോടു ഖനി രാജാവ് ജനാർദന റെഡ്ഡി സംസാരിക്കുന്നതിന്റെ ശബ്ദരേഖ ഇന്നലെ കോൺഗ്രസ് പുറത്തുവിട്ടു.
ബി. ശ്രീരാമുലുവിന്റെ ബന്ധുവും കുഡിഗിൽ എംഎൽഎയുമായ നാഗേന്ദ്ര, അഫ്സൽപുർ എംഎൽഎ എം.വൈ. പാട്ടീൽ എന്നിവരും തങ്ങളുടെ കൂടെ ചേരുമെന്നു ബിജെപി അവകാശപ്പെടുന്നു. ഹൈദരാബാദ്-കർണാടക മേഖലയിൽനിന്നുള്ള നാല് കോൺഗ്രസ് -ജെഡിഎസ് എംഎൽഎമാർ തങ്ങളോടു ബന്ധപ്പെടുന്നതായും ബിജെപി അവകാശപ്പെടുന്നു.
അതേസമയം ബെലഗവി (ബെൽഗാം) യിൽനിന്നുള്ള കരുത്തനായ ബാലചന്ദ്ര ജാർഖിഹോളിയെ ഇന്നലെ ബിജെപിയുടെ ആലോചനാവേദികളിലൊന്നും കണ്ടില്ല.
ജാതിക്കാർഡ് ഇറക്കിയാണ് ഇരുപക്ഷവും ആളുപിടിത്തത്തിനു ശ്രമിക്കുന്നത്. ബിജെപി പ്രധാനമായും ലിംഗായത്ത് എംഎൽഎമാരെ തേടുന്നു. കോൺഗ്രസ്-ജെഡിഎസ് ആകട്ടെ വൊക്കലിഗകളുടെ പിന്നാലെയാണ്. ജെഡിഎസിലെ രണ്ട് എംഎൽഎമാരെ ബിജെപി ചാക്കിലാക്കിയതായി കക്ഷിനേതാവ് എച്ച്.ഡി.കുമാരസ്വാമി ഇന്നലെ രാത്രി പറഞ്ഞു. ഇവരുടെ പേരുകൾ അദ്ദേഹം അറിയിച്ചില്ല.