പാറ്റ്ന/പനാജി/ഇംഫാൽ: കർണാടക ഗവർണർ വാജു ഭായി വാലയുടെ മാതൃക പിന്തുടരണമെന്നാവശ്യപ്പെട്ടു ബിഹാറിൽ രാഷ്ട്രീയ ജനതാദളും ഗോവയിലും മണിപ്പൂരിലും കോൺഗ്രസും നിവേദനവുമായി രാജ്ഭവനിലെത്തി. കർണാടകയിൽ വലിയ കക്ഷിയായ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച മാനദണ്ഡം ബിഹാറിലും ഗോവയിലും മണിപ്പൂരിലും ഗവർണർമാർ പിന്തുടരണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പുകഴിഞ്ഞ് ഒരുവർഷത്തിനുശേഷമുള്ള നീക്കം ബിജെപിയേയും മോദിയെയും സമ്മർദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ്.
സർക്കാർ രൂപീകരിക്കാൻ അനുമതി തേടി ബിഹാറിൽ ആർജെഡി നേതാവ് തേജസ്വി യാദവും ഗവർണർ സത്യപാൽ മാലികിനെ കണ്ടു. ഹിന്ദുസ്ഥാനി അവാം മോർച്ച, സിപിഐ(എംഎൽ) നേതാക്കൾ പ്രതിപക്ഷനേതാവായ തേജസ്വിക്കൊപ്പമുണ്ടായിരുന്നു. ഏറ്റവും വലിയ കക്ഷി തങ്ങളാണ്. തെരഞ്ഞെടുപ്പിനു മുന്പുള്ള ഏറ്റവും വലിയ സഖ്യവും ആർജെഡിയുടേതാണ്. 111 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടുള്ള നിവേദനവും അദ്ദേഹം ഗവർണർക്കു കൈമാറി. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടാൽ വിജയം ഉറപ്പാണ്. ഭരണകക്ഷിയിലെ എംഎൽഎമാർപോലും ഒപ്പംചേരുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
243 അംഗസഭയിൽ 80 എംഎൽഎമാരുള്ള ആർജെഡിയാണു വലിയ കക്ഷി. ഭരണകക്ഷിയായ ഐക്യ ജനതാദളിനു 71 എംഎൽഎമാരുണ്ട്. 53 എംഎൽഎമാരുള്ള ബിജെപിയും എൽപിജെ, രാഷ്ട്രീയ ലോക് സമതാ പാർട്ടി എന്നിവയുമാണു ഭരണകക്ഷിയെ പിന്തുണയ്ക്കുന്നത്.
പനാജിയിൽ സമാനമായ നീക്കം കോൺഗ്രസ് നിയമസഭാകക്ഷിനേതാവ് ചന്ദ്രകാന്ത് കാവിൽകറിന്റെ നേതൃത്വത്തിലായിരുന്നു.നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരമൊരുക്കണമെന്നാണ് ഗവർണർ മൃദുല സിൻഹയോട് സംഘം ആവശ്യപ്പെട്ടത്. 14 കോൺഗ്രസ് എംഎൽഎമാർ കാവിൽക്കറിനൊപ്പമുണ്ടായിരുന്നു. ഒരാൾ വിദേശത്താണ്. മറ്റൊരാൾ ആശുപത്രിയിലും.
ഫെബ്രുവരിയിൽ 40 അംഗ സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു 17 സീറ്റുകൾ ലഭിച്ചു. 13 സീറ്റുനേടിയ ബിജെപി മൂന്നുസീറ്റുകൾ വീതം നേടിയ ഗോവ ഫോർവേഡ് പാർട്ടി, എംജിപി എന്നിവർക്കൊപ്പം മൂന്ന് സ്വതന്ത്രരെയും കൂട്ടുപിടിച്ച് സർക്കാർ രൂപീകരിച്ചു. സഭയിൽ കോൺഗ്രസിന് 16 അംഗങ്ങളാണിപ്പോഴുള്ളത്. കോൺഗ്രസ് എംഎൽഎ വിശ്വജീത് റാണെ തെരഞ്ഞെടുപ്പിനുശേഷം ബിജെപിയിൽ ചേർന്നു. തുടർന്ന് വാൽപോയി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ വിജയിക്കുകയും ചെയ്തു. അതേസമയം ഗവർണറെ കണ്ട കോൺഗ്രസ് നടപടി പ്രഹസനമാണെന്ന് ബിജെപി ഗോവ സംസ്ഥാനപ്രസിഡന്റ് വിനയ് തെണ്ടുൽക്കർ പറഞ്ഞു.
മണിപ്പൂരിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചതായി കോൺഗ്രസ് വക്താവ് ജയ്കിഷൻ സിംഗ് പറഞ്ഞു. പ്രതിപക്ഷനേതാവും മുൻമുഖ്യമന്ത്രിയുമായ ഒക്റം ഇബോബി സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ആക്ടിംഗ് ഗവർണർ ജഗദീഷ് മുക്തിയെ ഇംഫാലിലെ രാജ്ഭവനിൽ സന്ദർശിച്ചു. 60 അംഗസഭയിലേക്ക് 2017 ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 28 സീറ്റുകളാണ് ലഭിച്ചത്. ബിജെപിക്ക് 21 സീറ്റുകളും. പ്രാദേശികക്ഷികളുമായി ചേർന്ന് ബിജെപി സർക്കാർ രൂപീകരിക്കുകയും ചെയ്തു.
സർക്കാർ രൂപീകരിക്കാൻ അനുമതി തേടി ബിഹാറിൽ ആർജെഡി നേതാവ് തേജസ്വി യാദവും ഗവർണർ സത്യപാൽ മാലികിനെ കണ്ടു. ഹിന്ദുസ്ഥാനി അവാം മോർച്ച, സിപിഐ(എംഎൽ) നേതാക്കൾ പ്രതിപക്ഷനേതാവായ തേജസ്വിക്കൊപ്പമുണ്ടായിരുന്നു. ഏറ്റവും വലിയ കക്ഷി തങ്ങളാണ്. തെരഞ്ഞെടുപ്പിനു മുന്പുള്ള ഏറ്റവും വലിയ സഖ്യവും ആർജെഡിയുടേതാണ്. 111 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടുള്ള നിവേദനവും അദ്ദേഹം ഗവർണർക്കു കൈമാറി. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടാൽ വിജയം ഉറപ്പാണ്. ഭരണകക്ഷിയിലെ എംഎൽഎമാർപോലും ഒപ്പംചേരുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.
243 അംഗസഭയിൽ 80 എംഎൽഎമാരുള്ള ആർജെഡിയാണു വലിയ കക്ഷി. ഭരണകക്ഷിയായ ഐക്യ ജനതാദളിനു 71 എംഎൽഎമാരുണ്ട്. 53 എംഎൽഎമാരുള്ള ബിജെപിയും എൽപിജെ, രാഷ്ട്രീയ ലോക് സമതാ പാർട്ടി എന്നിവയുമാണു ഭരണകക്ഷിയെ പിന്തുണയ്ക്കുന്നത്.
പനാജിയിൽ സമാനമായ നീക്കം കോൺഗ്രസ് നിയമസഭാകക്ഷിനേതാവ് ചന്ദ്രകാന്ത് കാവിൽകറിന്റെ നേതൃത്വത്തിലായിരുന്നു.നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരമൊരുക്കണമെന്നാണ് ഗവർണർ മൃദുല സിൻഹയോട് സംഘം ആവശ്യപ്പെട്ടത്. 14 കോൺഗ്രസ് എംഎൽഎമാർ കാവിൽക്കറിനൊപ്പമുണ്ടായിരുന്നു. ഒരാൾ വിദേശത്താണ്. മറ്റൊരാൾ ആശുപത്രിയിലും.
ഫെബ്രുവരിയിൽ 40 അംഗ സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു 17 സീറ്റുകൾ ലഭിച്ചു. 13 സീറ്റുനേടിയ ബിജെപി മൂന്നുസീറ്റുകൾ വീതം നേടിയ ഗോവ ഫോർവേഡ് പാർട്ടി, എംജിപി എന്നിവർക്കൊപ്പം മൂന്ന് സ്വതന്ത്രരെയും കൂട്ടുപിടിച്ച് സർക്കാർ രൂപീകരിച്ചു. സഭയിൽ കോൺഗ്രസിന് 16 അംഗങ്ങളാണിപ്പോഴുള്ളത്. കോൺഗ്രസ് എംഎൽഎ വിശ്വജീത് റാണെ തെരഞ്ഞെടുപ്പിനുശേഷം ബിജെപിയിൽ ചേർന്നു. തുടർന്ന് വാൽപോയി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ വിജയിക്കുകയും ചെയ്തു. അതേസമയം ഗവർണറെ കണ്ട കോൺഗ്രസ് നടപടി പ്രഹസനമാണെന്ന് ബിജെപി ഗോവ സംസ്ഥാനപ്രസിഡന്റ് വിനയ് തെണ്ടുൽക്കർ പറഞ്ഞു.
മണിപ്പൂരിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചതായി കോൺഗ്രസ് വക്താവ് ജയ്കിഷൻ സിംഗ് പറഞ്ഞു. പ്രതിപക്ഷനേതാവും മുൻമുഖ്യമന്ത്രിയുമായ ഒക്റം ഇബോബി സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ആക്ടിംഗ് ഗവർണർ ജഗദീഷ് മുക്തിയെ ഇംഫാലിലെ രാജ്ഭവനിൽ സന്ദർശിച്ചു. 60 അംഗസഭയിലേക്ക് 2017 ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 28 സീറ്റുകളാണ് ലഭിച്ചത്. ബിജെപിക്ക് 21 സീറ്റുകളും. പ്രാദേശികക്ഷികളുമായി ചേർന്ന് ബിജെപി സർക്കാർ രൂപീകരിക്കുകയും ചെയ്തു.