ന്യൂഡൽഹി: നീതിപീഠത്തിനരുകിൽ തല ഉയർത്തിപ്പിടിച്ച് കൈ കൂപ്പി നന്ദി പ്രകാശിപ്പിച്ച് ജസ്റ്റീസ് ജെ. ചെലമേശ്വർ ഒൗദ്യോഗിക ജീവിതത്തിൽ നിന്നു പടിയിറങ്ങി. സുപ്രീംകോടതിയിലെ തന്റെ അവസാന പ്രവർത്തി ദിവസമായ ഇന്നലെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവർ ഉൾപ്പെട്ട ബെഞ്ചിലാണ് അദ്ദേഹം വാദം കേൾക്കാനായി ഇരുന്നത്. 11 കേസുകളാണ് ഇന്നലെ ഈ ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്തിരുന്നത്. സുപ്രീംകോടതിയിൽനിന്നു വിരമിക്കുന്ന ജഡ്ജിമാർ അവസാന പ്രവർത്തി ദിവസം ചീഫ് ജസ്റ്റീസിനൊപ്പം ബെഞ്ചിലിരിക്കുന്നത് പതിവ് നടപടിക്രമമാണ്.
10.35ന് കോടതി ചേർന്ന് നടപടികൾ ആരംഭിക്കുന്നതിന് മുൻപായി മുതിർന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷൻ, രാജീവ് ദത്ത, ഗോപാൽ ശങ്കരനാരായണൻ എന്നിവർ ജസ്റ്റീസ് ചെലമേശ്വറിന് യാത്രാ മംഗളങ്ങൾ ആശംസിച്ചു.
ജനാധിപത്യത്തെ ഉയർത്തിപ്പിടിച്ച ന്യായാധിപന് നന്ദി പ്രകാശിപ്പിച്ചാണ് പ്രശാന്ത് ഭൂഷൻ സംസാരിച്ചത്. ചെലമേശ്വറിനു മുന്നിൽ ഹാജരാകുക എന്നാൽ അഭിമാനവും സന്തോഷകരവുമാണ്. ജനാധിപത്യത്തിനും രാജ്യത്തിനും നൽകിയ മികച്ച സംഭാവനകളുടെ പേരിൽ ഭാവി തലമുറ എന്നും താങ്കളെ ഓർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയുടെ അന്തഃസത്ത ഉയർത്തിപ്പിടിച്ച ന്യായാധിപനായിരുന്നു ജസ്റ്റീസ് ചെലമേശ്വർ എന്ന് രാജീവ് ദത്ത പറഞ്ഞു. ഏറ്റവും ജൂണിയർ ആയിട്ടുള്ള അഭിഭാഷകർക്കു പോലും നൽകിയിരുന്ന പരിഗണനകളുടെ പേരിൽ ഗോപാൽ ശങ്കരനാരായണൻ അദ്ദേഹത്തിന് നന്ദി പറഞ്ഞു.
കോടതിമുറിയിൽ ഇന്നലെ സൂപ്രീംകോടതി ബാർ അസോസിയേഷനിൽനിന്നുള്ള ആരും ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമായി. ബാർ അസോസിയേഷൻ നടത്താനിരുന്ന പതിവ് യാത്രയയപ്പു ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ജസ്റ്റീസ് ചെലമേശ്വർ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഇരുപത് മിനിറ്റുകൾക്കു ശേഷം കോടതി പിരിഞ്ഞപ്പോൾ എല്ലാവരെയും നോക്കി കൈ കൂപ്പി അദ്ദേഹം നീതിപീഠത്തിന്റെ പടിയിറങ്ങി.
10.35ന് കോടതി ചേർന്ന് നടപടികൾ ആരംഭിക്കുന്നതിന് മുൻപായി മുതിർന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷൻ, രാജീവ് ദത്ത, ഗോപാൽ ശങ്കരനാരായണൻ എന്നിവർ ജസ്റ്റീസ് ചെലമേശ്വറിന് യാത്രാ മംഗളങ്ങൾ ആശംസിച്ചു.
ജനാധിപത്യത്തെ ഉയർത്തിപ്പിടിച്ച ന്യായാധിപന് നന്ദി പ്രകാശിപ്പിച്ചാണ് പ്രശാന്ത് ഭൂഷൻ സംസാരിച്ചത്. ചെലമേശ്വറിനു മുന്നിൽ ഹാജരാകുക എന്നാൽ അഭിമാനവും സന്തോഷകരവുമാണ്. ജനാധിപത്യത്തിനും രാജ്യത്തിനും നൽകിയ മികച്ച സംഭാവനകളുടെ പേരിൽ ഭാവി തലമുറ എന്നും താങ്കളെ ഓർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയുടെ അന്തഃസത്ത ഉയർത്തിപ്പിടിച്ച ന്യായാധിപനായിരുന്നു ജസ്റ്റീസ് ചെലമേശ്വർ എന്ന് രാജീവ് ദത്ത പറഞ്ഞു. ഏറ്റവും ജൂണിയർ ആയിട്ടുള്ള അഭിഭാഷകർക്കു പോലും നൽകിയിരുന്ന പരിഗണനകളുടെ പേരിൽ ഗോപാൽ ശങ്കരനാരായണൻ അദ്ദേഹത്തിന് നന്ദി പറഞ്ഞു.
കോടതിമുറിയിൽ ഇന്നലെ സൂപ്രീംകോടതി ബാർ അസോസിയേഷനിൽനിന്നുള്ള ആരും ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമായി. ബാർ അസോസിയേഷൻ നടത്താനിരുന്ന പതിവ് യാത്രയയപ്പു ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ജസ്റ്റീസ് ചെലമേശ്വർ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഇരുപത് മിനിറ്റുകൾക്കു ശേഷം കോടതി പിരിഞ്ഞപ്പോൾ എല്ലാവരെയും നോക്കി കൈ കൂപ്പി അദ്ദേഹം നീതിപീഠത്തിന്റെ പടിയിറങ്ങി.