ഹൈദരാബാദ്: ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് കർണാടകത്തിലെ കോണ്ഗ്രസ് - ജെഡിഎസ് എംഎൽഎമാർക്കായി ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറികൾ ബുക്ക് ചെയ്തത് വിവാഹ പാർട്ടിക്കെന്ന വ്യാജേന. തെലുങ്കാനയിലെ കോണ്ഗ്രസ് നേതാക്കൾ ഇടപെട്ടാണ് കോണ്ഗ്രസ് എംഎൽഎമാർക്കായി ബഞ്ചാരാ ഹിൽസിലെ താജ് കൃഷ്ണ ഹോട്ടലിലും, ജെഡിഎസ് എംഎൽഎമാർക്കായി മാധാപുരിലെ നൊവോട്ടൽ ഹോട്ടലിലും പത്തുദിവസത്തേക്കു മുറികൾ ബുക്ക് ചെയ്തത്.
വ്യാഴാഴ്ച രാത്രി ഹൈദരാബാദിൽനിന്നു 300 കിലോമീറ്റർ അകലെ മാഞ്ചേരിയലിൽ ഒരു പൊതുയോഗത്തിൽ പങ്കെടുത്തശേഷം മടങ്ങവേയാണ് കേന്ദ്ര നേതൃത്വത്തിൽനിന്നു സംസ്ഥാന കോണ്ഗ്രസ് അധ്യക്ഷൻ ഉത്തംകുമാർ റെഡ്ഡിക്ക് വിളി എത്തിയത്. കർണാടകത്തിലെ 100 എംഎൽഎമാർക്ക് അതീവ രഹസ്യമായി ഏതാനും ദിവസത്തേക്ക് താമസിക്കാൻ സൗകര്യമൊരുക്കണമെന്നുള്ള നിർദേശമായിരുന്നു അത്.
ഇതോടെ ഉത്തംകുമാർ റെഡ്ഡിയുടെ നേതൃത്വത്തിൽ അതിവേഗത്തിൽ കാര്യങ്ങൾ നീക്കി. അർധരാത്രിയിൽ ഇത്രയും മുറികൾ ലഭിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ഉത്തംകുമാർ റെഡ്ഡി ഹൈദരാബാദിലെ നേതാക്കളെ വിളിച്ച് രഹസ്യമായി കാര്യങ്ങൾ സജ്ജീകരിക്കുകയായിരുന്നു. നഗരത്തിലെ ഏതാനും പഞ്ചനക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും അന്വേഷിച്ചെങ്കിലും മുറികൾ ഒഴിവില്ലായിരുന്നു.
അവസാനശ്രമമെന്ന നിലയിൽ മുതിർന്ന നേതാവിനെ താജ് കൃഷ്ണയിലേക്ക് അയയ്ക്കുകയും ഹോട്ടൽ മാനേജരെ വിളിച്ചുണർത്തി വിവാഹപാർട്ടിക്കായി അടിയന്തരമായി 100 മുറികൾ വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇവിടെ 75 മുറികൾ ലഭിച്ചു. ഭക്ഷണത്തിനും മുറിവാടകയ്ക്കുമായി അഡ്വാൻസായി 12 ലക്ഷം രൂപ നൽകുകയും ചെയ്തു. മുറികൾ ലഭ്യമായതോടെ മുതിർന്ന നേതാക്കളായ എം. മഹേശ്വർ റെഡ്ഡിയും ടി. ജയപ്രകാശ് റെഡ്ഡിയും എംഎൽഎമാരെ സ്വീകരിക്കാനായി ഹോട്ടലിലെത്തി.
ശർമാസ് ട്രാവൽസിന്റെ നാല് ബസുകളിലായാണ് എംഎൽഎമാർ വ്യാഴാഴ്ച അർധരാത്രിയോടെ ബംഗളൂരുവിലെ റിസോർട്ടിൽനിന്നു ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. വാഹനങ്ങ ൾക്കു തകരാറ് സംഭവിച്ചാൽ യാത്രതടസപ്പെടാതിരിക്കാനായി അധികമായി രണ്ടു ബസുകൾകൂടി അനുഗമിച്ചു. ആദ്യബസ് ഹോട്ടലിലെത്തിയപ്പോൾ അതിഥികൾ കർണാടകയിലെ എംഎൽഎമാരാണെന്നു കണ്ട് ഹോട്ടൽ മാനേജർ അമ്പരന്നുപോയതായി ഒരു കോണ്ഗ്രസ് നേതാവ് പറഞ്ഞു.
ഏതായാലും പത്തു ദിവസത്തേക്ക് എംഎൽഎമാരെ സുരക്ഷിതരായി പാർപ്പിക്കേണ്ടതിന്റെ ആധിയിൽ കഴിഞ്ഞിരുന്ന തെലുങ്കാനയിലെ കോണ്ഗ്രസ് നേതാക്കൾക്കും ഹോട്ടൽ അധികൃതർക്കും ഇന്നലെ സുപ്രീംകോടതിയിവിധി വന്നതോടെ ആശ്വാസമായി.
കോണ്ഗ്രസ്-ജെഡിഎസ് എംഎൽഎമാരെ കൊച്ചിയിലേക്കു മാറ്റാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി കൊച്ചിയിലെ ക്രൗണ് പ്ലാസ ഹോട്ടലിൽ 100 മുറികൾ ബുക്ക് ചെയ്യുകയുമുണ്ടായി.
വ്യാഴാഴ്ച രാത്രി ഹൈദരാബാദിൽനിന്നു 300 കിലോമീറ്റർ അകലെ മാഞ്ചേരിയലിൽ ഒരു പൊതുയോഗത്തിൽ പങ്കെടുത്തശേഷം മടങ്ങവേയാണ് കേന്ദ്ര നേതൃത്വത്തിൽനിന്നു സംസ്ഥാന കോണ്ഗ്രസ് അധ്യക്ഷൻ ഉത്തംകുമാർ റെഡ്ഡിക്ക് വിളി എത്തിയത്. കർണാടകത്തിലെ 100 എംഎൽഎമാർക്ക് അതീവ രഹസ്യമായി ഏതാനും ദിവസത്തേക്ക് താമസിക്കാൻ സൗകര്യമൊരുക്കണമെന്നുള്ള നിർദേശമായിരുന്നു അത്.
ഇതോടെ ഉത്തംകുമാർ റെഡ്ഡിയുടെ നേതൃത്വത്തിൽ അതിവേഗത്തിൽ കാര്യങ്ങൾ നീക്കി. അർധരാത്രിയിൽ ഇത്രയും മുറികൾ ലഭിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ഉത്തംകുമാർ റെഡ്ഡി ഹൈദരാബാദിലെ നേതാക്കളെ വിളിച്ച് രഹസ്യമായി കാര്യങ്ങൾ സജ്ജീകരിക്കുകയായിരുന്നു. നഗരത്തിലെ ഏതാനും പഞ്ചനക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും അന്വേഷിച്ചെങ്കിലും മുറികൾ ഒഴിവില്ലായിരുന്നു.
അവസാനശ്രമമെന്ന നിലയിൽ മുതിർന്ന നേതാവിനെ താജ് കൃഷ്ണയിലേക്ക് അയയ്ക്കുകയും ഹോട്ടൽ മാനേജരെ വിളിച്ചുണർത്തി വിവാഹപാർട്ടിക്കായി അടിയന്തരമായി 100 മുറികൾ വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇവിടെ 75 മുറികൾ ലഭിച്ചു. ഭക്ഷണത്തിനും മുറിവാടകയ്ക്കുമായി അഡ്വാൻസായി 12 ലക്ഷം രൂപ നൽകുകയും ചെയ്തു. മുറികൾ ലഭ്യമായതോടെ മുതിർന്ന നേതാക്കളായ എം. മഹേശ്വർ റെഡ്ഡിയും ടി. ജയപ്രകാശ് റെഡ്ഡിയും എംഎൽഎമാരെ സ്വീകരിക്കാനായി ഹോട്ടലിലെത്തി.
ശർമാസ് ട്രാവൽസിന്റെ നാല് ബസുകളിലായാണ് എംഎൽഎമാർ വ്യാഴാഴ്ച അർധരാത്രിയോടെ ബംഗളൂരുവിലെ റിസോർട്ടിൽനിന്നു ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. വാഹനങ്ങ ൾക്കു തകരാറ് സംഭവിച്ചാൽ യാത്രതടസപ്പെടാതിരിക്കാനായി അധികമായി രണ്ടു ബസുകൾകൂടി അനുഗമിച്ചു. ആദ്യബസ് ഹോട്ടലിലെത്തിയപ്പോൾ അതിഥികൾ കർണാടകയിലെ എംഎൽഎമാരാണെന്നു കണ്ട് ഹോട്ടൽ മാനേജർ അമ്പരന്നുപോയതായി ഒരു കോണ്ഗ്രസ് നേതാവ് പറഞ്ഞു.
ഏതായാലും പത്തു ദിവസത്തേക്ക് എംഎൽഎമാരെ സുരക്ഷിതരായി പാർപ്പിക്കേണ്ടതിന്റെ ആധിയിൽ കഴിഞ്ഞിരുന്ന തെലുങ്കാനയിലെ കോണ്ഗ്രസ് നേതാക്കൾക്കും ഹോട്ടൽ അധികൃതർക്കും ഇന്നലെ സുപ്രീംകോടതിയിവിധി വന്നതോടെ ആശ്വാസമായി.
കോണ്ഗ്രസ്-ജെഡിഎസ് എംഎൽഎമാരെ കൊച്ചിയിലേക്കു മാറ്റാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി കൊച്ചിയിലെ ക്രൗണ് പ്ലാസ ഹോട്ടലിൽ 100 മുറികൾ ബുക്ക് ചെയ്യുകയുമുണ്ടായി.