സീതാപുർ/ചണ്ഡിഗഡ്: യുപിയിലും പഞ്ചാബിലും രണ്ടു കുട്ടികൾ തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ചു. യുപിയിലെ സീതാപുരിൽ എട്ടുവയസുകാരി സോനമാണു മരിച്ചത്. ബുധനാഴ്ച രാവിലെ പ്രാഥമികകൃത്യ നിർവഹണത്തിനുപോയ കുട്ടിയാണ് ആക്രമണത്തിനിരയായത്. കഴുത്തിനും തുടയിലും കടിയേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഈ മാസം മാത്രം സീതാപുർ ജില്ലയിൽ എട്ടു കുട്ടികൾ തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ചു.
പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ ഭിന്ദ്രൻ ഗ്രാമത്തിൽ അഞ്ചുവയസുകാരി ആഷുവാണു മരിച്ചത്. വീടിനടുത്ത് കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിൽ കടിച്ച നായ്ക്കൾ 300 മീറ്ററോളം കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയി ആക്രമിച്ചു. ഇതുവഴി മോട്ടോർ ബൈക്കിലെത്തിയ ഒരാൾ നായ്ക്കളെ കല്ലെറിഞ്ഞ് ഓടിച്ചു. തുടർന്ന് കുട്ടിയെ പട്യാലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ ഭിന്ദ്രൻ ഗ്രാമത്തിൽ അഞ്ചുവയസുകാരി ആഷുവാണു മരിച്ചത്. വീടിനടുത്ത് കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിൽ കടിച്ച നായ്ക്കൾ 300 മീറ്ററോളം കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയി ആക്രമിച്ചു. ഇതുവഴി മോട്ടോർ ബൈക്കിലെത്തിയ ഒരാൾ നായ്ക്കളെ കല്ലെറിഞ്ഞ് ഓടിച്ചു. തുടർന്ന് കുട്ടിയെ പട്യാലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.