ഹൂസ്റ്റൺ: ടെക്സസിൽ സാന്താഫേ നഗരത്തിലെ ഹൈസ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പിൽ കുറഞ്ഞത് 10 പേർ മരിച്ചു. മരണ സംഖ്യ എട്ടുമുതൽ പത്തുവരെയാണെന്നു ഹാരീസ് കൗണ്ടി ഷെരീഫ് എഡ് ഗൊൺസാലസ് പറഞ്ഞു. ഹൂസ്റ്റണിൽനിന്നു 48 കിലോമീറ്റർ അകലെയാണു സാന്താഫേ നഗരം.
ഒന്പതുപേരേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ ഒരു പോലീസ് ഓഫീസറും ഉൾപ്പെടുന്നതായി ഗൊൺസാൽവസ് പറഞ്ഞു. അക്രമിയെന്നു സംശയിക്കപ്പെടുന്നയാൾ ഉൾപ്പെടെ രണ്ടു പേർ കസ്റ്റഡിയിലുണ്ട്. വെടിശബ്ദം കേട്ടതിനെത്തുടർന്നു വിദ്യാർഥികൾ ഇറങ്ങിയോടി. ഇതിനിടെ സ്കൂളിൽ അക്രമി സ്ഫോടകവസ്തു വച്ചിട്ടുള്ളതായി സംശയമുണ്ട്.
ഫെബ്രുവരിയിൽ ഫ്ളോറിഡയിലെ പാർക്ക് ലാൻഡ് ഹൈസ്കൂളിൽ നടന്ന വെടിവയ്പിനുശേഷം അമേരിക്കൻ് സ്കൂളിലുണ്ടാവുന്ന ഏറ്റവും വലിയ ആക്രമണമാണിത്. പാർക്ക് ലാൻഡിൽ അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ 17 പേരാണു കൊല്ലപ്പെട്ടത്. ഇതേത്തുടർന്നു തോക്കുനിയന്ത്രണം ആവശ്യപ്പെട്ട് അമേരിക്കയിൽ വൻ പ്രക്ഷോഭം അരങ്ങേറിയിരുന്നു.
ഒന്പതുപേരേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ ഒരു പോലീസ് ഓഫീസറും ഉൾപ്പെടുന്നതായി ഗൊൺസാൽവസ് പറഞ്ഞു. അക്രമിയെന്നു സംശയിക്കപ്പെടുന്നയാൾ ഉൾപ്പെടെ രണ്ടു പേർ കസ്റ്റഡിയിലുണ്ട്. വെടിശബ്ദം കേട്ടതിനെത്തുടർന്നു വിദ്യാർഥികൾ ഇറങ്ങിയോടി. ഇതിനിടെ സ്കൂളിൽ അക്രമി സ്ഫോടകവസ്തു വച്ചിട്ടുള്ളതായി സംശയമുണ്ട്.
ഫെബ്രുവരിയിൽ ഫ്ളോറിഡയിലെ പാർക്ക് ലാൻഡ് ഹൈസ്കൂളിൽ നടന്ന വെടിവയ്പിനുശേഷം അമേരിക്കൻ് സ്കൂളിലുണ്ടാവുന്ന ഏറ്റവും വലിയ ആക്രമണമാണിത്. പാർക്ക് ലാൻഡിൽ അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ 17 പേരാണു കൊല്ലപ്പെട്ടത്. ഇതേത്തുടർന്നു തോക്കുനിയന്ത്രണം ആവശ്യപ്പെട്ട് അമേരിക്കയിൽ വൻ പ്രക്ഷോഭം അരങ്ങേറിയിരുന്നു.