ലാഹോർ: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരേ രാജ്യദ്രോഹത്തിനു കേസെടുത്തു വിചാരണ നടത്തണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച മൂന്നു ഹർജികൾ ലാഹോർ കോടതി തള്ളി. മുംബൈ ആക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്കു സമ്മതിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയതിന്റെ പേരിൽ ഷരീഫിനെതിരേ കേസെടുക്കണമെന്നാണു ഹർജിക്കാർ ആവശ്യപ്പെട്ടത്.
തെഹറിക് ഇ ഇൻസാഫ്, പാക് അവാമി തെഹ്റിക് എന്നീ പാർട്ടികളും പൗരാവകാശ ഗ്രൂപ്പുമാണു ഹർജി നൽകിയത്. ഹർജികൾ നിലനിൽക്കില്ലെന്നു ലാഹോർ ഹൈക്കോടതി വ്യക്തമാക്കി.
പാനമ രേഖകളുമായി ബന്ധപ്പെട്ട മൂന്ന് അഴിമതിക്കേസുകളിൽ ഷരീഫ് വിചാരണ നേരിടുകയാണ്.
തെഹറിക് ഇ ഇൻസാഫ്, പാക് അവാമി തെഹ്റിക് എന്നീ പാർട്ടികളും പൗരാവകാശ ഗ്രൂപ്പുമാണു ഹർജി നൽകിയത്. ഹർജികൾ നിലനിൽക്കില്ലെന്നു ലാഹോർ ഹൈക്കോടതി വ്യക്തമാക്കി.
പാനമ രേഖകളുമായി ബന്ധപ്പെട്ട മൂന്ന് അഴിമതിക്കേസുകളിൽ ഷരീഫ് വിചാരണ നേരിടുകയാണ്.