ബംഗളൂരു: കോൺഗ്രസ്-ജനതാദൾ-എസ് സഖ്യം ഭൂരിപക്ഷപിന്തുണ അറിയിച്ചെങ്കിലും കർണാടക ഗവർണർ വാജുഭായി വാല ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പയെ മുഖ്യമന്ത്രിയാകാൻ ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം നല്കി. ഇന്നു രാവിലെ ഒൻപതിനു യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യും. ഗവർണറുടെ നടപടിയെ കോടതിയിൽ ചോദ്യം ചെയ്യുമെന്നു കോൺഗ്രസും ജെഡി-എസും പറഞ്ഞു.
ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ മന്ത്രിസഭ ഉണ്ടാക്കാൻ ക്ഷണിക്കുക എന്ന കീഴ്വഴക്കമാണു ഗവർണർ പാലിച്ചതെന്നു ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ 222 അംഗ നിയമസഭയിൽ 117 പേരുടെ പിന്തുണയുള്ള സഖ്യത്തെ അവഗണിച്ചതിനെ കോൺഗ്രസും ജെഡി-എസും വിമർശിച്ചു.
ബിജെപിക്കു 104 എംഎൽഎമാരാണുള്ളത്. ഒരു സ്വതന്ത്ര എംഎൽഎയുടെ പിന്തുണയെ അവർക്കു പരസ്യമായി ലഭിച്ചിട്ടുള്ളൂ. 224 അംഗസഭയിൽ രണ്ടു സീറ്റിൽ വോട്ടിംഗ് നടന്നില്ല; എച്ച്.ഡി. കുമാരസ്വാമി രണ്ടിടത്തുനിന്നു ജയിച്ചതിനാൽ പ്രായോഗിക അംഗബലം 221 മാത്രമാണ്. അതിനാൽ ഭൂരിപക്ഷത്തിനു 111 പേർ മതി. കോൺഗ്രസിന് 78-ഉം ജെഡിഎസിന് 37-ഉം അംഗങ്ങൾ ഉണ്ട്.
ഗോവയിലും മേഘാലയയിലും മണിപ്പൂരിലും നിയമസഭ യിൽ ഏറ്റവും വലിയ കക്ഷിയെ വിളിക്കാതെ തെരഞ്ഞെടുപ്പിനു ശേഷമുണ്ടാക്കിയ ഭൂരിപക്ഷ സഖ്യത്തെ മന്ത്രിസഭ ഉണ്ടാക്കാൻ വിളിച്ചിരുന്നു. ആ കീഴ്വഴക്കം കർണാടകത്തിൽ തുടരാത്തത് എന്തുകൊണ്ടെന്നു കോൺഗ്രസ് ചോദിച്ചു.
എംഎൽഎമാർക്കു 100 കോടി രൂപയും മന്ത്രിസ്ഥാനവും വരെ വാഗ്ദാനം ചെയ്തു കൂറുമാറ്റത്തിനു പ്രേരിപ്പിക്കുകയാണു ബിജെപി എന്നാരോപിച്ച് കോൺഗ്രസ് അവരുടെ എംഎൽഎമാരെ ഈഗിൾട്ടൺ റിസോർട്ടിലേക്കു മാറ്റി. കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ ഈ റിസോർട്ടിലാണു നേരത്തേ ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎമാരെ പാർപ്പിച്ചത്.
ഇന്നലെ രാവിലെ ചേർന്ന ബിജെപി നിയമസഭാകക്ഷിയോഗം ബി.എസ്. യെദിയൂരപ്പയെ നേതാവായി തെരഞ്ഞെടുത്തു. യോഗപ്രമേയവും എംഎൽഎമാരുടെ പട്ടികയുമായി ഉച്ചയോടെ യെദിയൂരപ്പ ഗവർണർ വാജുഭായി വാലയെ സന്ദർശിച്ചു. ഉച്ചയ്ക്കു മുൻപു ജെഡിഎസ്, കോൺഗ്രസ് നിയമസഭാകക്ഷി യോഗങ്ങളും നടന്നു.
ജെഡി-എസ് നേതാവായി എച്ച്.ഡി. കുമാരസ്വാമിയെ തെരഞ്ഞെടുത്തു. ജെഡി-എസ്, കോൺഗ്രസ്, ബിഎസ്പി എന്നിവയിലെ എംഎൽഎമാരുടെയും ഒരു സ്വതന്ത്രന്റെയുമടക്കം 117 പേരുടെ പിന്തുണ തെളിയിക്കുന്ന രേഖകളുമായി കുമാരസ്വാമി വൈകുന്നേരം അഞ്ചിനു ഗവർണറെ കണ്ടു. കുമാരസ്വാമിയുടെ കൂടെച്ചെന്ന എംഎൽഎമാരെ രാജ്ഭവനിൽ കയറ്റിയില്ല. തങ്ങളുടെ സഖ്യത്തെ മന്ത്രിസഭ ഉണ്ടാക്കാൻ ക്ഷണിക്കുന്നതിനു ബാധ്യത ഉണ്ടെന്നു കാണിക്കുന്ന സുപ്രീംകോടതി വിധികളുടെ പകർപ്പും കുമാരസ്വാമി ഗവർണർക്കു കൈമാറി. ഭരണഘടനയും കോടതിവിധികളും അനുസരിച്ചു പ്രവർത്തിക്കുമെന്നു ഗവർണർ അറിയിച്ചതായി കുമാരസ്വാമി പറഞ്ഞു.
രാത്രി എട്ടിനു ബിജെപിയിലെ സുരേഷ്കുമാർ എന്ന എംഎൽഎയാണു യെദിയൂരപ്പയെ ക്ഷണിച്ചതായി ട്വീറ്റ് ചെയ്തത്.
ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ മന്ത്രിസഭ ഉണ്ടാക്കാൻ ക്ഷണിക്കുക എന്ന കീഴ്വഴക്കമാണു ഗവർണർ പാലിച്ചതെന്നു ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ 222 അംഗ നിയമസഭയിൽ 117 പേരുടെ പിന്തുണയുള്ള സഖ്യത്തെ അവഗണിച്ചതിനെ കോൺഗ്രസും ജെഡി-എസും വിമർശിച്ചു.
ബിജെപിക്കു 104 എംഎൽഎമാരാണുള്ളത്. ഒരു സ്വതന്ത്ര എംഎൽഎയുടെ പിന്തുണയെ അവർക്കു പരസ്യമായി ലഭിച്ചിട്ടുള്ളൂ. 224 അംഗസഭയിൽ രണ്ടു സീറ്റിൽ വോട്ടിംഗ് നടന്നില്ല; എച്ച്.ഡി. കുമാരസ്വാമി രണ്ടിടത്തുനിന്നു ജയിച്ചതിനാൽ പ്രായോഗിക അംഗബലം 221 മാത്രമാണ്. അതിനാൽ ഭൂരിപക്ഷത്തിനു 111 പേർ മതി. കോൺഗ്രസിന് 78-ഉം ജെഡിഎസിന് 37-ഉം അംഗങ്ങൾ ഉണ്ട്.
ഗോവയിലും മേഘാലയയിലും മണിപ്പൂരിലും നിയമസഭ യിൽ ഏറ്റവും വലിയ കക്ഷിയെ വിളിക്കാതെ തെരഞ്ഞെടുപ്പിനു ശേഷമുണ്ടാക്കിയ ഭൂരിപക്ഷ സഖ്യത്തെ മന്ത്രിസഭ ഉണ്ടാക്കാൻ വിളിച്ചിരുന്നു. ആ കീഴ്വഴക്കം കർണാടകത്തിൽ തുടരാത്തത് എന്തുകൊണ്ടെന്നു കോൺഗ്രസ് ചോദിച്ചു.
എംഎൽഎമാർക്കു 100 കോടി രൂപയും മന്ത്രിസ്ഥാനവും വരെ വാഗ്ദാനം ചെയ്തു കൂറുമാറ്റത്തിനു പ്രേരിപ്പിക്കുകയാണു ബിജെപി എന്നാരോപിച്ച് കോൺഗ്രസ് അവരുടെ എംഎൽഎമാരെ ഈഗിൾട്ടൺ റിസോർട്ടിലേക്കു മാറ്റി. കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ ഈ റിസോർട്ടിലാണു നേരത്തേ ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎമാരെ പാർപ്പിച്ചത്.
ഇന്നലെ രാവിലെ ചേർന്ന ബിജെപി നിയമസഭാകക്ഷിയോഗം ബി.എസ്. യെദിയൂരപ്പയെ നേതാവായി തെരഞ്ഞെടുത്തു. യോഗപ്രമേയവും എംഎൽഎമാരുടെ പട്ടികയുമായി ഉച്ചയോടെ യെദിയൂരപ്പ ഗവർണർ വാജുഭായി വാലയെ സന്ദർശിച്ചു. ഉച്ചയ്ക്കു മുൻപു ജെഡിഎസ്, കോൺഗ്രസ് നിയമസഭാകക്ഷി യോഗങ്ങളും നടന്നു.
ജെഡി-എസ് നേതാവായി എച്ച്.ഡി. കുമാരസ്വാമിയെ തെരഞ്ഞെടുത്തു. ജെഡി-എസ്, കോൺഗ്രസ്, ബിഎസ്പി എന്നിവയിലെ എംഎൽഎമാരുടെയും ഒരു സ്വതന്ത്രന്റെയുമടക്കം 117 പേരുടെ പിന്തുണ തെളിയിക്കുന്ന രേഖകളുമായി കുമാരസ്വാമി വൈകുന്നേരം അഞ്ചിനു ഗവർണറെ കണ്ടു. കുമാരസ്വാമിയുടെ കൂടെച്ചെന്ന എംഎൽഎമാരെ രാജ്ഭവനിൽ കയറ്റിയില്ല. തങ്ങളുടെ സഖ്യത്തെ മന്ത്രിസഭ ഉണ്ടാക്കാൻ ക്ഷണിക്കുന്നതിനു ബാധ്യത ഉണ്ടെന്നു കാണിക്കുന്ന സുപ്രീംകോടതി വിധികളുടെ പകർപ്പും കുമാരസ്വാമി ഗവർണർക്കു കൈമാറി. ഭരണഘടനയും കോടതിവിധികളും അനുസരിച്ചു പ്രവർത്തിക്കുമെന്നു ഗവർണർ അറിയിച്ചതായി കുമാരസ്വാമി പറഞ്ഞു.
രാത്രി എട്ടിനു ബിജെപിയിലെ സുരേഷ്കുമാർ എന്ന എംഎൽഎയാണു യെദിയൂരപ്പയെ ക്ഷണിച്ചതായി ട്വീറ്റ് ചെയ്തത്.