ബംഗളൂരു: കൂറുമാറ്റത്തിന്റെയും പ്രലോഭനങ്ങളുടെയും കഥകളുമായാണ് ഇന്നലെ ബംഗളൂരുവിലെ രാഷ്ട്രീയ പ്രഭാതം തുടങ്ങിയത്. ബിജെപി പക്ഷത്തേക്കു മാറുന്ന എംഎൽഎമാർക്കു നൂറുകോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു വരെ സംസാരമുണ്ടായി. പിന്നീടു ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി തന്നെ ഇങ്ങനെ ആക്ഷേപം ഉന്നയിക്കുകയും ചെയ്തു.
കുഷ്ടാഗിയിൽനിന്നു ജയിച്ച കോൺഗ്രസിലെ എ.എൽ. പാട്ടീൽ ബയ്യാപുർ തനിക്കു ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തെന്നു പറഞ്ഞു. പക്ഷേ കൂറുമാറില്ലെന്നു ബയ്യാപുർ അറിയിച്ചു. കോൺഗ്രസ് എംഎൽഎമാരെ പാർട്ടി നേതാവ് ഡി.കെ. ശിവകുമാറിന്റെ വക ബിഡാഡിയിലെ ഈഗിൾടൺ ഗോൾഫ് റിസോർട്ടിലേക്കു മാറ്റുമെന്നു രാവിലെതന്നെ സംസാരമുണ്ടായി. വൈകുന്നേരം കുമാരസ്വാമി ഗവർണറെ കാണുംവരെ എംഎൽഎമാരെ മാറ്റിയില്ല. സന്ധ്യയോടെയാണ് അവരെ ബസുകളിൽ റിസോർട്ടിലേക്കയച്ചത്.
രാവിലെ ഒൻപതോടെ ഗുലാം നബി ആസാദും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും പിസിസി പ്രസിഡന്റ് പരമേശ്വരയും കോൺഗ്രസ് ആസ്ഥാനത്തെത്തി. നിയമസഭാകക്ഷി യോഗം ഉടൻ ചേരുമെന്നു പറഞ്ഞെങ്കിലും വടക്കൻ കർണാടകത്തിൽനിന്നുള്ള എംഎൽഎമാർ വരാൻ വൈകി.
പത്തുമണിയോടെ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവഡേക്കർ, ജെ.പി. നഡ്ഡ, ധർമേന്ദ്ര പ്രധാൻ എന്നിവർ ബിജെപി സംസ്ഥാന ഓഫീസിലെത്തി. എംഎൽഎമാർ എത്താൻ വൈകിയതിനാൽ നിയമസഭാകക്ഷി യോഗം താമസിച്ചാണു തുടങ്ങിയത്. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയും ബി.എസ്. യെദിയൂരപ്പയും താമസിയാതെ എത്തി.
10.52: ജനതാദൾ എസ് നിയമസഭാ കക്ഷിയോഗം തുടങ്ങി. രണ്ട് എംഎൽഎമാർ എത്തിയില്ല.
11.13: യെദിയൂരപ്പയെ ബിജെപി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു.
11.45: യെദിയൂരപ്പ ഗവർണർ വാജുഭായ് വാലയെ സന്ദർശിച്ചു. നിയമസഭാകക്ഷി പ്രമേയവും പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പട്ടികയും നല്കി.
12.00: എച്ച്.ഡി. കുമാരസ്വാമിയെ ജെഡിഎസ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു.
12.37: കെപിജെപി എംഎൽഎ ആർ. ശങ്കർ യെദിയൂരപ്പയോടൊപ്പം രാജ്ഭവനിൽ. നേരത്തേ ശങ്കർ കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
3.00: പന്ത്രണ്ടു മണി മുതൽ ഗവർണറെ കാണാൻ സമയം ചോദിച്ചിട്ടു കിട്ടിയില്ലെന്നു ഗുലാംനബി ആസാദ്.
3.45: കോൺഗ്രസ്-ജെഡിഎസ് നേതാക്കൾക്ക് അഞ്ചു മണിക്ക് എത്താമെന്നു ഗവർണർ.
5.00: കുമാരസ്വാമി രാജ്ഭവനിലെത്തി, പിന്നാലെ കോൺഗ്രസ് നേതാക്കളും.
5.35: 117 പേർ പിന്തുണ അറിയിച്ച കത്ത് ഗവർണർക്കു നല്കിയെന്നു കുമാരസ്വാമി. ഭരണഘടന പ്രകാരം പ്രവർത്തിക്കുമെന്നു ഗവർണർ അറിയിച്ചെന്നും കുമാരസ്വാമി.
6.30: തങ്ങളുടെ ടെലിഫോൺ ചോർത്തുന്നതായി ബിജെപി എംപിമാരായ ശോഭ കരന്തലജെ, ജി.എം. സിദ്ധേശ്വര, പി.സി. മോഹൻ എന്നിവർ കേന്ദ്ര ആഭ്യന്തര മന്ത്രിക്കു പരാതി അയച്ചു.
8.00: ബി.എസ്. യെദിയൂരപ്പയെ സത്യപ്രതിജ്ഞയ്ക്കു ഗവർണർ ക്ഷണിച്ചതായി ബിജെപി നേതാവിന്റെ ട്വീറ്റ്. അരമണിക്കുറിനകം പിൻവലിച്ചെങ്കിലും പിന്നീട് അതു തന്നെ സത്യമായി.
കുഷ്ടാഗിയിൽനിന്നു ജയിച്ച കോൺഗ്രസിലെ എ.എൽ. പാട്ടീൽ ബയ്യാപുർ തനിക്കു ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തെന്നു പറഞ്ഞു. പക്ഷേ കൂറുമാറില്ലെന്നു ബയ്യാപുർ അറിയിച്ചു. കോൺഗ്രസ് എംഎൽഎമാരെ പാർട്ടി നേതാവ് ഡി.കെ. ശിവകുമാറിന്റെ വക ബിഡാഡിയിലെ ഈഗിൾടൺ ഗോൾഫ് റിസോർട്ടിലേക്കു മാറ്റുമെന്നു രാവിലെതന്നെ സംസാരമുണ്ടായി. വൈകുന്നേരം കുമാരസ്വാമി ഗവർണറെ കാണുംവരെ എംഎൽഎമാരെ മാറ്റിയില്ല. സന്ധ്യയോടെയാണ് അവരെ ബസുകളിൽ റിസോർട്ടിലേക്കയച്ചത്.
രാവിലെ ഒൻപതോടെ ഗുലാം നബി ആസാദും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും പിസിസി പ്രസിഡന്റ് പരമേശ്വരയും കോൺഗ്രസ് ആസ്ഥാനത്തെത്തി. നിയമസഭാകക്ഷി യോഗം ഉടൻ ചേരുമെന്നു പറഞ്ഞെങ്കിലും വടക്കൻ കർണാടകത്തിൽനിന്നുള്ള എംഎൽഎമാർ വരാൻ വൈകി.
പത്തുമണിയോടെ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവഡേക്കർ, ജെ.പി. നഡ്ഡ, ധർമേന്ദ്ര പ്രധാൻ എന്നിവർ ബിജെപി സംസ്ഥാന ഓഫീസിലെത്തി. എംഎൽഎമാർ എത്താൻ വൈകിയതിനാൽ നിയമസഭാകക്ഷി യോഗം താമസിച്ചാണു തുടങ്ങിയത്. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയും ബി.എസ്. യെദിയൂരപ്പയും താമസിയാതെ എത്തി.
10.52: ജനതാദൾ എസ് നിയമസഭാ കക്ഷിയോഗം തുടങ്ങി. രണ്ട് എംഎൽഎമാർ എത്തിയില്ല.
11.13: യെദിയൂരപ്പയെ ബിജെപി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു.
11.45: യെദിയൂരപ്പ ഗവർണർ വാജുഭായ് വാലയെ സന്ദർശിച്ചു. നിയമസഭാകക്ഷി പ്രമേയവും പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പട്ടികയും നല്കി.
12.00: എച്ച്.ഡി. കുമാരസ്വാമിയെ ജെഡിഎസ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു.
12.37: കെപിജെപി എംഎൽഎ ആർ. ശങ്കർ യെദിയൂരപ്പയോടൊപ്പം രാജ്ഭവനിൽ. നേരത്തേ ശങ്കർ കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
3.00: പന്ത്രണ്ടു മണി മുതൽ ഗവർണറെ കാണാൻ സമയം ചോദിച്ചിട്ടു കിട്ടിയില്ലെന്നു ഗുലാംനബി ആസാദ്.
3.45: കോൺഗ്രസ്-ജെഡിഎസ് നേതാക്കൾക്ക് അഞ്ചു മണിക്ക് എത്താമെന്നു ഗവർണർ.
5.00: കുമാരസ്വാമി രാജ്ഭവനിലെത്തി, പിന്നാലെ കോൺഗ്രസ് നേതാക്കളും.
5.35: 117 പേർ പിന്തുണ അറിയിച്ച കത്ത് ഗവർണർക്കു നല്കിയെന്നു കുമാരസ്വാമി. ഭരണഘടന പ്രകാരം പ്രവർത്തിക്കുമെന്നു ഗവർണർ അറിയിച്ചെന്നും കുമാരസ്വാമി.
6.30: തങ്ങളുടെ ടെലിഫോൺ ചോർത്തുന്നതായി ബിജെപി എംപിമാരായ ശോഭ കരന്തലജെ, ജി.എം. സിദ്ധേശ്വര, പി.സി. മോഹൻ എന്നിവർ കേന്ദ്ര ആഭ്യന്തര മന്ത്രിക്കു പരാതി അയച്ചു.
8.00: ബി.എസ്. യെദിയൂരപ്പയെ സത്യപ്രതിജ്ഞയ്ക്കു ഗവർണർ ക്ഷണിച്ചതായി ബിജെപി നേതാവിന്റെ ട്വീറ്റ്. അരമണിക്കുറിനകം പിൻവലിച്ചെങ്കിലും പിന്നീട് അതു തന്നെ സത്യമായി.